Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

06 APRIL 2026 03:29 PM IST
മലയാളി വാര്‍ത്ത

മൂന്നാം സർക്കാർ പിടിക്കാൻ സി പി എം വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം.  തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കുന്നുവെന്ന പരാതിയിൽ സിപിഎം നിയന്ത്രണത്തിലുള്ള പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി. അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും പോലീസ് വരുന്നതിന് മുമ്പ് തന്നെ സാധനങ്ങൾ കടത്തിയതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. തളിപ്പറമ്പ് ഏഴാംമൈലിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.  തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെയും യുഡിഎഫ് നേതാക്കളുടെയും വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന്  സിപിഎം ആരോപിച്ചു. 

 

നിയമസഭാ തിരഞ്ഞടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ വൻ  ആൾമാറാട്ടം നടത്താൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചുകഴിഞ്ഞു. വ്യാജതിരിച്ചറിയൽ കാർഡ്  വ്യാപകമായി നിർമ്മിക്കുകയാണെന്ന പരാതിയിൽ തിരഞ്ഞടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി. കണ്ണൂർ റൂറൽ എസ് പിക്കാണ് അന്വേഷണ ചുമതല.വോട്ടെടുപ്പ് സമയത്ത് എല്ലാ ബൂത്തുകളിലെയും സി സി റ്റി വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ വോട്ടർമാരിൽ ഇരട്ട വോട്ടർമാർ ധാരാളമുണ്ടെന്ന പരാതിയും ഇലക്ഷൻ കമ്മീഷൻ  അന്വേഷിക്കുന്നുണ്ട്. കെ പി സി സി വൈസ് പ്രസിഡന്റ് പാലോട് രവി നൽകിയ പരാതിയിലാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. ആൾമാറാട്ടം തടയാൻ മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്. വെബ് കാസ്റ്റിംഗും നടത്തും.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചാൽ ജയിൽ ഇടിഞ്ഞാലും  പുറത്തുവരില്ലെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.  കഴിഞ്ഞ എത്രയോ വർഷങ്ങളായി വടക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നണി വ്യത്യാസമില്ലാതെ മരിച്ചവർ ഒറ്റക്കെട്ടായി വോട്ടുചെയ്യാനെത്തുന്ന ചരിത്രമുണ്ട്. വർഷാവർഷം ബലിതർപ്പണമോ ആണ്ടുചടങ്ങോ നടത്തിയില്ലെങ്കിലും ‘ഇക്കൂട്ടരെ’ തെരെഞ്ഞടുപ്പ് സമയത്ത് കൃത്യമായി ബൂത്തുകളിലെത്തിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ‘ശ്രദ്ധിക്കും’ ഇതാണ് കള്ളവോട്ടിെൻറ ഒരു ദൃഷ്ടാന്തം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് കള്ളവോട്ടും ഇരട്ടവോട്ടും പലേപ്പാഴും നിർണായകമാവുന്നത്.

 

ആയിരവും അതിനുതാഴെയും മാത്രം വോട്ടുകൾ വരുന്ന പഞ്ചായത്ത് വാർഡ് തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ടിെൻറ വില ശരിക്കും പ്രതിഫലിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും എതിർ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരുടെയും വോട്ടുകളും പോൾ ചെയ്യുന്നതിനെ കള്ളവോട്ട് (ആൾമാറാട്ട വോട്ട്) എന്നറിയപ്പെടുന്നു. ഒരാളുടെ പേരിൽ തന്നെ രണ്ട് മേൽവിലാസങ്ങളിൽ വോട്ട് ഉണ്ടാകുന്നതാണ് ഇരട്ട വോട്ട്.നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലാണ് ഇരട്ട വോട്ട് പലപ്പോഴും ഒേര സ്ഥാനാർഥിക്ക് തന്നെ ലഭിക്കാനുള്ള സാഹചര്യമുണ്ടാകുന്നത്.

