രാജി സമർപ്പിക്കാത്ത വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവം; ഡിജിറ്റൽ സർവകലാശാലാ വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാലാ വിസിയും ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം കൊടുത്തു

രാജി സമർപ്പിക്കാത്ത വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് സമർപ്പിക്കാനുള്ള സമയം നീട്ടി കൊടുത്തിരുന്നു. ഇതോടെ അവർ ഗവർണർക്ക് മറുപടി നൽകുക എന്നൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. കാരണം കാണിക്കൽ നോട്ടീസാണ് നൽകിയിരിക്കുന്നത്.
ഡിജിറ്റൽ സർവകലാശാലാ വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാലാ വിസിയുമാണ് ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം ഇപ്പോൾ കൊടുത്തിരിക്കുന്നത്. ഇവർ കൂടെ കാരണം കാണിക്കൽ നോട്ടീസ് സമർപ്പിച്ചതോടെ അഞ്ച് വിസിമാരാണ് ഇത് വരെ ഗവർണർക്ക് വിശദീകരണം കൊടുത്തത്.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വിസിമാരോട് ഗവർണർ രാജിയാവശ്യപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഈ വിഷയത്തിൽ വിശദീകരണംകൊടുക്കാനുള്ള സമയം നവംബര്‍ ഏഴ് വരെ നീട്ടിയിരിക്കുകയാണ്.ഗവർണർ രാജി ആവശ്യപ്പെട്ടത് കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വിസിമാരോടാണ്.
യുജിസി ചട്ടം പാലിക്കാതെ നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നുവന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒമ്പത് വിസിമാരോട് ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു . പക്ഷേ രാജി വെക്കാനുള്ള ഗവർണറുടെ നിർദേശം ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു .
മുൻ കേരള വിസി മഹാദേവൻ പിള്ളയും വിശദീകരണം കൊടുത്തിരുന്നു. വിസി ആക്കാൻ വേണ്ട യോഗ്യതകൾ ഉണ്ടെന്ന വിശദീകരണമാണ് ചാൻസിലറായ ഗവർണ്ണർക്ക് മുൻ വിസിയായിരുന്ന മഹാദേവൻ പിള്ള മറുപടി കൊടുത്തത്. വിസി സ്ഥാനത്ത് എത്തിയത് ചട്ടപ്രകാരമാണെന്നും അദ്ദേഹം ഗവർണറോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























