തെളിവെടുപ്പിനിടെ പോലീസിന് കരുതൽ മുന്നറിയിപ്പ് നൽകി ഭഗവൽസിംഗ്; തെങ്ങിൽ ഉണങ്ങിയ തേങ്ങകള്‍ നിൽപ്പുണ്ട്! പറഞ്ഞ് അവസാനിപ്പിച്ചതും, തെങ്ങില്‍ നിന്ന് വീണത് ഉണങ്ങിയ ഓല:- പ്രതിയും പോലീസും ഒരുപോലെ ഞെട്ടി...

ഇലന്തൂരിൽ ഇരട്ട നരബലി നടന്ന ഭഗവൽ സിംഗ് ലൈല ദമ്പതികളുടെ വീട്ടിൽ പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെ പോലീസിന് കരുതൽ മുന്നറിയിപ്പ് നൽകി ഭഗവല്‍ സിംഗ്. കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിരുന്നു പരിശോധന. ജീപ്പിലാണ് ഭഗവല്‍ സിംഗിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കറുത്ത തുണി കൊണ്ട് മുഖം മൂടിയിരുന്നു. വടം കൊണ്ട് രണ്ട് വശത്തെയും ആളുകളെ മാറ്റി നിര്‍ത്തിയ ശേഷം അതിന് നടുവിലൂടെയാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് കരുതുന്ന തോടിന് സമീപത്തേക്ക് കൊണ്ടുപോയത്.
തിരച്ചിലിനിടെ വീടും പുരയിടവും നിരീക്ഷിച്ച ഭഗവല്‍ സിംഗ് തെങ്ങുകളില്‍ ഉണങ്ങിയ തേങ്ങകള്‍ നിൽപ്പുണ്ടെന്ന് പൊലീസിന് മുന്നറിയിപ്പ് നൽകി. ഇതിനിടയില്‍ ഒരു തെങ്ങില്‍ നിന്ന് ഉണങ്ങിയ ഓല വീണത് പൊലീസിനെയും പ്രതിയെയും ഞെട്ടിച്ചു.
പൊലീസ് രണ്ടുമണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഭഗവല്‍ സിംഗ് പറഞ്ഞ ഭാഗത്തുനിന്ന് ഇരുവശത്തേക്കും പത്തുമീറ്റര്‍ വീതം കാടും പടര്‍പ്പും മാറ്റി തെരച്ചില്‍ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.
കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് വസ്തുക്കള്‍ എവിടെ ഉണ്ടെന്നുളള വിവരം പൊലീസിന് ലഭിച്ചത്. എവിടെ നിന്നാണ് ഇവ കണ്ടെത്തിയതെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