 

വർഷങ്ങൾക്കുമുമ്പ് മരിച്ചവരുടെ വോട്ട് പലപ്പോഴും വോട്ടർ ലിസ്റ്റിൽനിന്ന് ഒഴിവാക്കാറുണ്ടായിരുന്നില്ല. എന്നാൽ, ബൂത്ത് ലെവൽ ഓഫിസർമാരെ നിയമിച്ചതോടെ അടുത്ത കാലത്തായി മരിച്ചവരുടെ വോട്ടുകൾ വോട്ടേഴ്സ് ലിസ്റ്റിൽ തുലോം കുറവാണ്. വോട്ടേഴ്സ് ലിസ്റ്റ് പുറത്തുവന്നതിനുശേഷം മാത്രം മരിച്ചവരാണ് നിലവിൽ വോട്ടർപ്പട്ടികയിൽപെടുന്നത്. പാർട്ടി ഗ്രാമങ്ങൾ എന്നറിയപ്പെടുന്ന പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇപ്പോഴും ‘മരിച്ചവർ’ വോട്ട് ചെയ്യാറുണ്ട്.പോളിങ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് പാർട്ടി ഗ്രാമങ്ങളിൽ കള്ളവോട്ടും ഇരട്ടവോട്ടും പോൾചെയ്യുക. പോളിങ്ങിന് തലേദിവസം തന്നെ ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ആളുകളാക്കി മാറ്റുകയാണ് കള്ളവോട്ടിെൻറ ആദ്യത്തെ ചുവടുെവപ്പ്.

 

നാടൻ കോഴിക്കറി ഉൾെപ്പടെയുള്ള ഭക്ഷണം നൽകിയും മറ്റ് സൗകര്യങ്ങളൊരുക്കിക്കൊടുത്തുമാണ് പോളിങ് ഉദ്യോഗസ്ഥരെ തങ്ങളുടെ ആളാക്കി മാറ്റുക. ഭക്ഷണം പോയിട്ട് പണം കൊടുത്താൽപോലും വഴങ്ങാത്ത ഉദ്യോഗസ്ഥരാണെങ്കിൽ അടുത്ത പണി ഭീഷണിയാണ്.എതിർ പാർട്ടിയിൽപെട്ട പോളിങ് ഏജൻറുമാരെ നിശ്ശബ്ദരാക്കുകയാണ് അടുത്ത ഘട്ടം. ഓരോ പാർട്ടികേന്ദ്രങ്ങളിലും സ്വതന്ത്രരായി മത്സരിക്കുന്നവരുടെയും അപരെൻറയും ഏജൻറുമാരായെത്തുക ഒരേ പാർട്ടിയിൽപെട്ടവരായിരിക്കും. എതിർപക്ഷത്തെ പോളിങ് ഏജൻറിനെ ഒരുമിച്ചെത്തിയ ഒരേ പാർട്ടി ഏജൻറുമാർ പേടിപ്പിച്ച് ഇരുത്തും. പിന്നെയും എതിർശബ്ദമുയർത്തിയാൽ അടിച്ചോടിക്കും. അല്ലെങ്കിൽ രാവിലെ 11 മണിക്കുള്ള ചായയിൽ വയറിളക്കാനുള്ള പച്ചമരുന്ന് കലക്കി നൽകി സ്ഥലം കാലിയാക്കും.

 

അതുകൊണ്ട് തന്നെ ബൂത്ത് ഏജൻറുമാരായെത്തുന്നവർ പച്ചവെള്ളംപോലും കുടിക്കാതെ പോളിങ് പൂർത്തിയാക്കിയ അനുഭവവുമുണ്ട്. അനുകൂല സംഘടനകളിൽപെട്ടവരെ പാർട്ടിഗ്രാമങ്ങളിലെ പോളിങ് സ്റ്റേഷനുകളിലെത്തിക്കുന്നതും മറ്റൊരു തന്ത്രമാണ്.കള്ളവോട്ടിെൻറ ഔദ്യോഗിക യൂനിഫോമായാണ് ചില കേന്ദ്രങ്ങളിൽ ബുർഖ അറിയപ്പെടുന്നത്. മുൻകാലങ്ങളിൽ വോട്ട് ചെയ്യാനെത്താത്ത ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീവോട്ടർമാരുടെ മുഴുവൻ വോട്ടും ഒരുകൂട്ടം പുരുഷന്മാർ പർദയിട്ടെത്തി പോൾ ചെയ്തതായി പ്രിസൈഡിങ് ഓഫിസറായി നാലോളം തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ച ഒരാൾ അനുഭവം പറഞ്ഞു. ബുർഖ ധരിച്ചെത്തിയവരുടെ മുഖമൊന്ന് കാണണം എന്ന ആവശ്യമുയർത്തിയാൽ അപ്പോൾതന്നെ ഇടപെടാൻ കുറച്ചാൾക്കാരെയും പ്രാദേശിക നേതൃത്വം ബൂത്തിന് സമീപത്തായി നിർത്തിയിട്ടുണ്ടാകും.

