Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

പിണറായിയുടെ ആപ്പീസ് പൂട്ടിക്കാന്‍ കാന്തപുരം..വാളെടുത്ത് മുസ്ലിംങ്ങള്‍ സെക്രട്ടറിയേറ്റ് വിറച്ചു

31 JULY 2022 02:05 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണി കൊടുക്കാനായിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ക്കുള്ള മറുപണി. മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അട്ടിമറിക്കാനുള്ള പദ്ധതിയും ഒരുക്കി. ഇതിന്റെ ഭാഗമായി പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധത്തിലേക്ക് ദേശാഭിമാനിക്കാരെ അനൗദ്യോഗികമായി വിലക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ ആളെ വിളിച്ചവര്‍ പോലും മാര്‍ച്ച് ദിനത്തില്‍ എത്തിയില്ല. വലിക്ക് പാലിക്കാതെ പോയ സംഘടനാ നേതാവിനോട് ഡ്യൂട്ടി സമയത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവും ചോദിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെ പത്രപ്രവര്‍ത്തക പ്രതിഷേധത്തോടെ ലാഘവത്തോടെ കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കരുതി. പക്ഷേ അതിന് അപ്പുറത്തേക്കായിരുന്നു കാര്യങ്ങള്‍ പോയത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കിട്ട് ഒരു പണി കൊടുക്കുക. ഇവിടെ നിങ്ങളൊന്നും വിചാരിച്ചാല്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു. കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അധികാരമുള്ള കലക്ടര്‍ പദവി പിണറായി വീണ്ടും നല്‍കിയത്. എന്നാല്‍ ആ കളി ഇപ്പോള്‍ കൈവിട്ടു പോയിരിക്കുകയാണ്. മുസ്ലിംങ്ങളെല്ലാം പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നു. നേരത്തേ തന്നെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. അപകടം നടന്ന് ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയപ്പോഴും സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന മുസ്ലിംങ്ങള്‍ ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിരുന്നില്ല അവര്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കളി കാര്യമായി എന്നറിഞ്ഞതോടുകൂടി
അവരും തിരിഞ്ഞു. ഈ നിയമനം കൊണ്ട് പിന്തുണയ്ക്കുന്നവരുടെ വെറുപ്പുകൂടി വാങ്ങിക്കൂട്ടുകയാണ് പിണറായി.

എന്നും കൂടെയുണ്ടാകും എന്നു കരുതിയ കാന്തപുരവും പിണറായിയെ കുത്തി രംഗത്തെത്തി. ബഷീര്‍ വധക്കേസില്‍ തങ്ങളുടെ പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനം അഭിമാന പ്രശ്‌നമായിട്ടാണ് കാന്തപുരം വിഭാഗം എടുത്തിരിക്കുന്നത്. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ പോലും പരോക്ഷമായി സര്‍ക്കാരിനെ പിന്തുണക്കുന്ന നയമാണ് കാന്തപുരം വിഭാഗം സ്വീകരിച്ചിരുന്നത്. പിണറായിയും കാന്തപുരവും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇടത് സര്‍ക്കാര്‍ എന്നതിലുപരി കാന്തപുരം, പിണറായിയുമായുള്ള വ്യക്തിബന്ധത്തിനാണ് പ്രധാന്യം നല്‍കുന്നത്. എന്നാല്‍ പിണറായിയുടെ എല്ലാ തോന്നിവാസവും അംഗീകരിക്കാനാകില്ലെന്ന നിലപാടിലേയ്ക്ക് കാന്തപുരം എത്തി. മാത്രമല്ല സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിലൊന്നും പിണറായി ഒരക്ഷരം മിണ്ടാത്തതിന്റെ കലിപ്പ് വേറെയും ഉണ്ട്.

