ഗവർണർ ഏകാധിപതിയെ പോലെ പെരുമാറുകയാണ്; വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുകയാണ്; എംഎൽഎമാരെ നിലയ്‌ക്ക് നിർത്താൻ നോക്കുന്നു; വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നു; ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നു; ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഗവർണ്ണർക്കെതിരെയുള്ള സർക്കാരിന്റെ യുദ്ധത്തിന് ഒരു അറുതി വരുന്നില്ല. ഇപ്പോൾ ഇതാ ഗവർണ്ണർക്കെതിരെ മന്ത്രി വി.ശിവൻകുട്ടി. രംഗത്ത് വന്നിരിക്കുകയാണ്. ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുകയാണ് .
എന്നാൽ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണ്ണർ സ്വീകരിക്കുന്നത്. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ ഗവർണ്ണർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. എംഎൽഎമാരെ നിലയ്‌ക്ക് നിർത്താൻ നോക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നു. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നു. സർക്കാരിനെ ഭീഷണിപ്പെടുത്തുന്നു. ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഇത്തരത്തിലുളള നിരവധി പ്രവർത്തനങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.
വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുകയാണ് കേരളം. അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രവർത്തനങ്ങളാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു.
ഗവർണർക്കെതിരെ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാഷും വിമർശനമുന്നയിച്ചിരുന്നു. ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ മുഖ്യമന്തിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിമാരെ ആ സ്ഥാനത്ത് നിന്നും പിൻവലിക്കുമെന്നും ഗവർണ്ണർ മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിനെതിരെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാഷ് പ്രതികരിച്ചത്.
മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ നടപ്പിലാക്കാനായി ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണ്. അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഗവര്‍ണര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളുടെ കാര്യത്തിലുള്ള ഇടപെടലുകളും അമിതാധികാര സ്വഭാവത്തോടുകൂടെയുള്ളതാണെന്നും എം.വി.ഗോവിന്ദന്‍ മാഷ് പറയുകയുണ്ടായി. കോൺസ്റ്റിട്യൂഷന് വിരുദ്ധമായ ഇത്തരം നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കണം.
ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റു പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചിരുന്നു . ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അവകാശം ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് ഗവർണറെ വിമർശിച്ച് കൊണ്ട് പറഞ്ഞത് . സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു.
ഇത്തരത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും ഗവർണ്ണർക്കെതിരെ തിരിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.എന്നാൽ ഗവർണ്ണർക്ക് പ്രതിരോധം തീർത്ത് ബിജെപി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. ഗവർണർ അഴിമതിയും സ്വജനപക്ഷപാതവുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗവർണറെ അധിക്ഷേപിക്കുന്നതിന് പകരം അഴിമതിയും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
ഗവർണ്ണറെ അനുസരിക്കാത്ത മുഖ്യമന്ത്രിയെ വിമർശിക്കുക കൂടെ ചെയ്തു കെ.സുരേന്ദ്രൻ. പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മന്ത്രി എം.ബി.രാജേഷ് പോസ്റ്റ് മുക്കി ഓടിയത് ഗവർണറുടെ ഭാഗം ശരിയെന്നതിന് ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ജനങ്ങൾ ഗവർണർക്കൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