വർഷങ്ങൾക്കുമുമ്പ് ബുർഖ ധരിച്ചെത്തിയവരുടെ മുഖം കാണണമെന്ന ആവശ്യം ശക്തമായി ഉയരുകയും പൊലീസിെൻറ സാന്നിധ്യത്തിൽ വനിത പോളിങ് ഏജൻറിന് മുഖം കാണിക്കണമെന്ന് പ്രിസൈഡിങ് ഓഫിസർ നിർദേശിക്കുകയും ചെയ്തതും വോട്ടുചെയ്യാനെത്തിയ ആൾ ബൂത്തിൽ നിന്നിറങ്ങി ഓടിയതും പോളിങ് ഉദ്യോഗസ്ഥൻ ഓർത്തെടുത്തു.എങ്ങനെയൊക്കെ കള്ളവോട്ട് ചെയ്യും ഒാരോ ബൂത്തിലും സ്ഥലത്തില്ലാത്തവരുടെയും മരിച്ചിട്ടും വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്തവരുടെയും പേരുകൾ പാർട്ടി പ്രാദേശിക നേതൃത്വംതന്നെ ആദ്യമേ കണ്ടെത്തും.  വോട്ടുകൾ രേഖപ്പെടുത്തുന്നതിനായി ചെറുപ്പക്കാരായ സജീവ പ്രവർത്തകരെ പ്രാദേശിക നേതൃത്വം ശട്ടംകെട്ടും. ഇത്തരത്തിൽ കള്ളവോട്ട് ചെയ്യേണ്ടവരുടെ ഐഡൻറിറ്റി കാർഡിന്റെ പകർപ്പോ വോട്ടഴ്സ് സ്ലിപ്പോ സംഘടിപ്പിച്ച് ആദ്യം വോട്ട് ചെയ്യും.

 

വോട്ട് ചെയ്തതിന് അടയാളമായി കൈവിരലിൽ പതിക്കുന്ന മഷി വോട്ടുചെയ്ത ഉടൻ മുടിയിൽ ശക്തമായി ഉരച്ച് മായ്ച്ചുകളയണമെന്ന നിർദേശവും നൽകും.കള്ളവോട്ട് ചെയ്യാനായി ഏർപ്പാടാക്കിയ പ്രവർത്തകർ വേഷം മാറുന്നത് ഒരു കല തന്നെയാണ്. രാവിലെ മുണ്ടും ഷർട്ടുമിട്ട് എത്തുന്നയാൾ ഉച്ചക്കുശേഷം പാൻറും ഷർട്ടുമാക്കും. രാവിലെ താടിയും മീശയുമുള്ളയാൾ ഉച്ചക്കുശേഷം ക്ലീൻ ഷേവായിരിക്കും. മൊട്ടയടിച്ചും പാർട്ടിക്കൂറ് വെളിപ്പെടുത്തിയവരും കുറവല്ല. സ്ത്രീകൾ സാരിയുടുത്തായിരിക്കും ആദ്യമെത്തുക. പിന്നീട് ചുരിദാറാവും വേഷം. നെറ്റിയിൽ കുറിതൊട്ടും തലമുടി ചീകിയൊതുക്കുന്നതിലെ വ്യത്യസ്തതയിലൂടെയും മുഖത്ത് വ്യത്യാസം വരുത്തുന്ന സ്ത്രീകളുമുണ്ട്.ബൂത്ത് പിടിച്ചെടുക്കൽ പാർട്ടി ഗ്രാമമെന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയോ സ്വാധീനിച്ചോ ആദ്യമേതന്നെ മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽപെട്ടവരുടെ വോട്ടുകളും സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും വോട്ടുകൾ

 

