അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും മറയാക്കരുത്; പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്; അന്വേഷണത്തെ എന്തിന് പേടിക്കുന്നു? കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത ഇടപെടലിനെതിരെ നൽകിയ ഹർജിയെ വിമർശിച്ച് ഹൈക്കോടതി
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത ഇടപെടലിനെതിരെ നൽകിയ ഹർജിയെ വിമർശിച്ച് ഹൈക്കോടതി രംഗത്ത് . കേസിലെ ലോകയുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിൽ നിരീക്ഷണം നടത്തുന്നതിനിടയിലാണ് . ഹൈക്കോടതി വിമർശനം നടത്തിയത്.അഴിമതി നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാം എന്ന് കരുതരുതെന്നും ഹൈക്കോടതി വിമർശിച്ചു .
പിപിഇ കിറ്റ് അഴിമതി വിഷയത്തിലാണ് ഹൈക്കോടതി ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്. ഈ കേസിൽ ലോക ഇടപെടൽ ചോദ്യംചെയ്ത് സർക്കാർ ഹർജി സമർപ്പിക്കുകയായിരുന്നു. പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തെ എന്തിന് പേടിക്കുന്നുവെന്നാണ് കോടതി ചോദിക്കുന്നത്. ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവരാണ് ഹർജിക്കാർ. അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരുംതന്നെ മറയാക്കരുത്.
ലോകായുക്ത അന്വേഷണത്തെ എന്തിനാണ് പേടിക്കുന്നതെന്നും കോടതി ഉദ്യോഗസ്ഥരോട് ചോദിക്കുകയുണ്ടായി .കേസ് പരിഗണിച്ചത് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ അടക്കമുള്ളവർ കോടതിയെ സമീപിക്കുകയായിരുന്നു , ലോകായുക്തയുടെ അന്വേഷണം ചോദ്യം ചെയ‌്തുകൊണ്ടുള്ള ഹർജിയാണ് സമർപ്പിച്ചത് .മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മനേജർ എസ്.ആർ.ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം 11 പേർക്കെതിരെയായിരുന്നു പരാതി സമർപ്പിച്ചത് .
ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കായിരുന്നു ലോകായുക്ത നോട്ടിസ് അയച്ചത്. പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായപ്പോൾ കേസ് ഫയലിൽ സ്വീകരിക്കുകയും ചെയ്തു . ഡിസംബർ എട്ടിന് ഹാജരാകണമെന്ന് കാണിച്ച് കെകെ ശൈലജ ടീച്ചറിന് ലോകായുക്ത നോട്ടീസ് അയക്കുകയും ചെയ്തു .
പിപിഇ അഴിമതി ആരോപപിച്ച് ലോകായുക്തയെ സമീപിച്ചത് കോൺഗ്രസ് പ്രവർത്തക വീണ എസായിരുന്നു. പിപിഇ കിറ്റുകൾക്കു പുറമേ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു. . ചട്ടങ്ങൾ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ സർക്കാർ ഖജനാവിനു വലിയ നഷ്ടമുണ്ടായി എന്നതാണ് പ്രധാന ആരോപണം .
മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെ ഇടപാടുകൾ നടന്നതെന്നും ആരോപണം ശക്തമായി . വിപണി നിരക്കിനെക്കാൾ മൂന്നിരട്ടി വിലയ്ക്കായിരുന്നു സ്വകാര്യ കമ്പനികളിൽ നിന്നു പിപിഇ കിറ്റുകൾ വാങ്ങിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം . സാധാരണഗതിയിൽ സാധനങ്ങൾ വിതരണം ചെയ്‌ത ശേഷമായിരുന്നു പണം അനുവദിക്കുന്നത് . കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ കമ്പനിക്ക് 9 കോടി രൂപ അനുവദിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha