മൂന്നു കുട്ടികളെയും കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കിയ കൂട്ട മരണങ്ങൾക്ക് ശേഷം വീട് വൃത്തിയാക്കി; വീട്ടിൽ പ്രാർഥനകൾ നടത്തുന്നു; ഇങ്ങനെയൊക്കെ നടന്നതിൽ വലിയ പ്രയാസമുണ്ട്; നടുക്കം മാറാതെ വടുതലയിലെ വാടകവീടിന്റെ ഉടമസ്ഥർ

തിരുവനന്തപുരം സ്വദേശികൾ വടുതലയിലെ വാടകവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ആ വീടിന്റെ ഉടമസ്ഥന്റെ ജ്യേഷ്ഠസഹോദരൻ അബ്ദുൽ സലാം നിർണായകമായ വെളിപ്പടുത്താൽ നടത്തിയിരിക്കുകയാണ്;-
‘ആ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. തീരെ പ്രതീക്ഷിച്ചില്ലല്ലോ. ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ വീട് വൃത്തിയാക്കി. പ്രാർഥനകൾ നടത്തുന്നു. മൂന്നു കുട്ടികളെയും കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കിയിട്ട് രണ്ടാഴ്ച കഴിഞ്ഞു.
പൊലീസ് നമ്മുടെ റിപ്പോർട്ട് ഒക്കെ എടുത്തിരുന്നു. അവരുടെ സാധനങ്ങളൊക്കെ പൊലീസ് വന്നു കൊണ്ടുപോയി. ഇങ്ങനെയൊക്കെ നടന്നതിൽ വലിയ പ്രയാസമുണ്ട്. അവർ ഏത് മാനസികാവസ്ഥയിലാണ് അത് ചെയ്തത്, എന്തായിരുന്നു അവരുടെ അവസ്ഥ, ഒന്നും നമുക്കറിയില്ലായിരുന്നല്ലോ. വീടിന്റെ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല’ എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം കാരോട് കനകവിഹാർ ജി.സുരേന്ദ്രൻ നായരുടെ ഭാര്യ വൈ.ശ്രീകുമാരി (59), മകൾ അശ്വതി എസ്.നായർ (37), മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീൻ ഗാർഡനിലെ വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























