ഇത് ചെറിയ മീനല്ല... ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ നിന്നു കമ്മിഷന്‍ വാങ്ങാനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം കൊണ്ടുവന്ന കേസില്‍ സ്വപ്ന സുരേഷിനെ സിബിഐ ഇന്നു ചോദ്യം ചെയ്യും; സ്വപ്നയെ സിബിഐ ചോദ്യം ചെയ്യുന്നത് ഇതാദ്യം
അങ്ങനെ സ്വപ്ന സുരേഷ് ആദ്യമായി സിബിഐയുടെ കൈകളിലെത്തുകയാണ്. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ നിന്നു കമ്മിഷന്‍ വാങ്ങാനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം കൊണ്ടുവന്ന കേസില്‍ നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ ഇന്നു ചോദ്യം ചെയ്യും. ഇതിലൂടെ അനുബന്ധമായ പല കാര്യങ്ങളും പുറത്താകുമെന്നാണ് കരുതുന്നത്.
ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് സിബിഐ നോട്ടിസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് സ്വപ്നയെ സിബിഐ ചോദ്യം ചെയ്യുന്നത്. കൂട്ടൂപ്രതി പി.എസ്.സരിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയാണ് ഇടനിലക്കാരനായിനിന്നു കമ്മിഷന്‍ ഇടപാടു നടത്തിയതെന്നാണു സ്വപ്നയുടെയും പി.എസ്.സരിത്തിന്റെയും ആദ്യമൊഴി.
ഈ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തേടാനാണു സ്വപ്നയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ് മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തുവന്നത്.
ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടി രൂപ കെട്ടിടനിര്‍മാണത്തിനു വിനിയോഗിച്ചപ്പോള്‍ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.
കരാര്‍ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. നിര്‍മാണക്കരാര്‍ ലഭിച്ചതിന് മൂന്നരക്കോടി രൂപയുടെ ഡോളര്‍ യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കും സന്ദീപ് നായര്‍ക്കും കോഴ നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണെന്നും സ്വപ്നയ്ക്ക് അഞ്ച് ഐഫോണ്‍ നല്‍കിയിരുന്നുവെന്നും ഈപ്പന്റെ മൊഴിയിലുണ്ട്.
സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെയും, ലൈഫ് മിഷന്‍ സിഒ യു.വി.ജോസിന്റെയും ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പദ്ധതിയിലെ അഴിമതി സംബന്ധിച്ച സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല.
പുതിയ സാഹചര്യത്തില്‍ സിബിഐയുടെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും. സ്വര്‍ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്നു റജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ വാദത്തിനായി ഹൈക്കോടതി 11നു പരിഗണിക്കാന്‍ മാറ്റി. കേസില്‍ കുടുക്കി രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണു പൊലീസ് ശ്രമിക്കുന്നത് എന്നാണു സ്വപ്നയുടെ ആരോപണം. ജസ്റ്റിസ് എ.സിയാദ് റഹ്മാനാണു കേസുകള്‍ പരിഗണിക്കുന്നത്.
മുഖ്യമന്ത്രി, കുടുംബം, മുന്‍ മന്ത്രി കെ.ടി.ജലീല്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ എന്നിവര്‍ക്കെതിരേയാണ് സ്വപ്ന മാധ്യമങ്ങളോടു വെളിപ്പെടുത്തല്‍ നടത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇഡിയുടെ കേസില്‍ മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തും പാലക്കാട്ടുമാണു സ്വപ്നയ്ക്ക് എതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്.
അതിനിടെ, സ്വപ്ന സുരേഷ് പാലക്കാട് കേന്ദ്രീകരിച്ചു മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രായി കോടതിയില്‍ രഹസ്യമൊഴി നല്‍കി. പാലക്കാട് കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
സ്വപ്ന പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണസംഘത്തിന്റെ നോട്ടിസ് പ്രകാരം കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha