രണ്ടു മിനിറ്റിൽ എല്ലാം നശിക്കും! അടുത്ത ദുരന്തം വേട്ടയാടുന്നു... കലിതുള്ളി പ്രകൃതിയും; ഈശ്വരാ.. കേരളത്തിന് തലവേദനയായി മിന്നൽ ചുഴികളും

കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിനിടയിൽ പുതിയ തലവേദനയായി മിന്നൽച്ചുഴലികളും പ്രത്യക്ഷപ്പെടുന്നു. കേവലം രണ്ടോ മൂന്നോ മിനിറ്റ് മുതൽ 10 മിനിറ്റ് വരെ മാത്രം ദൈർഘ്യമുള്ള അതിശക്തമായ ചുഴലിക്കാറ്റാണ് മിന്നൽച്ചുഴലി. മണിക്കൂറിൽ 80-100 കിലോമീറ്റർ വരെ വേഗമുള്ള, ഒരു പ്രത്യേക സ്ഥലത്ത് മാത്രം വീശുന്ന ഈ കാറ്റ് അതിനാശം വിതയ്ക്കാൻ കെൽപ്പുള്ളതാണ്. സമീപകാലത്ത് കേരളത്തിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റ് ഈ വിഭാഗത്തിലുള്ളതാണെന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി റഡാർ ഗവേഷണ കേന്ദ്രം വിലയിരുത്തുന്നു.
കോട്ടയം ജില്ലയിലെ വാഴൂർ, പത്തനംതിട്ടയിലെ തടിയൂർ, അയിരൂർ, കണ്ണൂരിലെ പാനൂർ, എറണാകുളത്തെ ഏലൂർ, ആലുവ, തൃശ്ശൂരിലെ ചാലക്കുടിപ്പുഴയുടെ തീരം തുടങ്ങിയ ഇടങ്ങളിൽ അതിനാശം വിതച്ച പ്രാദേശിക ചുഴലി ഈ വിഭാത്തിലുള്ളതാണ്. 'ഗസ്റ്റിനാഡോ' എന്നാണ് ഇത് അറിയപ്പെടുന്നത്. മുൻകാലങ്ങളിൽ വേനൽ മഴയ്‌ക്കൊപ്പം മാത്രമായിരുന്നു ഈ പ്രതിഭാസമെങ്കിൽ ഇപ്പോൾ കാലവ്യത്യാസമില്ലാതെ ഇതുണ്ടാകുന്നു. കടലിന്റെ അതിതാപമാണ് കാരണം.
കടലിൽ നീരാവി കൂടുകയും 15 കിലോമീറ്റർ വരെ ഉയരമുള്ള കൂമ്പാരമേഘങ്ങൾ ഒരു പ്രത്യേക ഇടത്ത് കേന്ദ്രീകരിക്കുകയും ചെയ്യും. ഇതിൽ നിന്ന് തണുത്തുറഞ്ഞ വായു അതിശക്തമായി ഭൗമ പ്രതലത്തിലേക്ക് വരുകയും ചുറ്റിയടിക്കുകയും ചെയ്യുന്നതാണ് മിന്നൽച്ചുഴലി എന്ന പ്രതിഭാസം. ഭൗമപ്രതലത്തിലെ ഘർഷണം കൂടിയാകുമ്പോൾ കാറ്റിന്റെ ചുഴറ്റിയടിക്കലിന് ശക്തിയേറും.
കൂമ്പാരമേഘങ്ങൾ ഉണ്ടാക്കുന്ന അതിതീവ്രമഴയ്ക്ക് പുറമേയാണ് പലപ്പോഴും ഇതുംകൂടിവരുന്നത്. ഇത് നാശത്തിന്റെ തീവ്രത ഇരട്ടിയാക്കുമെന്ന് ശാസ്ത്രജ്ഞനായ ഡോ.എം.ജി. മനോജ് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയത്. സാധാരണ കാറ്റിൽ നിന്ന് വ്യത്യസ്ഥമായി ചുഴറ്റി വീശുന്നതു കാരണം മരങ്ങളും മറ്റും വട്ടത്തിൽ ഒടിച്ചെടുക്കും. ഇത് അപകട സാധ്യത വർധിപ്പിക്കും.
അതുകൊണ്ട് തന്നെ കാലവർഷം ആഞ്ഞടിക്കുമ്പോൽ മിന്നൽ ചുഴലികളും ഏറെ ഭീതിയാണ് പരത്തുന്നത്. മൂന്നുദിവസത്തിനകം കാലവർഷം എത്തുമെന്നാണ് കേന്ദ്രകലാവസ്ഥവകുപ്പ് പ്രവചിച്ചിരുന്നത് എന്നാൽ പ്രവചനങ്ങളെയൊക്കെ കാറ്റിൽ പറത്തി സംസ്ഥാനത്തു തെക്കു പടിഞ്ഞാറൻ കാലവർഷമെത്തിയിട്ടുണ്ട്. സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം മൂന്നു ദിവസം മുൻപേ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
ഈ മാസം 27ന് എത്തിയേക്കും എന്നായിരുന്നു ആദ്യ പ്രവചനം. കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണു ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലുമായിരുന്നു മുൻപ്. തുടക്കത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നും ജൂൺ പകുതിയോടെ ശക്തമാകും എന്നുമാണു കണക്കുകൂട്ടൽ.
തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം . ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവർഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയത്. മെയ് 27ന് കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് കേരളത്തിൽ സജീവമായിരുന്നു. ഒപ്പം മേഘങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
അതേസമയം, അടുത്ത 4 ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ജൂൺ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് ഒന്നു മുതൽ മേയ് 28 വരെ 98% വേനൽമഴ അധികം പെയ്തു.
https://www.facebook.com/Malayalivartha

























