Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളാ പോലീസിന്റെ നിര്‍ണായക രേഖകള്‍ തീവ്രവാദികളുടെ കയ്യില്‍ കേന്ദ്രം ഇറങ്ങണം..

22 JULY 2022 04:21 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പൊലീസിന്റെയും ആഭ്യന്തര മന്ത്രിയുടെയും ചില നടപടികള്‍ കണ്ടാല്‍ ഈ കേരളം വല്ല അഫ്ഗാനിസ്ഥാനിലുമാണോ എന്ന് തോന്നിപ്പോകും. ഭീകര വാദത്തിനെതിരെ ശക്തമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നിരന്തരമായി നല്‍കുന്നത്. എന്നാല്‍ അക്കാര്യങ്ങളില്‍ ഫലപ്രദമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാല്‍. സംശയകരമാണ് കാര്യങ്ങള്‍. അക്കാര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ വലിയ ആക്ഷേപങ്ങളാണ് ഉയരുന്നത്.

സാധാരണ ഗതിയില്‍ തീവ്ര വാദികളുമായി ബന്ധമുള്ള ആളുകളെ സംസ്ഥാനങ്ങള്‍ എന്താണ് ചെയ്യുക അവര്‍ ആരു തന്നെ ആയാല്‍ ഏത് ഉന്നത പദവിയിലിരിക്കുന്ന ആളായാലും അവരെ അറസ്റ്റ് ചെയ്ത് രാജ്യ ദ്രോഹ കുറ്റത്തിന് ജയിലിലടയ്ക്കും അല്ലേ. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. ഈ സംഭവം അതിനൊരുദാഹരണം മാത്രം. മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്നും തീവ്രവാദസംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന ആരോപണം ഉയര്‍ന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി അതില്‍ ഉള്‍പ്പെട്ടു എന്ന് സംശയിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. അതായത് തീവ്ര വാദികളെ സപ്പോര്‍ട്ട് ചെയ്യുന്ന കേരളാ പോലീസിനെ ഡിസ്മിസ് ചെയ്ത് അവരെ ജയിലടച്ച് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിന് പകരം സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നതാണ് ആക്ഷേപം. മൂന്നാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാര്‍, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുള്‍ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് ജില്ലാ പോലീസ് മേധാവി മാറ്റിയിരിക്കുന്നത്. പൊലീസിന്റെ ഈ നടപടിയ്‌ക്കെതിരെ അമര്‍ശം പുകയുകയാണ്. പിണറായി ആഭ്യന്തര വകുപ്പിന്റെ മന്ത്രിയാണോ അതോ നോക്കുകുത്തിയാണോ എന്നാണ് ഉയരുന്ന ചോദ്യം.

പി.വി. അലിയാര്‍ നിലവില്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലാണ്. മേയ് 15നാണ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്നും രഹസ്യവിവരങ്ങള്‍ പോലീസുകാര്‍ തീവ്രവാദസംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം പുറത്തുവന്നത്. സംഭവം അന്വേഷിക്കാന്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. മൂന്നു പോലീസുകാരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു.

വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. കെ.ആര്‍. മനോജ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.

കേരളത്തില്‍ തീവ്രവാദത്തെ കുറിച്ച് കേന്ദ്രം കണ്ടെത്തിയ മറ്റൊരു കണ്ടെത്തലാണ്. അടുത്തിടെ തുടങ്ങിയ തട്ടുകടകള്‍ മുഖേന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നുള്ളത്. ഇന്റലിജന്‍സ് ബ്യൂറോയുടേതായിരുന്നു ഈ കണ്ടെത്തല്‍. ഒരുപാട് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ അന്നന്നത്തെ അന്നത്തിന് വേണ്ടിയാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ അവരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് ഇപ്പോള്‍ കേരളത്തിലെ തീവ്രവാദികള്‍ കൈക്കൊള്ളുന്നത്. സര്‍ക്കാര്‍ ഈ മേഘലയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോകില്ലെന്ന ധൈര്യമാണ് തീവ്ര വാദികള്‍ക്ക് ഉള്ളത. എന്നാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി കേരളാ പോലീസിന് നിരീക്ഷിക്കാനാകും. അത് നമ്മുടെ പൊലീസ് ചെയ്യുന്നുണ്ടൊ എന്ന് ചോദിച്ചാല്‍ ഇത്തരം തട്ടുകടകള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ തീരദേശ റോഡുകള്‍ കേന്ദ്രീകരിച്ചാണെന്നും ഐബി കണ്ടെത്തിയതായി മാതൃഭൂമി ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം തട്ടുകടകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളൂരുവില്‍ നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തു കൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം.

തീരദേശങ്ങളില്‍ അപ്രസക്ത മേഖലകളില്‍ ഈയിടെയായി കുറെ തട്ടുകടകള്‍ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്മേലാണ് കേന്ദ്ര ഐബി അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും ഐബിക്ക് ലഭിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (48 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends