Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഡല്‍ഹി അന്താരാഷ്ട്ര വിമാത്താവളത്തില്‍ കാല് കുത്തിയ കൊടുംഭീകരനെ തൂക്കി എന്‍ ഐ എ ! അമേരിക്ക നാടുകടത്തിയവരില്‍ ഉണ്ടായിരുന്ന ഭീകര കൂട്ടം; മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലപാതകം, സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തെ വെടിവെയ്പ് തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളി അന്‍മോള്‍ ബിഷ്‌ണോയിയെ തൂക്കിയെടുത്തു

19 NOVEMBER 2025 06:30 PM IST
മലയാളി വാര്‍ത്ത

കുപ്രസിദ്ധ ഗുണ്ടാസംഘാംഗം അന്‍മോള്‍ ബിഷ്‌ണോയി അടക്കം 200 ഇന്ത്യക്കാരെ യുഎസില്‍ നിന്ന് നാടുകടത്തി. യുഎസില്‍ നിന്ന് പുറപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച രാവിലെ 11.30 ഓടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു . ഗുണ്ടാ നേതാവ് അന്‍മോല്‍ ബിഷ്‌ണോയി, പഞ്ചാബ് സര്‍ക്കാര്‍ അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍, 197 അനധികൃത കുടിയേറ്റക്കാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. അന്‍മോള്‍ ബിഷ്‌ണോയിക്ക് പുറമേ പഞ്ചാബില്‍നിന്നുള്ള രണ്ട് പിടികിട്ടാപ്പുള്ളികളും നാടുകടത്തപ്പെട്ടവരിലുണ്ട്. ബാക്കി 197 പേര്‍ അനധികൃത കുടിയേറ്റക്കാരാണ്.

മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന ഗുണ്ടാ നേതാവാണ് അന്‍മോള്‍ ബിഷ്‌ണോയി. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് ഇയാള്‍. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായതിനാലും അധോലോക ബന്ധങ്ങളുള്ളതിനാലും ഇന്ത്യയിലെത്തിയാല്‍ എന്‍ഐഎ ആയിരിക്കും പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ബാബാ സിദ്ദിഖി കേസിലെ അന്വേഷണത്തിനായി മുംബൈ പൊലീസിന് പ്രതിയെ കൈമാറിയേക്കും.

2024 ഒക്ടോബര്‍ 12ന് നടന്ന കൊലപാതകത്തില്‍ അന്‍മോലാണ് പ്രധാന ഗൂഢാലോചനക്കാരന്‍ എന്ന് മുംബൈ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. അക്രമികളെ സുരക്ഷിത ചാനലുകളിലൂടെ ഇയാള്‍ വിദേശത്ത് നിന്ന് നിയന്ത്രിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് കേസില്‍ പ്രതിയാണ്. ഓപ്പറേഷന്‍ വിദൂരമായി ഏകോപിപ്പിച്ചത് അന്‍മോളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഗായകന്‍ സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ്, 2022 ഏപ്രിലില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അന്‍മോള്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി, നേപ്പാള്‍ വഴി കടന്ന് ദുബായ്, കെനിയ വഴി അമേരിക്കയില്‍ എത്തി. ഇയാള്‍ എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വിദേശത്ത് നിന്ന് ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

ഭാനു' എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന അന്‍മോളിനെ കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയില്‍ കസ്റ്റഡിയിലെടുത്തു . മഹാരാഷ്ട്ര കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ആഗോള നിയമ നിര്‍വഹണ ഏജന്‍സിയായ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു അന്‍മോല്‍ അമേരിക്കയില്‍ പിടിയിലാകുന്നത്. അന്‍മോളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ എന്‍ഐഎയും പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോല്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ക്കിടക്കുന്ന ലോറന്‍സ് ബിഷ്‌ണോയിക്കു വേണ്ടി പുറത്ത് ക്വട്ടേഷനുകള്‍ ഏറ്റെടുത്തു നടപ്പാക്കുന്നത് അന്‍മോളാണെന്നാണ് പൊലീസിന്റെ നിലപാട്

പരോള്‍ കാലയളവില്‍ ഇയാളെ നിരീക്ഷിക്കാനായി ഇലക്ട്രോണിക് സംവിധാനങ്ങളടക്കം യു.എസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. ആങ്കിള്‍ മോണിറ്റര്‍, ജിപിഎസ് സംവിധാനം തുടങ്ങിയവയാണ് പരോളിലിറങ്ങിയ ബിഷ്‌ണോയിയെ നിരീക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. പ്രതികളെയും പരോളിലുള്ളവരെയും നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഈ ട്രാക്കിങ് ഉപകരണം നീക്കം ചെയ്യാന്‍ എളുപ്പമുള്ളതല്ല.

