Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഡല്‍ഹി അന്താരാഷ്ട്ര വിമാത്താവളത്തില്‍ കാല് കുത്തിയ കൊടുംഭീകരനെ തൂക്കി എന്‍ ഐ എ ! അമേരിക്ക നാടുകടത്തിയവരില്‍ ഉണ്ടായിരുന്ന ഭീകര കൂട്ടം; മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലപാതകം, സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തെ വെടിവെയ്പ് തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളി അന്‍മോള്‍ ബിഷ്‌ണോയിയെ തൂക്കിയെടുത്തു

19 NOVEMBER 2025 06:30 PM IST
മലയാളി വാര്‍ത്ത

കുപ്രസിദ്ധ ഗുണ്ടാസംഘാംഗം അന്‍മോള്‍ ബിഷ്‌ണോയി അടക്കം 200 ഇന്ത്യക്കാരെ യുഎസില്‍ നിന്ന് നാടുകടത്തി. യുഎസില്‍ നിന്ന് പുറപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച രാവിലെ 11.30 ഓടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു . ഗുണ്ടാ നേതാവ് അന്‍മോല്‍ ബിഷ്‌ണോയി, പഞ്ചാബ് സര്‍ക്കാര്‍ അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍, 197 അനധികൃത കുടിയേറ്റക്കാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. അന്‍മോള്‍ ബിഷ്‌ണോയിക്ക് പുറമേ പഞ്ചാബില്‍നിന്നുള്ള രണ്ട് പിടികിട്ടാപ്പുള്ളികളും നാടുകടത്തപ്പെട്ടവരിലുണ്ട്. ബാക്കി 197 പേര്‍ അനധികൃത കുടിയേറ്റക്കാരാണ്.

മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന ഗുണ്ടാ നേതാവാണ് അന്‍മോള്‍ ബിഷ്‌ണോയി. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് ഇയാള്‍. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായതിനാലും അധോലോക ബന്ധങ്ങളുള്ളതിനാലും ഇന്ത്യയിലെത്തിയാല്‍ എന്‍ഐഎ ആയിരിക്കും പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ബാബാ സിദ്ദിഖി കേസിലെ അന്വേഷണത്തിനായി മുംബൈ പൊലീസിന് പ്രതിയെ കൈമാറിയേക്കും.

2024 ഒക്ടോബര്‍ 12ന് നടന്ന കൊലപാതകത്തില്‍ അന്‍മോലാണ് പ്രധാന ഗൂഢാലോചനക്കാരന്‍ എന്ന് മുംബൈ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. അക്രമികളെ സുരക്ഷിത ചാനലുകളിലൂടെ ഇയാള്‍ വിദേശത്ത് നിന്ന് നിയന്ത്രിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് കേസില്‍ പ്രതിയാണ്. ഓപ്പറേഷന്‍ വിദൂരമായി ഏകോപിപ്പിച്ചത് അന്‍മോളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഗായകന്‍ സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ്, 2022 ഏപ്രിലില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അന്‍മോള്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി, നേപ്പാള്‍ വഴി കടന്ന് ദുബായ്, കെനിയ വഴി അമേരിക്കയില്‍ എത്തി. ഇയാള്‍ എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വിദേശത്ത് നിന്ന് ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

ഭാനു' എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന അന്‍മോളിനെ കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയില്‍ കസ്റ്റഡിയിലെടുത്തു . മഹാരാഷ്ട്ര കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ആഗോള നിയമ നിര്‍വഹണ ഏജന്‍സിയായ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു അന്‍മോല്‍ അമേരിക്കയില്‍ പിടിയിലാകുന്നത്. അന്‍മോളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ എന്‍ഐഎയും പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോല്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ക്കിടക്കുന്ന ലോറന്‍സ് ബിഷ്‌ണോയിക്കു വേണ്ടി പുറത്ത് ക്വട്ടേഷനുകള്‍ ഏറ്റെടുത്തു നടപ്പാക്കുന്നത് അന്‍മോളാണെന്നാണ് പൊലീസിന്റെ നിലപാട്

പരോള്‍ കാലയളവില്‍ ഇയാളെ നിരീക്ഷിക്കാനായി ഇലക്ട്രോണിക് സംവിധാനങ്ങളടക്കം യു.എസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. ആങ്കിള്‍ മോണിറ്റര്‍, ജിപിഎസ് സംവിധാനം തുടങ്ങിയവയാണ് പരോളിലിറങ്ങിയ ബിഷ്‌ണോയിയെ നിരീക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. പ്രതികളെയും പരോളിലുള്ളവരെയും നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഈ ട്രാക്കിങ് ഉപകരണം നീക്കം ചെയ്യാന്‍ എളുപ്പമുള്ളതല്ല.

