Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

വാഗ്ദാനങ്ങളും നടപടികളും ഫയലിൽ ഒതുക്കി കേരളം സർക്കാർ; ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രൊമോഷനിൽ നാല് ശതമാനം സംവരണം ഉറപ്പുവരുത്തണമെന്ന 2016 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ കേരളം!

13 JUNE 2022 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്

അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ: സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ...

പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..

24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...

ശബരിമല സ്വർണക്കൊള്ളയിൽ കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി: പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകി; പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന...

എല്ലാം വെറുംവാക്കാക്കി ഫയലിൽ ഒതുക്കി കേരളം. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രൊമോഷനിൽ നാല് ശതമാനം സംവരണം ഉറപ്പുവരുത്തണമെന്ന 2016 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ വീണ്ടും കേരളം. മറ്റു സംസ്ഥാനങ്ങളിൽ വിധി മാനിച്ച്നിയമനങ്ങൾ നടന്നുവരുകയാണ്. ഈ സമയത്താണ് ഇവിടെ ഉത്തരവിറക്കാൻ ചുമതലപ്പെട്ട സാമൂഹ്യ നീതി വകുപ്പിന്റെ ഒളിച്ചു കളി തുടരുന്നത്. ബന്ധപ്പെട്ട ഫയൽ വകുപ്പ് സെക്രട്ടറി റാണി ജോർജിന്റെ അടുത്ത് എത്തുമെങ്കിലും പിന്നീട് കൂടുതൽ വ്യക്തത ആവിശ്യപ്പെട്ട് തിരികെ വരികയാണ് പതിവ് രീതി എന്നത്. ഇത് പല്ലവിയായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർയ്ക്കും ഈ ഫയലിൽ ഇപ്പോൾ താൽപര്യം ഇല്ലാതായിരിക്കുന്നു. കൂടാതെ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് തന്നെ ഫയൽ മുഖ്യമന്ത്രിക്ക് അയച്ച് അഭിപ്രായം തേടാൻ പോലും വകുപ്പ് സെക്രട്ടറി തയ്യാറായിട്ടില്ല.

അതോടൊപ്പം തന്നെ ഇത് സംബന്ധിച്ച് കോടതി അലക്ഷ്യ കേസിൽ അനുവദിച്ചിരിക്കുന്ന സമയവും കഴിയാറായിരിക്കുകയാണ്. വീണ്ടും സമയം ചോദിച്ച് കോടതിയുടെ കണ്ണിൽ പൊടിയിടാനാവും സർക്കാർ ശ്രമിക്കുകയെന്ന് ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ പറയുകയാണ്. എന്നാൽ 2016ലെ ഈ വിധി നടപ്പിലാക്കാത്തതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വീണ്ടും ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും മൗനം തുടരുകയാണ്ചെയ്യുന്നത്. കോടതി ഉത്തരവ് ലഭിച്ചിട്ടും തുടർ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് ലഭ്യമാകുന്ന വിവരം. തുടർ നടപടിയെടുക്കാൻ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നത് ' ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് പ്രൊമോഷനിലും സംവരണം ഏർപ്പെടുത്തണമെന്ന് 2016 ൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോൾ ഒൻപത് സംസ്ഥാനങ്ങൾ വിധി നടപ്പിലാക്കിയിരിക്കുകയാണ്.

അങ്ങനെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധി അവഗണിച്ചത്. പ്രതിഷേധം വ്യാപകമായതോടെ എൽഡിഎഫ് സർക്കാർ വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സംവരണം നൽകുന്നതിനെതിരെ സമിതി റിപ്പോർട്ട് സമർപ്പിച്ചതുംസർക്കാർ കൈയൊഴിയാൻ കാരണമായി മാറിയിട്ടുണ്ട്.

അങ്ങനെ സുപ്രീംകോടതിവിധി പ്രകാരം സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2016ലെ കോടതി ഉത്തരവ് സഹിതം ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരുടെ സംഘടന പ്രധാനമന്ത്രിയുടെ ഓഫീസിനും സംസ്ഥാന മുഖ്യമന്ത്രിക്കും സാമൂഹ്യനീതി മന്ത്രിക്കും അടക്കം നിവേദനം നൽകിയിരുന്നു. ഇതേതുടർന്ന് സാമൂഹ്യനീതി വകുപ്പ് നിയമ വകുപ്പിന്റെ അഭിപ്രായം തേടി ,എന്നാൽ ഇക്കാര്യത്തിൽകോടതി ഉത്തരവ് ഉണ്ടെന്നു പോലും പറയാതെ നിയമവകുപ്പ് പൊതു ഭരണ വകുപ്പിന് തീരുമാനം എടുക്കാം എന്ന ഒഴുക്കൻ മറുപടി നൽകിഫയൽ തിരിച്ചു നല്കുകയാണ് ചെയ്തത്. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ മുപ്പത്തിനാലാം വകുപ്പ് പ്രകാരമുള്ള നടപടികൾസ്വീകരിക്കണമെന്നതാണ് നിലവിലെ ഉത്തരവിലൂടെ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത് തന്നെ. പ്രൊമോഷനിൽ ഉൾപ്പടെ നാലു ശതമാനത്തിൽ കുറയാത്ത സംവരണം ഭിന്ന ശേഷിക്കാർക്ക് നൽകണമെന്നാണ് മുപ്പത്തിനാലാം വകുപ്പിൽ ചോദിക്കുകയാണ്.