എന്തായാലും ബഷീറിന്റെ വിഷയം കാന്തപുരം ഏറ്റെടുത്തു. തന്നെ സര്‍ക്കാര്‍ അധിക്ഷേപിച്ചതായി തന്നെയാണ് കാന്തപുരം കാണുന്നത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തി. മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. ഇതില്‍ മലപ്പുറത്തെ മാര്‍ച്ചില്‍ കാന്തപുരത്തിന്റെ സംഘടന തങ്ങളുടെ കരുത്ത് കാട്ടി. പിണറായിയുടെ തുടര്‍ഭരണത്തിന് കൂടെ നിന്നത് കാന്തപുരമായിരുന്നു. കോഴിക്കോടും മലപ്പുറത്തും കണ്ണൂരും കാസര്‍ഗോഡും ആ പിന്തുണ പിണറായിക്ക് കരുത്തായി. എന്നിട്ടും ശ്രീറാമിനെ നിയമിച്ചത് കാന്തപുരത്തിന് ഉള്‍ക്കൊള്ളനായില്ല. കാന്തപുരത്തിന്റെ പത്രമാണ് സിറാജ്. അതിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്നതിന് അപ്പുറത്തേക്ക് കാന്തപുരവുമായി ബഷീറിന് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു.

ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അധികാരമുള്ള കലക്ടര്‍ പദവിയില്‍ കൊലക്കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ താക്കീതായിരുന്നു മാര്‍ച്ചില്‍ ഉയര്‍ന്നത്. തെറ്റായ തീരുമാനം തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന് മലപ്പുറത്ത് മാര്‍ച്ച് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി പറഞ്ഞു. ഐഎഎസ് ഓഫിസര്‍മാരുടെ തസ്തിക നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം തന്നെയാണ്. സര്‍ക്കാരിന് മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. പക്ഷേ അത് രാജ്യത്തെ നിയമവ്യവസ്ഥയോട് പൊരുത്തപ്പെടുംവിധം നിയമാനുസൃതമായിരിക്കണം. ഇത്തരമൊരാളെ ഈ സ്ഥാനത്തേക്ക് ആനയിച്ച സര്‍ക്കാര്‍ നീതിയും നിയമവും അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് അദ്ദേഹം പറഞ്ഞു. ഇത് കാന്തപുരത്തിന്റെ നിലപാട് തന്നെയാണെന്ന് പിണറായിയും മനസ്സിലാക്കുന്നു.

മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ ഇടതില്‍ നിന്ന് അകറ്റുന്ന സംഭവമായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം മാറുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ സിപിഎമ്മിനെ തുണച്ചില്ല. ഈ സാഹചര്യത്തില്‍ കാന്തപുരവുമായുള്ള പ്രശ്‌നം വഷളാക്കാന്‍ പിണറായി ആഗ്രഹിക്കില്ല. അത് ശ്രീറാമിന് വിനയാകുമെന്നും വിലയിരുത്തലുണ്ട്. ഇതോടെ ശ്രീറാമിനെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകള്‍ തുടങ്ങി. കാന്തപുരം മുഖ്യമന്ത്രിയോട് ഫോണിലൂടെ അത്യപ്തി അറിയിച്ചതായാണ് വിവരം.

കാന്തപുരം സുന്നി യുവജനസംഘം പ്രവര്‍ത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ തുടക്കം മുതല്‍ കാന്തപുരം വിഭാഗം ശക്തമാ യ നിലപാടിലാണ്. ശ്രീറാം വെങ്കിട്ടരാമനെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെശ്രമങ്ങള്‍ക്കെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഈ പ്രതിഷേധങ്ങള്‍ മുഖവിലക്കെടുക്കാതെ കുറ്റാരോപിതനെ ജില്ല കളക്ടറാക്ടറായി നിയമിച്ച നടപടി കാന്തപുരം വിഭാഗത്തിന് കനത്ത തിരിച്ചടിയായി. ഇതോടെയാണ് കാന്തപുരം തന്നെ രംഗത്തെത്തിയത്. ശ്രീറാമിനെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കുന്നതിനാണ് സംസ്ഥാനത്തുടനീളം മാര്‍ച്ചും സംഘടിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (14 minutes ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (1 hour ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (1 hour ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (2 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (2 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (2 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (2 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (2 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (2 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (2 hours ago)

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?  (3 hours ago)

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍  (4 hours ago)

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (6 hours ago)

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (6 hours ago)

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...  (6 hours ago)

Malayali Vartha Recommends