പ്രശസ്ത സാഹിത്യകാരൻ നാരായൻ അന്തരിച്ചു... എഴുതിയ ആദ്യ നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ എന്ന ബഹുമതി
പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ (82) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എഴുതിയ ആദ്യ നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ എന്ന ബഹുമതികൂടി ഉണ്ട് അദ്ദേഹത്തിന്
ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബര്‍ 26ന് ജനിച്ചു. കുടയത്തൂര്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായി. പിന്നീട് തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് 1995ല്‍ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് നാരായന്റെ പ്രധാന സാഹിത്യ സംഭാവന
1998ല്‍ പുറത്തിറങ്ങിയ കൊച്ചേരത്തിയാണ് ആദ്യ കൃതി. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയൻമാരെക്കുറിച്ചു പറയുന്നതാണ് കൊച്ചരേത്തി
പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള നോവലാണിത്. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ഇതിനെ ദളിത് നോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കി. പിന്നീടെഴുതിയ ഊരാളിക്കുടി എന്ന നോവലില്‍ മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് പ്രമേയം.
കാതറീൻ തങ്കമ്മയാണ് കൊച്ചരേത്തി Kocharethi: The Araya Woman എന്ന പേരിൽ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രസിദ്ധീകരിച്ചത് ഓക്സ് ഫഡ് യൂണിവേഴ് സിറ്റി പ്രസ്. ഈ കൃതി 2011-ൽ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾക്കുള്ള Economist Crossword Book Award നേടി. ഹിന്ദിയിലേക്കും, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് 'കൊച്ചരേത്തി.'
'കൊച്ചരേത്തി' ഉൾപ്പെടെ എട്ട് നോവലുകളും അഞ്ച് ചെറുകഥാസമാഹാരങ്ങളും നാരായൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറ്റു കൃതികൾ ഊരാളിക്കുടി,ചെങ്ങാറും കുട്ടാളും,വന്നല (നോവൽ)നിസ്സഹായന്റെ നിലവിളി,(കഥാസമാഹാരം) ഈ വഴിയിൽ ആളേറെയില്ല (നോവൽ) പെലമറുത (കഥകൾ) ആരാണു തോൽക്കുന്നവർ (നോവൽ). പ്രധാന പുരസ്കാരങ്ങൾ അബുദാബി ശക്തി അവാർഡ്(1999) തോപ്പിൽ രവി അവാർഡ്(1999)
https://www.facebook.com/Malayalivartha