തമിഴ് നാടോടികളായ ഇവർ ആമകളെ പിടികൂടി ചുട്ടുതിന്നും; കൊച്ചി നഗരത്തിലെ രണ്ട് വീടുകളിൽ നിന്നായി 115 ലക്ഷം രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന സംഭവത്തിന് പിന്നിൽ ഇവരെന്ന് നിഗമനം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; ആമസംഘം കേരളത്തിൽ സജീവമാകുന്നു?

ആമസംഘം കേരളത്തിൽ സജീവമാകുന്നുവോ? ഈ സംശയം വർധിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആമ സംഘം തമിഴ് നാടോടികളാണ്. ഇവർ ആമകളെ പിടികൂടി ചുട്ടുതിന്നും. ഇതുകൊണ്ടാണ് ആമസംഘമെന്ന് പേര് ഇട്ടിരിക്കുന്നത്. വീട് പൂട്ടിപോകുന്ന സമയം അയൽവാസികളെ അറിയിക്കണം.
സി.സി.ടിവി സ്ഥാപിക്കുന്നത് കവർച്ച ഒഴിവാക്കാൻ സഹായകമാകും. കൊച്ചി നഗരത്തിലെ രണ്ട് വീടുകളിൽ നിന്നായി 115 ലക്ഷം രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്നിരിക്കുകയാണ്. ഇത് സ്ത്രീകളുൾപ്പെട്ട 'ആമസംഘം' എന്നാണ് ഇപ്പോഴത്തെ നിഗമനം.
പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സംഘം കവർച്ചയ്‌ക്കെത്തിയത് കൈക്കുഞ്ഞുമായിട്ടാണ്. ദൃശ്യത്തിൽ മൂന്നുപേരെ കാണുവാൻ സാധിക്കുന്നതാണ്. ഇപ്പോഴത്തെ നിഗമനമനുസരിച്ച് കവർച്ചാസംഘം കൊച്ചി വിട്ടെന്നാണ് അറിയുവാൻ സാധിക്കുന്നത്. ഏപ്രിൽ ഒന്നാം തീയതിയാണ് മോഷണം തുടങ്ങിയിരിക്കുന്നത്.
എറണാകുളം സരിത തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിൽ ഇവർ ആദ്യ കവർച്ച നടത്തിയത് അന്നായിരുന്നു. 90 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. വിഷുപ്പുലരിയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ മോഷണം നടന്നു. 20 പവൻ സ്വർണവും 3.2 ലക്ഷം രൂപയും ഡോളറും കവരുകയുണ്ടായി. കടവന്ത്രയിൽ പിടിയിലായ സംഘമായിരിക്കും ഈ കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha
