പ്രതിയുടെ സ്ഥാനം ട്രാക്ക് ചെയ്യാന്‍ കണങ്കാല്‍ മോണിറ്റര്‍ സഹായിക്കുന്നു, വ്യക്തി ഒരു നിയുക്ത പ്രദേശത്ത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. ഒരു വ്യക്തി അത് നീക്കം ചെയ്യാനോ തകര്‍ക്കാനോ ശ്രമിച്ചാല്‍ മോണിറ്റര്‍ ഉടനടി മുന്നറിയിപ്പ് അയയ്ക്കുന്നു. ജാമ്യത്തിലോ വീട്ടുതടങ്കലിലോ പരോളില്‍ പുറത്തിറങ്ങിയവരോ ആണ് ഈ ഉപകരണം കൂടുതലും ഉപയോഗിക്കുന്നത്. ലൂസിയാനയില്‍ നിന്നാണ് അല്‍മോലിന്റെ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വിദേശത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടിത കുറ്റകൃത്യ ശൃംഖലകള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന നടപടികളിലെ ഏറ്റവും വലിയ അറസ്റ്റുകളിലൊന്നായാണ് അന്‍മോള്‍ ബിഷ്‌ണോയിയുടെ നാടുകടത്തല്‍ കണക്കാക്കപ്പെടുന്നത്. ബാബ സിദ്ദിഖ് കൊലപാതക കേസിലും മറ്റ് തീര്‍പ്പുകല്‍പ്പിക്കാത്ത അന്വേഷണങ്ങളിലും ചോദ്യം ചെയ്യലിനായി അന്‍മോളിനെ കസ്റ്റഡിയിലെടുക്കും. ബിഷ്‌ണോയ്ബ്രാര്‍ ശൃംഖലയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അന്‍മോളിന്റെ പങ്ക് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ ഇനി പരിശോധിക്കുന്നതിനാല്‍, ഇപ്പോള്‍ ഇന്ത്യന്‍ നിയമത്തെ നേരിടേണ്ടിവരും.

10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ള ഇയാള്‍ എന്‍ഐഎയുടെ ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) ഉള്‍പ്പെടെയുള്ള ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമായി ബിഷ്‌ണോയി സംഘം അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശ പ്രവര്‍ത്തനങ്ങള്‍ അന്‍മോളും ഗുണ്ടാസംഘം ഗോള്‍ഡി ബ്രാറും സംയുക്തമായി നടത്തിയിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സമാഹരിച്ച ഒരു രഹസ്യ രേഖ, കുപ്രസിദ്ധമായ ബിഷ്‌ണോയി സംഘത്തിന്റെ ആഴത്തിലുള്ള ആഗോള ബന്ധത്തെ വെളിപ്പെടുത്തി. അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ സംഘം വന്‍തോതില്‍ കൊള്ളയടിക്കല്‍ പണം ഒഴുക്കിയതും മനസ്സിലായി . കനേഡിയന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ഫ്രാഞ്ചൈസികള്‍, പ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് വാങ്ങല്‍, യാച്ചുകള്‍, സിനിമാ പദ്ധതികള്‍ക്കുള്ള ധനസഹായം, തായ്‌ലന്‍ഡിലെ നൈറ്റ്ക്ലബ്ബുകളിലും ബാറുകളിലും ഗണ്യമായ നിക്ഷേപം എന്നിവയുള്‍പ്പെടെ ഉയര്‍ന്ന മൂല്യമുള്ള ആസ്തികളിലേക്ക് ക്രിമിനല്‍ ശൃംഖല നിയമവിരുദ്ധ ഫണ്ട് എങ്ങനെ ഉപയോഗിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