പൂർണമായും രേഖപ്പെടുത്തുന്ന രീതിയാണ് ബൂത്ത് പിടിച്ചെടുക്കൽ. പണ്ട് ഇത് ‘കുത്തിയിടൽ’ ആയിരുന്നു. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുമ്പോഴാണ്  കുത്തിയിടൽ എന്നറിയപ്പെട്ടത്. ബൂത്തിലെത്തുന്ന പ്രാദേശിക നേതാക്കളിൽ ചിലർ ബാലറ്റ് പേപ്പർ മൊത്തമായി വാങ്ങി സീൽ പതിപ്പിച്ച് പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ പോളിങ് (കുത്തിയിടൽ) പൂർത്തിയാവും.തെരഞ്ഞെടുപ്പെന്നാൽ വടക്കൻ കേരളത്തിൽ കള്ളവോട്ട് മസ്റ്റ് ആണ്. വടക്കൻ കേരളത്തിലെ സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ  സ്ഥാപനങ്ങിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും കള്ളവോട്ട് പുതു സംഭവമല്ല. സഹകരണരംഗത്ത് എതിർകക്ഷി ഭീഷണിയാകുന്നുവെന്നാൽ ഉടൻ പാർടി അണികളും ശിങ്കിടികളുമായ ആളുകളെ കണ്ടെത്തി ക്രമവിരുദ്ധമായി മെംബർഷിപ് നൽകി വോട്ട് ഉറപ്പിക്കും. ഇതു കൂടാതെ ഇതരകക്ഷികളിൽപെട്ടവരുടെ വ്യാജരേഖകൾ ഒപ്പിച്ചെടുത്തും സഹകരണമേഖലയിൽ കള്ളവോട്ട് രേഖപ്പെടുത്തും. ബാങ്ക്-പ്രൈമറി സംഘങ്ങളിൽ വോട്ട് ചെയ്യാനെത്തുേമ്പാൾ ഭീഷണിയിലൂടെയോ അക്രമിച്ചോ വോട്ട് ചെയ്യാനാകാതെ മടക്കുന്നതും പതിവാണ്.

 

കണ്ണൂർ ജില്ലയിൽ സഹകരണമേഖലയിൽ വളർന്നുവന്ന മെഡിക്കൽ കോളജിൽ പോലും ഇത്തരത്തിൽ നടന്ന കള്ളവോട്ടിലൂടെയാണ് ഭരണം പിടിച്ചെടുത്തതെന്നും ആരോപണമുണ്ട്.ഇലക്ഷൻ കഴിഞ്ഞു. 15 വാർഡുള്ള ഒരു പഞ്ചായത്തിൽ ഇടതുമുന്നണിക്ക് എട്ടും വലതുമുന്നണിക്ക് ഏഴും അംഗങ്ങൾ വിജയിച്ചുകയറി. പഞ്ചായത്ത് പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള വോട്ടടുപ്പ് പഞ്ചായത്തിൽ വരണാധികാരിയുടെ സാന്നിധ്യത്തിൽ നടക്കുന്നു. ഇടതുമുന്നണിയിൽപെട്ട ഒരംഗത്തിന്റെ  വോട്ട് അസാധുവാണെന്ന തർക്കം ഉടലെടുത്തു. തർക്കം രൂക്ഷമായപ്പോൾ ഇടതുഭാഗത്തുള്ള വനിതാ പഞ്ചായത്ത് അംഗം തർക്കം വന്ന ബാലറ്റ് നോക്കാനായി വാങ്ങി ഉടൻ വായിലിട്ട് ചവച്ചരച്ചു വിഴുങ്ങി. ഇതോടെ ‘പ്രതിസന്ധി’ നീങ്ങി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യത്തിലെത്തി. എന്നാൽ, വലതു മുന്നണി ഇതുസംബന്ധിച്ച പരാതിയുമായി കോടതിയിലെത്തി. പ്രൈമറി കോടതി വിഷയത്തിൽ വോട്ട് വിഴുങ്ങിയ വനിത പഞ്ചായത്ത് അംഗത്തിന് ഒരു വർഷം തടവ് വിധിച്ചെങ്കിലും ഹൈകോടതി ഈ  വിധി അസാധുവാക്കി വനിത പഞ്ചായത്ത് അംഗത്തിന് അനുകൂലമായ വിധി പ്രസ്താവിച്ചത് 2019 ലാണ് .