അങ്ങനെ നിയമം വന്ന് അഞ്ചു വർഷമായിട്ടും സംസ്ഥാന നടപ്പിലാക്കിയില്ല എന്ന ഹർജിക്കാരുടെ പരാതി പരിഗണിച്ചാണ് നാലുമാസത്തിനകം നിർദ്ദേശം നടപ്പിലാക്കാൻ അടുത്തിടെ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത് തന്ന്നെ . നിലവിൽ സർക്കാർ ജോലിയിൽ എൻട്രി കേഡറിൽ മാത്രമാണ് ഭിന്നശേഷിക്കാർക്ക് സംവരണം ഉള്ളത്. 1995ലാണ് പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. അതിൽ പിന്നീട് 2016ൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നു. ഭേദഗതി പ്രകാരം സർവീസിലുള്ള ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽ നിന്നും നാല് ശതമാനമായി ഉയർത്തി. എന്നാൽ ഈ സംവരണം കേന്ദ്ര സർക്കാർനടപ്പിലാക്കുന്നില്ലയെന്ന ഹർജിയുമായി കർണാടക സ്വദേശി സിദ്ധരാജു സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി.

പിന്നാലെ സുപ്രീംകോടതിയിൽനിന്ന് ഇദ്ദേഹത്തിന് അനുകൂലമായ വിധി ലഭിക്കുകയുണ്ടായി. വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം കൊടുക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീൽ തള്ളിയ ഡിവിഷൻ ബഞ്ച് വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് 4 മാസത്തെ സമയം നൽകുകയുണ്ടായി. ഒടുവിൽ മെയ് മാസം അവസാനത്തോടെ തന്നെ കേന്ദ്ര സർവ്വീസിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. സംസ്ഥാന പൊലീസിൽ ക്യാഷ്യർ ആയിരുന്നു ലിസാമ്മ ജോസഫ് ഇതേ വിഷയം ഉന്നയിച്ച് സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ ലിസാമ്മയുടെ ഹർജി ട്രിബ്യൂണൽ തള്ളിയിരുന്നു. തുടർന്നു ഈ വിഷയത്തിൽ ലിസാമ്മ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.

അതേസമയം ഹൈക്കോടതി ഹർജിക്കാരിക്ക് അർഹമായ പ്രമോഷൻ കൊടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെ ഈ വിധിക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതി 1996 ലെ നിയമം അനുസരിച്ചുള്ള സംവരണം മുൻകാല പ്രാബല്യത്തോടെ തന്നെ നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവാണ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വിമുഖത കാണിക്കുന്നത് എന്നതാണ് സത്യം. ഇതേതുടർന്ന് ഇതിനെതിരെ വിവിധ കോടതി അലക്ഷ്യ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി. അതനുസരിച്ച് വിധി നടപ്പിലാക്കാൻ കോടതി നാലു മാസ സമയം സംസ്ഥാന സർക്കാരിന് നൽകിയിരിക്കുകയാണ് . ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ആകെ ആശങ്കയിലായ ഭിന്ന ശേഷി ഉദ്യോഗസ്ഥർ വിധി നടപ്പിലാക്കിയില്ലെങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ തയ്യാറെടുക്കുകയാണ് ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടോടിക്കലകള്‍ ആധുനികതയെ സ്വാംശീകരിച്ച് ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിക്കുന്നു- ബിനാലെ ഫൗണ്ടേഷന്‍ സെമിനാര്‍...  (23 minutes ago)

നവംബർ 30-നകം കെവൈസി പുതുക്കൽ പൂർത്തിയാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്...  (28 minutes ago)

പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ സോഴ്സ് സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള സെഷന്‍ ടെക്നോപാര്‍ക്കില്‍ നവംബര്‍ 22 ന്  (39 minutes ago)

റിവോൾവർ റിങ്കോ ടൈറ്റിൽ പ്രകാശനം ചെയ്തു!!  (41 minutes ago)

ദേശീയ ക്ഷീരദിനം: മില്‍മ തിരുവനന്തപുരം ഡെയറി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം  (53 minutes ago)

ആന്റിബയോട്ടിക് സാക്ഷര കേരളം: ആരോഗ്യ സുരക്ഷിത കേരളം: എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ...  (58 minutes ago)

മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്  (1 hour ago)

അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ: സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ...  (1 hour ago)

ബോംബ് ഭീഷണി  (1 hour ago)

രാജകുമാരി ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പ്രകാശനം ചെയ്തു.  (1 hour ago)

24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്..  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി: പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകി; പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന...  (1 hour ago)

Himalayan-earthquake ഹിമാലയത്തിൽ വലിയ ഭൂകമ്പങ്ങൾ  (1 hour ago)

Amit-Shah ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി  (2 hours ago)

DELHI രോഗികൾ ഭയന്ന് ഓടി  (2 hours ago)

Malayali Vartha Recommends