Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

തിരിച്ചടി തുടങ്ങിയാല്‍... യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് റഷ്യ; യുക്രെയ്‌ന് മിസൈല്‍ നല്‍കിയാല്‍ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പുടിന്‍

06 JUNE 2022 08:09 AM IST
മലയാളി വാര്‍ത്ത

വീണ്ടും യുക്രെയിന്‍ ശ്രദ്ധാ കേന്ദ്രമാകുകയാണ്. 100 ദിവസം പിന്നിട്ടിട്ടും യുക്രെനിന്റെ നാലിലൊന്ന് ഭാഗം പോലും പിടക്കാന്‍ റഷ്യയ്ക്കായില്ല. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സഹായം യുക്രെയിനിനെത്തിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചു. ജാവലിന്‍ ടാങ്ക് വേധ മിസൈല്‍, ഹെലികോപ്റ്ററുകള്‍, പ്രസിഷന്‍ ഗാര്‍ഡഡ് മിസൈലുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം 4 ഹിമാര്‍സ് മിസൈലുകളും ഉള്‍പ്പെടുന്നെന്നതാണു ശ്രദ്ധേയം.

എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാര്‍സ് മിസൈലുകളുടെ പൂര്‍ണരൂപം. വലിയ ലോകശ്രദ്ധ ഹിമാര്‍സ് മിസൈലുകള്‍ നേടി. യുക്രെയ്‌നിനായി അമേരിക്ക നല്‍കുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയ്ക്കാണ് ഈ ശ്രദ്ധ വന്നു പെട്ടത്. റഷ്യന്‍ അധിനിവേശം യുക്രെയ്‌നില്‍ തുടങ്ങിയ ശേഷം 11ാമത്തെ ആയുധ പാക്കേജാണു യുഎസില്‍ നിന്നു യുക്രെയ്‌നിലെത്തുന്നത്.

450 കോടി യുഎസ് ഡോളര്‍ സൈനിക സഹായം അമേരിക്ക ഇതുവരെ യുക്രെയ്‌നായി നല്‍കി. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈല്‍ ലോഞ്ചറുകളില്‍ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാര്‍സ്. ഒറ്റ ലോഞ്ചറില്‍ തന്നെ അനേകം മിസൈലുകള്‍ വഹിക്കാം.

6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റര്‍ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സംവിധാനത്തെയോ ഇതിനു വഹിക്കാം. ലോഞ്ചറില്‍ നിന്നു വിക്ഷേപിക്കുന്ന മിസൈലുകള്‍ക്ക് 75 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകള്‍ക്ക് വലിയ പ്രഹരശേഷി നല്‍കുന്നത്.

താരതമ്യേന നോക്കുമ്പോള്‍ റഷ്യന്‍ ലോഞ്ചറുകള്‍ മാനുവലായി ലോഡ് ചെയ്യണം. ഇത് യുക്രെയ്‌ന് ചെറുതല്ലാത്ത മേല്‍ക്കൈ ചില മേഖലകളിലെങ്കിലും നല്‍കാനിടയുണ്ട്. ഹിമാര്‍സ് മിസൈലുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി യുക്രെയ്ന്‍ ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ റേഞ്ച് ആര്‍ട്ടിലറി പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യങ്ങള്‍ നേടാന്‍ ഇതു തങ്ങളെ അനുവദിക്കുമെന്ന് യുക്രെയ്ന്‍ കണക്കുകൂട്ടുന്നു.

നിലവില്‍ യുക്രെയ്‌ന്റെ കൈയിലുള്ള ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ക്ക് 40 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്. റഷ്യന്‍ ആധിപത്യം ശക്തമായിരിക്കുന്ന കിഴക്കന്‍ മേഖലയിലാണ് ഇതു കൊണ്ട് ഏറെ ഉപയോഗം വരികയെന്ന് യുക്രെയ്ന്‍ പറയുന്നു. അതിര്‍ത്തി കടന്ന് റഷ്യന്‍ മേഖലകളില്‍ ആക്രമിക്കാന്‍ ഇതു കൊണ്ട് സാധിക്കുമെങ്കിലും അതു ചെയ്യില്ലെന്ന് യുക്രെയ്ന്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. പ്രതിരോധത്തിനായി മാത്രമേ ഈ മിസൈല്‍ ഉപയോഗിക്കുള്ളൂ എന്നാണ് യുക്രെയ്‌ന്റെ നിലപാട്.

എന്നാല്‍ ഹിമാര്‍സ് യുക്രെയ്‌നു നല്‍കാനുള്ള യുഎസ് നീക്കത്തിനെ റഷ്യ വിമര്‍ശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ യുഎസും റഷ്യയും തമ്മിലുള്ള മുഖാമുഖത്തിന് ഇതു വഴിയൊരുക്കിയേക്കാമെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയ്‌ന് കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ നല്‍കി സഹായിക്കാന്‍ ശ്രമിച്ചാല്‍ റഷ്യ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്‌നു ലഭിക്കുന്ന പക്ഷം കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഇതുവരെ ആക്രമിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് പുട്ടിന്‍ അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍ റഷ്യ ഉന്നം വയ്ക്കുന്ന പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് പുട്ടിന്‍ വ്യക്തമാക്കിയില്ല. റഷ്യന്‍ സേനയുടെ മുന്നേറ്റം തടയുന്നതിന് യുക്രെയ്ന്‍ ഏറെ നാളായി ആവശ്യപ്പെടുന്ന അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നല്‍കാന്‍ യുഎസ് തീരുമാനിച്ചതിനു പിന്നാലെയാണ് പുട്ടിന്റെ പ്രസ്താവന. ഈ മിസൈലുകള്‍ റഷ്യയ്ക്ക് വലിയ തിരിച്ചടിയാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (10 minutes ago)

ആക്രമണത്തിന് പിന്നിൽ  (20 minutes ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (36 minutes ago)

ശബരിമലയിൽ വന്‍ വീഴ്ച  (44 minutes ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (58 minutes ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (1 hour ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (11 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (13 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (13 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (14 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (14 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (14 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (14 hours ago)

Malayali Vartha Recommends