പ്രതിയുടെ സ്ഥാനം ട്രാക്ക് ചെയ്യാന്‍ കണങ്കാല്‍ മോണിറ്റര്‍ സഹായിക്കുന്നു, വ്യക്തി ഒരു നിയുക്ത പ്രദേശത്ത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. ഒരു വ്യക്തി അത് നീക്കം ചെയ്യാനോ തകര്‍ക്കാനോ ശ്രമിച്ചാല്‍ മോണിറ്റര്‍ ഉടനടി മുന്നറിയിപ്പ് അയയ്ക്കുന്നു. ജാമ്യത്തിലോ വീട്ടുതടങ്കലിലോ പരോളില്‍ പുറത്തിറങ്ങിയവരോ ആണ് ഈ ഉപകരണം കൂടുതലും ഉപയോഗിക്കുന്നത്. ലൂസിയാനയില്‍ നിന്നാണ് അല്‍മോലിന്റെ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വിദേശത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടിത കുറ്റകൃത്യ ശൃംഖലകള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന നടപടികളിലെ ഏറ്റവും വലിയ അറസ്റ്റുകളിലൊന്നായാണ് അന്‍മോള്‍ ബിഷ്‌ണോയിയുടെ നാടുകടത്തല്‍ കണക്കാക്കപ്പെടുന്നത്. ബാബ സിദ്ദിഖ് കൊലപാതക കേസിലും മറ്റ് തീര്‍പ്പുകല്‍പ്പിക്കാത്ത അന്വേഷണങ്ങളിലും ചോദ്യം ചെയ്യലിനായി അന്‍മോളിനെ കസ്റ്റഡിയിലെടുക്കും. ബിഷ്‌ണോയ്ബ്രാര്‍ ശൃംഖലയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അന്‍മോളിന്റെ പങ്ക് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ ഇനി പരിശോധിക്കുന്നതിനാല്‍, ഇപ്പോള്‍ ഇന്ത്യന്‍ നിയമത്തെ നേരിടേണ്ടിവരും.

10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ള ഇയാള്‍ എന്‍ഐഎയുടെ ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) ഉള്‍പ്പെടെയുള്ള ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമായി ബിഷ്‌ണോയി സംഘം അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശ പ്രവര്‍ത്തനങ്ങള്‍ അന്‍മോളും ഗുണ്ടാസംഘം ഗോള്‍ഡി ബ്രാറും സംയുക്തമായി നടത്തിയിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സമാഹരിച്ച ഒരു രഹസ്യ രേഖ, കുപ്രസിദ്ധമായ ബിഷ്‌ണോയി സംഘത്തിന്റെ ആഴത്തിലുള്ള ആഗോള ബന്ധത്തെ വെളിപ്പെടുത്തി. അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ സംഘം വന്‍തോതില്‍ കൊള്ളയടിക്കല്‍ പണം ഒഴുക്കിയതും മനസ്സിലായി . കനേഡിയന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ഫ്രാഞ്ചൈസികള്‍, പ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് വാങ്ങല്‍, യാച്ചുകള്‍, സിനിമാ പദ്ധതികള്‍ക്കുള്ള ധനസഹായം, തായ്‌ലന്‍ഡിലെ നൈറ്റ്ക്ലബ്ബുകളിലും ബാറുകളിലും ഗണ്യമായ നിക്ഷേപം എന്നിവയുള്‍പ്പെടെ ഉയര്‍ന്ന മൂല്യമുള്ള ആസ്തികളിലേക്ക് ക്രിമിനല്‍ ശൃംഖല നിയമവിരുദ്ധ ഫണ്ട് എങ്ങനെ ഉപയോഗിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