അന്‍മോളിന്റെ വരവോടെ, ഇയാളെ ആദ്യം കസ്റ്റഡിയിലെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറെടുക്കുകയാണ്. ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന തീവ്രവാദ ശൃംഖലകളെ പിന്തുടരുന്ന നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കസ്റ്റഡിക്ക് ശക്തമായി ശ്രമിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, മഹാരാഷ്ട്രയിലെ കേസുകള്‍ ചൂണ്ടിക്കാട്ടി ഇയാളെ കൈമാറാന്‍ മുംബൈ പൊലീസ് നേരത്തെ രണ്ട് വ്യത്യസ്ത അപേക്ഷ അയച്ചിരുന്നു. ഏത് ഏജന്‍സി ആദ്യം കസ്റ്റഡിയില്‍ എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരായിരിക്കും തീരുമാനിക്കുക. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള അന്തര്‍സംസ്ഥാന ഭീകര ശൃംഖലകളെ പിന്തുടരുന്ന എന്‍ഐഎ (NIA) കസ്റ്റഡിയിലെടുക്കാന്‍ ശക്തമായ സാധ്യതയുണ്ട്. സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് 2024 ഏപ്രിലില്‍ നടന്ന വെടിവെപ്പ് കേസിലും അന്‍മോല്‍ പ്രതിയാണ്. ഈ സംഭവത്തില്‍ രണ്ട് തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. ദൂരെയെവിടെയോ ഇരുന്ന് ഓപ്പറേഷന്‍ ഏകോപിപ്പിച്ചത് ഇയാളാണെന്ന് സംശയിക്കുന്നു. ഇയാളുടേതെന്ന് കരുതുന്ന ഓഡിയോ നിര്‍ദ്ദേശങ്ങളും ചാറ്റ് ലോഗുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

അന്തരിച്ച ബാബ സിദ്ദിഖിയുടെ മകനും എന്‍സിപി നേതാവുമായ സീഷാന്‍ സിദ്ദിഖി, അന്‍മോളിനെ യുഎസ് പ്രദേശത്ത് നിന്ന് നാടുകടത്തതായി സ്ഥിരീകരിക്കുന്ന ഇമെയില്‍ ലഭിച്ചതായി അറിയിച്ചിരുന്നു. കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ കുടുംബം എന്ന നിലയില്‍ തങ്ങള്‍ക്ക് ഔദ്യോഗിക അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും, അന്‍മോള്‍ ഡല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുംകുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി ആവശ്യപ്പെട്ടിട്ടണ്ട്. തന്റെ പിതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് അറിയണമെന്നും അന്‍മോല്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നിയമസംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ടെന്നും സീഷന്‍ പറഞ്ഞു.

'മാസങ്ങളായി അന്‍മോലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. അന്‍മോല്‍ ബിഷ്‌ണോയെ നാടുകടത്തിയെന്ന മെയില്‍ വന്നു. ഉടന്‍ തന്നെ ഞാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും അധികൃതരെയും വിവരമറിയിച്ചു. അവനെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്‍മോല്‍ ബിഷ്‌ണോയിയും എന്റെ പിതാവും തമ്മില്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് ഈ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് കണ്ടെത്തണം. അവന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ട്': സീഷന്‍ സിദ്ദിഖി പറഞ്ഞു.

2024 ഒക്ടോബര്‍ 12 ന് എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ മകന്‍ സീഷന്റെ ബാന്ദ്ര ഈസ്റ്റ് ഓഫീസിന് പുറത്ത് മൂന്ന് അക്രമികള്‍ വെടിവച്ചു കൊള്ളുകയായിരുന്നു . മുംബൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ വെടിവയ്പ്പ് നടത്തിയവര്‍ സ്‌നാപ്ചാറ്റ് ആപ്ലിക്കേഷന്‍ വഴി അന്‍മോള്‍ ബിഷ്‌ണോയിയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി. അക്രമികളുടെ ഫോണുകളില്‍ നിന്ന് ബാബ സിദ്ദിഖിന്റെയും മകന്റെയും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. ബാബ സിദ്ദിഖിനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നപ്പോള്‍ അന്‍മോള്‍ അയച്ചതാണിതെന്ന് ആരോപിക്കപ്പെടുന്നു. പോലീസ് പറയുന്നതനുസരിച്ച്, അന്‍മോള്‍ ആസൂത്രണം ചെയ്യുകയും ആയുധങ്ങള്‍ നല്‍കുകയും ഓപ്പറേഷന് ധനസഹായം നല്‍കുകയും ചെയ്തു, ഇത് പ്രതികള്‍ക്കെതിരെ മക്കോക്ക എംസിഒസിഎ കുറ്റം ചുമത്താന്‍ കാരണമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (21 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (33 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends