ഗുഡ്‌സ് ഓട്ടോഡ്രൈവർ ഷാജിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു; ഷാജിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ
ഗുഡ്‌സ് ഓട്ടോഡ്രൈവര്‍ പൊന്ന്യം കുണ്ടുചിറ കുനിയില്‍ സി.ഷാജിയെ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസിൽ തലശ്ശേരി പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. തലശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ടെമ്പിള്‍ഗേറ്റ് കുനിയില്‍ ഹൗസില്‍ കെ.ശരത്ത് (32), നങ്ങാറത്ത് പീടിക ശിവദം ഹൗസില്‍ ടി.കെ.വികാസ് (43), ടെമ്പിള്‍ഗേറ്റ് ജനീഷ് നിവാസില്‍ ടി.ജനീഷ് (31), പതിയില്‍ ഹൗസില്‍ വി.എം.അഭിജിത്ത് (29) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് പ്രതികളെ ഹാജരാക്കിയിരിക്കുന്നത്. ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പരിക്കേറ്റ ഷാജിയെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോമത്ത്പാറയില്‍ നിന്നായിരുന്നു വെള്ളിയാഴ്ച വൈകിട്ട് ഷാജിയെ പിടിച്ചുകൊണ്ടുപോയത്. മൈസൂരുവിലെത്തിച്ച് മര്‍ദിച്ചതായി പരാതി പറഞ്ഞിരിക്കുകയാണ്.
ഷാജിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് . തട്ടിക്കൊണ്ടുപോയ സംഘത്തെ കിളിയന്തറ ചെക്പോസ്റ്റില്‍ നിന്നും ശനിയാഴ്ച രാത്രി പോലീസ് പിടികൂടി. ഇടപാടുകാരാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം യുവതിയെ പോലീസ് വിളിപ്പിക്കുകയും ചെയ്തു . ഷാജിയുടെ മുഖത്തുള്‍പ്പെടെ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
സാമ്പത്തിക ഇടപാടില്‍ യുവതി പലര്‍ക്കായി നല്‍കാനുള്ളത് കോടിയോളം രൂപയാണ്. 10 ലക്ഷം രൂപ വരെ ലഭിക്കാനുള്ളവരുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. തുക ലഭിക്കാതിരുന്നതും യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതാണ് ഇടപാടുകാർക്ക് ദേഷ്യം വന്നത്. അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഷാജിക്ക് ഏഴുലക്ഷം രൂപ ഇവരില്‍നിന്ന് കിട്ടാനുണ്ടെന്ന് കേട്ടതോടെ ഷാജിയെ തട്ടിക്കൊണ്ടുപോയവര്‍ ഞെട്ടിപ്പോയി.
https://www.facebook.com/Malayalivartha