അന്‍മോളിന്റെ വരവോടെ, ഇയാളെ ആദ്യം കസ്റ്റഡിയിലെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറെടുക്കുകയാണ്. ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന തീവ്രവാദ ശൃംഖലകളെ പിന്തുടരുന്ന നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കസ്റ്റഡിക്ക് ശക്തമായി ശ്രമിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, മഹാരാഷ്ട്രയിലെ കേസുകള്‍ ചൂണ്ടിക്കാട്ടി ഇയാളെ കൈമാറാന്‍ മുംബൈ പൊലീസ് നേരത്തെ രണ്ട് വ്യത്യസ്ത അപേക്ഷ അയച്ചിരുന്നു. ഏത് ഏജന്‍സി ആദ്യം കസ്റ്റഡിയില്‍ എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരായിരിക്കും തീരുമാനിക്കുക. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള അന്തര്‍സംസ്ഥാന ഭീകര ശൃംഖലകളെ പിന്തുടരുന്ന എന്‍ഐഎ (NIA) കസ്റ്റഡിയിലെടുക്കാന്‍ ശക്തമായ സാധ്യതയുണ്ട്. സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് 2024 ഏപ്രിലില്‍ നടന്ന വെടിവെപ്പ് കേസിലും അന്‍മോല്‍ പ്രതിയാണ്. ഈ സംഭവത്തില്‍ രണ്ട് തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. ദൂരെയെവിടെയോ ഇരുന്ന് ഓപ്പറേഷന്‍ ഏകോപിപ്പിച്ചത് ഇയാളാണെന്ന് സംശയിക്കുന്നു. ഇയാളുടേതെന്ന് കരുതുന്ന ഓഡിയോ നിര്‍ദ്ദേശങ്ങളും ചാറ്റ് ലോഗുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

അന്തരിച്ച ബാബ സിദ്ദിഖിയുടെ മകനും എന്‍സിപി നേതാവുമായ സീഷാന്‍ സിദ്ദിഖി, അന്‍മോളിനെ യുഎസ് പ്രദേശത്ത് നിന്ന് നാടുകടത്തതായി സ്ഥിരീകരിക്കുന്ന ഇമെയില്‍ ലഭിച്ചതായി അറിയിച്ചിരുന്നു. കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ കുടുംബം എന്ന നിലയില്‍ തങ്ങള്‍ക്ക് ഔദ്യോഗിക അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും, അന്‍മോള്‍ ഡല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുംകുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി ആവശ്യപ്പെട്ടിട്ടണ്ട്. തന്റെ പിതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് അറിയണമെന്നും അന്‍മോല്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നിയമസംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ടെന്നും സീഷന്‍ പറഞ്ഞു.

'മാസങ്ങളായി അന്‍മോലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. അന്‍മോല്‍ ബിഷ്‌ണോയെ നാടുകടത്തിയെന്ന മെയില്‍ വന്നു. ഉടന്‍ തന്നെ ഞാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും അധികൃതരെയും വിവരമറിയിച്ചു. അവനെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്‍മോല്‍ ബിഷ്‌ണോയിയും എന്റെ പിതാവും തമ്മില്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് ഈ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് കണ്ടെത്തണം. അവന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ട്': സീഷന്‍ സിദ്ദിഖി പറഞ്ഞു.

2024 ഒക്ടോബര്‍ 12 ന് എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ മകന്‍ സീഷന്റെ ബാന്ദ്ര ഈസ്റ്റ് ഓഫീസിന് പുറത്ത് മൂന്ന് അക്രമികള്‍ വെടിവച്ചു കൊള്ളുകയായിരുന്നു . മുംബൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ വെടിവയ്പ്പ് നടത്തിയവര്‍ സ്‌നാപ്ചാറ്റ് ആപ്ലിക്കേഷന്‍ വഴി അന്‍മോള്‍ ബിഷ്‌ണോയിയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി. അക്രമികളുടെ ഫോണുകളില്‍ നിന്ന് ബാബ സിദ്ദിഖിന്റെയും മകന്റെയും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. ബാബ സിദ്ദിഖിനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നപ്പോള്‍ അന്‍മോള്‍ അയച്ചതാണിതെന്ന് ആരോപിക്കപ്പെടുന്നു. പോലീസ് പറയുന്നതനുസരിച്ച്, അന്‍മോള്‍ ആസൂത്രണം ചെയ്യുകയും ആയുധങ്ങള്‍ നല്‍കുകയും ഓപ്പറേഷന് ധനസഹായം നല്‍കുകയും ചെയ്തു, ഇത് പ്രതികള്‍ക്കെതിരെ മക്കോക്ക എംസിഒസിഎ കുറ്റം ചുമത്താന്‍ കാരണമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (36 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (56 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (2 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (4 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends