Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

പോലീസിനെ കുരുക്കിലാക്കി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ: തന്നെ കുടുക്കുന്നതിനായി പോലീസ് മാസ്റ്റർ പ്ലാൻ തയ്യറാക്കി: കുറ്റസമ്മതം നടത്തിയാൽ അമ്മയെയും, അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്തു: ഷാരോണിന് ഒറ്റക്ക് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന് സമ്മതിച്ചിട്ടും പോലീസ് വാഗ്ദാനം ലംഘിച്ചു: അടച്ചിട്ട മുറിയിൽ രഹസ്യമൊഴി നൽകിയത് 20മിനിറ്റ്:- രഹസ്യമൊഴി വീഡിയോ ക്യാമറയിൽ പകർത്തിയത് ഗ്രീഷ്മയുടെ സമ്മതത്തോടെ...

09 DECEMBER 2022 11:52 AM IST
മലയാളി വാര്‍ത്ത

പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. പോലീസിനെ കുരുക്കിലാക്കുന്നതാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. തന്നെ കുറ്റസമ്മതം നടത്തിക്കാൻ നിർബന്ധപൂർവം ഒരു കെട്ടുകഥ ചമയ്ക്കുകയായിരുന്നുവെന്ന് കാണിച്ച്കൊണ്ട് രഹസ്യമൊഴി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

മുഴുവൻ പോലീസിനെയും പുറത്ത് നിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതാണ് മജിസ്‌ട്രേറ്റിന്റെ മുറിയിൽ വച്ച് ഗ്രീഷ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് ഉറപ്പ് നല്കിരുന്നതായും രഹസ്യ മൊഴിയിൽ പരാമർശിക്കുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചതെന്നും. ഇതുകൊണ്ടാണ് രഹസ്യ മൊഴി നൽകിയതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചത്.

കഴിഞ്ഞ ദിവസം റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഗ്രീഷ്മയുമായി പ്രത്യേക അന്വേഷണ സംഘം നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയത്. ജയിലിൽ വച്ച് പോലീസുകാരോടും സഹ തടവുകാരോടും പലതവണ മജിസ്‌ട്രേറ്റിന് മുന്നിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇത് മുൻ നിർത്തിയാണ് കഴിഞ്ഞ ദിവസം കനത്ത സുരക്ഷാ വലയത്തിൽ ഗ്രീഷ്മയെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജർ ആക്കിയത്.

 

മജിസ്‌ട്രേറ്റ് തന്നെ, എന്തെങ്കിലും കൂടുതലായി പറയാൻ ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു. തനിക്ക് രഹസ്യമൊഴി നല്കാൻ ഉണ്ടെന്ന് ഗ്രീഷ്മ പലതവണ ആവർത്തിച്ചു. ഉടൻ തന്നെ മജിസ്‌ട്രേറ്റ് ഈ രഹസ്യമൊഴി വിഡിയോയിൽ ചിത്രീകരിക്കണോ എന്ന് ഗ്രീഷ്മയോട് ചോദിച്ചു. വേണമെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതോടെ ഗ്രീഷ്മയുടെ വക്കീലും, മജിസ്‌ട്രേറ്റിന്റെ സഹായിയെയും, മാത്രം മജിസ്‌ട്രേറ്റിന്റെ മുറിയിൽ നിർത്തി, മുഴുവൻ ഉദ്യോഗസ്ഥരെയും പുറത്ത് നിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി രഹസ്യ മൊഴി രേഖപ്പെടുത്തി.

ഏകദേശം ഇരുപത് മിനിറ്റോളം ഗ്രീഷ്മ രഹസ്യമൊഴി നൽകുകയായിരുന്നു. 164 സ്റ്റേറ്റ്മെന്റ് പ്രകാരം പുറത്ത് വന്ന വിവരങ്ങളിൽ ഉള്ളത് രണ്ട് കാര്യങ്ങളായിരുന്നു. തന്നെ കുടുക്കുന്നതിനായി പോലീസ് കുറ്റസമ്മതം നടത്തിക്കാൻ തയ്യാറാക്കിയ ഒരു മാസ്റ്റർ പ്ലാനായിരുന്നു ഇത്. അതിൽ താൻ കുടുങ്ങുകയായിരുന്നുവെന്നാണ് മജിസ്‌ട്രേറ്റിന് ഗ്രീഷ്മ നൽകിയ രഹസ്യ മൊഴിയിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തന്റെ അമ്മയെയും, അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പ് നൽകിരുന്നു. പക്ഷെ താൻ കുറ്റസമ്മതം നടത്തണമെന്ന് അവർ അവർത്തിച്ചുവെന്ന് ഗ്രീഷ്മ പറയുന്നു. ഇതിന്റെ പേരിൽ താനാണ് ഷാരോൺ രാജിന് ഒറ്റക്ക് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതെന്നും, അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ എല്ലാം സമ്മതിച്ചെങ്കിലും പോലീസ് നൽകിയ ഉറപ്പ് ലംഘിച്ചു.

 

ഇക്കാരണം കൊണ്ടാണ് താൻ രഹസ്യമൊഴി നൽകാൻ നിർബന്ധിത ആയതെന്ന് രണ്ടാം ക്ലാസ് ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെ ഗ്രീഷ്മ 20മിനിറ്റ് രഹസ്യ മൊഴി നൽകിയത്. പോലീസിനെ കൃത്യമായി കുരുക്കിലാക്കുന്നതാണ് ഗ്രീഷ്മയുടെ മൊഴി. നിരവധിപേരാണ് കാമുകന് കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ കാണാൻ കോടതി പരിസരത്ത് തടിച്ച് കൂടിയത്. അര മണിക്കൂർ നീണ്ട കോടതി നടപടികൾക്ക് ശേഷം കനത്ത സുരക്ഷയിൽ പോലീസ് വാഹനത്തിൽ കനത്ത സുരക്ഷയുടെ അട്ടക്കുളങ്ങര ജയിലിലേയ്ക്ക് തിരികെ എത്തിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (15 minutes ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (29 minutes ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (41 minutes ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (51 minutes ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (1 hour ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (1 hour ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (3 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (3 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (6 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (6 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (8 hours ago)

Malayali Vartha Recommends