എന്നാൽ ഇക്കുറി എല്ലാം കാണാൻ മുകളിലൊരാളുണ്ട്. ഇതും വെറുമൊരു ട്രോളല്ല. അതെ ഇനി പണ്ടത്തെപ്പോലെയൊന്നും നടക്കില്ല. എല്ലാം കാണാൻ മുകളിലൊരാളുണ്ട്. സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന മറ്റൊരു ട്രോളായിരുന്നു ഇത്.  കാമറകൾ വെറുതെയല്ല. കാശ് മുടക്കിതന്നെ സ്ഥാപിച്ചതാണ്.. ഭണ്ഡാരപ്പെട്ടിയിലെ നാണയത്തുട്ടുകളല്ല. ഇലക്ഷൻ കമീഷൻ ലക്ഷങ്ങൾ ചെലവിട്ട വെബ്കാസ്റ്റിങ് ആണ്. കണ്ണൂർ-കാസർകോട് ജില്ലയിൽ മാത്രം 80ഒാളം സാങ്കേതിക വിദഗ്ധരാണ് കമ്പ്യൂട്ടറുകൾക്കു മുന്നിൽ കള്ളവോട്ട് പിടികൂടാൻ മാത്രം അണിനിരന്നത്. എന്നാൽ, ഇതൊന്നും ഫലവത്തായില്ല.മുൻകാലങ്ങളിൽ റെക്കോഡിങ് സംവിധാനം ഏർപ്പെടുത്തിയാലും പാർട്ടി ഗ്രാമങ്ങളിൽ അവർക്ക് വേണ്ടപ്പെട്ടവർ മാത്രമായിരിക്കും വിഡിയോ റെക്കോഡിനായി എത്തുക. അവരും അതത് മുന്നണികളിൽപെട്ടവരും തമ്മിലുള്ള ധാരണയിലൂടെ കള്ളവോട്ട് യഥേഷ്ടം നടന്നിരുന്നു.

 

വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയതോടെ ഏതൊരു പൗരനും ഒരു ഓൺ ലൈൻ ലിങ്കിലൂടെ ബൂത്തുകളിൽ നടക്കുന്ന പോളിങ് ദൃശ്യം ലഭ്യമായതാണ് കള്ളവോട്ടിന്റെ  കഴുത്തിന് പിടിമുറുക്കിയത്. ഇക്കുറി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ സി പി എം തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.പഴുതുകൾ അടച്ച് കള്ളവോട്ട് ചെയ്യുകയാണ് ലക്ഷ്യം. കണ്ണൂരിലെ തളിപറമ്പിലും പയ്യന്നൂരും ഇതിനാവശ്യമായ ക്രമീകരണങ്ങൾ സജ്ജമായി കഴിഞ്ഞു തളിപ്പറമ്പിലും പയ്യന്നൂരിലും പഴയ സി പി എമ്മുകാർ ഇക്കുറി സ്ഥാനാർത്ഥികൾ ആയതോടെയാണ് ഇത്തരം കള്ളകളികൾ പുറത്തറിഞ്ഞു തുടങ്ങിയത്.ഇപ്പോഴത്തെ യു ഡി എഫ് സ്ഥാനാർത്ഥികൾ കഴിഞ്ഞ തവണ സി പി എമ്മിന്റെ നേതാക്കളായിരുന്ന കാലത്ത് നടത്തിയ കരുനീക്കങ്ങൾ അവർ തന്നെ വിളിച്ചുപറയാൻ തുടങ്ങി. അതാണ് ഇലക്ഷൻ കമ്മീഷനെ സഹായിച്ചത്. സിപി എമ്മിനെ ഇത്തരം നീക്കങ്ങൾ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

 

തങ്ങളുടെ കരുനീക്കങ്ങൾക്ക്  എന്തെങ്കിലും സംഭവിക്കുമോ എന്ന സംശയത്തിൽ ചില ഗൂഢനീക്കങ്ങളും സി പി എം നടത്തുന്നുണ്ട്. പാർട്ടിയുടെ  നീക്കങ്ങളൊന്നും പുറത്തറിയാതിരിക്കാനുള്ള പതിനെട്ട് അടവും പാർട്ടി പുറത്തെടുക്കുന്നുണ്ട്. കഴിഞ്ഞതവണ നടത്തിയ നീക്കങ്ങൾ  ആവർത്തിക്കരുതെന്ന നിർദ്ദേശവും പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. കാരണം പയ്യന്നൂരും തളിപറമ്പും പാർട്ടിയുടെ  നിർണായക സീറ്റുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends