Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

സംഘര്‍വും പ്രതിഷേധം ഏറ്റു.. കെ റെയിലിന് ഇനി കല്ലിടില്ല! നിര്‍ണായക തീരുമാനവുമായി റവന്യൂ വകുപ്പ്; മഞ്ഞക്കല്ലിന് പകരം ജിപിഎസ്.. പിണറായിയുടെ അജണ്ടക്ക് പിന്നില്‍ വലിയ ചതിയോ?

16 MAY 2022 01:18 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഏറെ വിവാദമായ കെ റെയില്‍ കല്ലിടലില്‍ നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സര്‍വ്വേ കല്ലിടല്‍ നിര്‍ത്തി വെച്ചു. ഇനിമുതല്‍ കല്ലിടില്ല എന്ന നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം പദ്ധതി പിന്‍വലിച്ചിട്ടില്ല എന്നുള്ള മറ്റൊരു സൂചന കൂടി പുറത്തുവരുന്നുണ്ട്. അതായത് ഇനി മുതല്‍ സര്‍വ്വേ നടത്തുന്നത് ജിപ്എസ് വഴിയായിരിക്കും സാമൂഹികാഘാത പഠനത്തിന് വേണ്ടിയായിരിക്കും ജിപിഎസ് ഉപയോഗിക്കുന്നത്.

 

സര്‍ക്കാരിന്റെ കെറെയില്‍ പദ്ധതി നേരത്തെ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും കനത്ത പ്രതിഷേധമാണ് സര്‍ക്കാര്‍ പദ്ധതിക്കെതിരെ ഉയര്‍ത്തിയിരുന്നത്. ജനങ്ങളും ഇത്തരത്തില്‍ രംഗത്ത് വന്നിരുന്നു. സിപിഎം അനുകൂലികള്‍ നാട്ടിയ സര്‍വ്വേകല്ല് പിന്നാലെ തന്നെ വലിച്ചൂരി പ്രിതിഷേധം അറിയിച്ചതും നമ്മള്‍ കണ്ടതാണ്. അതിനിടയിലാണ് നിര്‍ണായക തീരുമാനവുമായി റവന്യൂ വകുപ്പ് രംഗത്ത് വന്നത്.

ഇത്തരം പ്രതിഷേധത്തെ മറികടക്കാനാണ് റവന്യൂ വകുപ്പ് ഉത്തവ് ഇറക്കിയത്. കല്ലിടുന്നതിന് പകരം ജിയോടാഗ് സംവിധാനം ഉപയോഗിക്കാനാണ് നീക്കം.

 

നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പും പ്രചാരണവും പ്രമാണിച്ച് സര്‍ക്കാര്‍ കല്ലിടലിന് അവധി നല്‍കിയിരുന്നു. കലാപവും ലഹളയുമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് കല്ലിടല്‍ നിര്‍ത്തി എന്നായിരുന്നു മന്ത്രി പി.രാജീവ് പറഞ്ഞത്. എന്നാല്‍ അതിവേഗപാതയുടെ പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാട്ടി വികസനമാണ് തൃക്കാക്കരയിലെ ഇടതിന്റെ പ്രധാന പ്രചാരണ വിഷയം എന്ന് പറഞ്ഞിരുന്നെങ്കിലും മഞ്ഞക്കുറ്റികളഅ# അപ്പോള്‍ തന്നെ നിരോധിച്ചിരുന്നു. എറണാകുളത്തെന്നല്ല, സംസ്ഥാനത്തൊരിടത്തും മഞ്ഞക്കുറ്റികള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.


ഇപ്പോഴിതാ ഇനിയൊരിക്കലും കെറെയിലിന്റെ ഭാഗമായുള്ള മഞ്ഞക്കുറ്റികള്‍ സംസ്ഥാനത്ത് പ്രത്യക്ഷപ്പെടില്ല എന്ന നിര്‍ണായക തീരുമാനവും അറിയിച്ചിരിക്കുന്നു.

 

മാത്രമല്ല നാലാം മുന്നണിയായി പ്രഖ്യാപിക്കപ്പെട്ട എഎപി ട്വന്റി 20 സഖ്യവും നേരത്തെ കല്ലിടല്‍ പ്രഹസനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. കെ റെയില്‍ നടപ്പാക്കിയാല്‍ കേരളമെന്ന സംസ്ഥാനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകും. സംസ്ഥാനത്തെ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങള്‍ക്കു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നു സാബു എം. ജേക്കബ് പറഞ്ഞിരുന്നത്.

ഇന്നലെ കെജ്രിവാള്‍ വന്നതും നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ നടത്തിയതുമെല്ലാം പിണറായി വിജയനും സിപിഎമ്മിനും ഇരുട്ടടിയായിട്ടിണ്ട്. ഇതിന് പിന്നാലെയാണ് ജനങ്ങളെ കൈയ്യിലെടുക്കാന്‍ പുതിയ പ്രഖ്യാപന തന്ത്രവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (5 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (5 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (5 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (5 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (6 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (7 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (7 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (9 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (9 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (10 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (11 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends