Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അത്രയ്ക്ക് പ്രിയങ്കരനാണ്... അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഹൈന്ദവ ക്ഷേത്രം; രാജകുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു

14 MAY 2022 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ യുഎഇ 40 ദിവസത്തെ ദു:ഖം ആചരിക്കുകയാണ്. അതിനിടെ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഷെയ്ക്കിന് അനുശോചന സന്ദേശം ഒഴുകുകയാണ്. കേരളവും കേരള നേതാക്കളുമായും ഷെയ്ക്കിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോഴിതാ അപൂര്‍വമായൊരു വാര്‍ത്തയാണ് വരുന്നത്. അന്തരിച്ച യു എ ഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഹിന്ദു ക്ഷേത്രം. അബുദാബിയിലെ ബോചസന്വസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ ക്ഷേത്രമാണ് യു എ ഇ പ്രസിഡന്റിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.



ഷെയ്ക്കിന്റെ നിര്യാണത്തില്‍ ക്ഷേതം അതീവ ദു:ഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട ഭരണാധികാരി ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ രാജകുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ക്ഷേത്ര ഭരണസമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.

സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രമാകാനും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മാറാനും ശൈഖ് ഖലീഫയുടെ നേതൃത്വത്തിലൂടെ യു എ ഇയ്ക്ക് സാധിച്ചെന്നും വരും ദിവസങ്ങളിലും ബാപ്‌സ് ക്ഷേത്രത്തിലും വിശ്വാസികളുടെ വീടുകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

 



അതേസമയം ഷെയ്ക്കിന്റെ വിയോഗം വലിയ നഷ്ടമാണ് യുഎഇയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. വനിതാ ശാക്തീകരണം, ജനക്ഷേമ പരിഷ്‌കാരം, മതസ്വാതന്ത്യ്രം എന്നിവയിലൂടെ യു.എ.ഇയെ പുതുയുഗത്തിലേക്ക് നയിച്ച പ്രസിഡന്റാണ്ന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. 73 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും അടുത്ത സുഹൃത്തായിരുന്നു.

ലോകമെമ്പാടും നീളുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ഏവര്‍ക്കും ആദരണീയനായി. യു.എ.ഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. മൂന്ന് ദിവസം മന്ത്രാലയങ്ങളും വകുപ്പുകളും സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും അടച്ചിടും.ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം. ദേശീയ പാതക താഴ്ത്തിക്കെട്ടും.

 



ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ യു.എ.ഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡന്‍ഷ്യല്‍ മന്ത്രാലയം അനുശോചനം അറിയിച്ചു. സംസ്‌കാര,പ്രാര്‍ത്ഥന ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് മഖ്‌രിബ് നിസ്‌കാരത്തിന് ശേഷം ആരംഭിച്ചു. യു.എ.ഇയിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നുണ്ട്.

മരണകാരണം വ്യക്തമായിട്ടില്ല. പക്ഷാഘാതത്തെ തുടര്‍ന്ന് 2014ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തെ പിന്നീട് പൊതുവേദികളില്‍ അപൂര്‍വമായേ കണ്ടിരുന്നുള്ളൂ. പത്‌നി ഷംസ ബിന്ത് സുഹൈല്‍ അല്‍ മസ്‌റൂയി ഇക്കൊല്ലമാണ് അന്തരിച്ചത്. എട്ട് മക്കളുണ്ട്. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറാമത്തെ ഭരണാധികാരിയുമായിരുന്നു.


2004 നവംബര്‍ 3 മുതല്‍ യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനം അനുഷ്ഠിക്കുകയായിരുന്നു. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെ തുടര്‍ന്നാണ് രണ്ട് പദവികളിലും അവരോധിതനായത്. 1948 സെപ്തംബര്‍ 7ന് ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യു.എ.ഇ രൂപീകരിച്ചപ്പോള്‍ 26ാം വയസില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനുശേഷം 1976 മേയില്‍ ഉപസൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സില്‍ മേധാവിയുമായിരുന്നു.

പാലസ്തീനില്‍ ഉള്‍പ്പെടെ ലോകമെമ്പാടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, ജാതിമത ഭേദമെന്യേ ഏവര്‍ക്കും തുറന്നുകൊടുത്ത് സര്‍വമത സ്‌നേഹത്തിന്റെ സന്ദേശവാഹകനായി

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (7 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (7 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (8 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (9 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (9 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (9 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (10 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (11 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (11 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (11 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends