സുഹൃത്തുക്കളെ പോലെ വനിതാ പോലീസുകാർക്കൊപ്പം കൂസലില്ലാതെ വരവ്: കോടതി പരിസരത്ത് ഗ്രീഷ്മയെ കാണാൻ ആളുകളുടെ തിരക്ക്; ഇൻക്യാമെറ പ്രോസസ് വേണമെന്നും, വക്കീലിനോട് സംസാരിക്കാൻ സ്വകാര്യത വേണമെന്നും ആവശ്യം: സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാർക്ക് ഒപ്പം മതി സംസാരമെന്ന് കോടതി നിർദ്ദേശിച്ചതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഗ്രീഷ്മ:- പിന്നാലെ അതേ ആവശ്യവുമായി വക്കീൽ: വഴങ്ങാതെ കോടതി...
ഷാരോൺ വധക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചർച്ച ചെയ്യാൻ വക്കീലുമായി സംസാരിക്കണമെന്നും, അതിന് അനുമതി അധികൃതർ നൽകുന്നില്ലെന്നും ഗ്രീഷ്മ കോടതിയിൽ ഗ്രീഷ്മ ഉന്നയിച്ചു. ഒരു പ്രതിയുടെ യാതൊരു കുറ്റബോധവും കോടതിയിൽ എത്തിയപ്പോഴും ഗ്രീഷ്മയെ അലട്ടിയിരുന്നില്ല. തെളിവെടുപ്പിൽ കൂസലില്ലാതെ പോലീസുകാർക്കൊപ്പം നിന്ന അതേ മനോഭാവം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക് കോടതിയിൽ എത്തിയപ്പോഴും ഉണ്ടായിരുന്നത്.
സുഹൃത്തുക്കളോടൊപ്പമെന്ന പോലെ ആയിരുന്നു കോടതിയിലേയ്ക്ക് വനിതാ പോലീസുകാരോടൊപ്പമുള്ള ഗ്രീഷ്മയുടെ വരവ്. കോടതിയിൽ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തണം എന്ന് മാത്രമായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. ഇൻക്യാമെറ പ്രോസസ് വേണമെന്നും, വക്കീലിനോട് സംസാരിക്കണമെന്നുമുള്ള ഗ്രീഷ്മയുടെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ വക്കീലിനോട് സംസാരിക്കുന്നത് സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാർക്കൊപ്പമായിരിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. എന്നാൽ തനിക്ക് സ്വകാര്യത കിട്ടുന്നില്ലെന്നും, സ്വകാര്യത തനിക്ക് വേണമെന്നും കോടതിയിൽ ഗ്രീഷ്മ അപേക്ഷിച്ചു.
എന്നാൽ കോടതി ഗ്രീഷ്മയുടെ ഈ ആവശ്യം നിരസിച്ചു. വക്കീലിനോട് സംസാരിക്കുമ്പോൾ പോലും വനിതാ പോലീസുകാർ ഉണ്ടായിരിക്കണമെന്ന് കോടതി നിർദ്ദേശം നൽകി. ഇത് കേട്ടതോടെ തന്നെ ഗ്രീഷ്മയുടെ പ്രസരിപ്പിന് മങ്ങലേറ്റു. അതുവരെ ഉന്മേഷവാദിയായി കാണപ്പെട്ട ഗ്രീഷ്മ ആത്മവിശ്വാസം നഷ്ടപെട്ടപോലെ പെരുമാറുകയായിരുന്നു. ഉടൻ തന്നെ ഗ്രീഷ്മയുടെ വക്കീൽ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയിൽ കടന്ന് വന്നെങ്കിലും കോടതി ഇതിനു വഴങ്ങിയില്ല.
ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നും ഗ്രീഷ്മ മറുപടി നൽകി. പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നോ, ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നോ എന്തെങ്കിലും പ്രശ്നം നേരിട്ടിരുന്നു എന്ന ചോദ്യത്തിനും ഇല്ലെന്ന് ഗ്രീഷ്മ മറുപടി നൽകി. മറ്റ് അസൗകര്യങ്ങൾ ഇല്ലെന്ന് അറിഞ്ഞതോടെ ഗ്രീഷ്മയ്ക്ക് പോകാനുള്ള അനുവാദം കോടതി നൽകി.
അതേ സമയം മുഴുവൻ പോലീസിനെയും പുറത്ത് നിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി മജിസ്‌ട്രേറ്റിന്റെ മുറിയിൽ വച്ച് ഗ്രീഷ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതായാണ് കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ രഹസ്യ മൊഴി . കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് ഉറപ്പ് നല്കിരുന്നതായും രഹസ്യ മൊഴിയിൽ പരാമർശിക്കുന്നു.
പക്ഷെ മറിച്ചാണ് സംഭവിച്ചതെന്നും. ഇതുകൊണ്ടാണ് രഹസ്യ മൊഴി നൽകിയതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു. നിരവധിപേരാണ് കാമുകന് കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ കാണാൻ കോടതി പരിസരത്ത് തടിച്ച് കൂടിയത്. അര മണിക്കൂർ നീണ്ട കോടതി നടപടികൾക്ക് ശേഷം കനത്ത സുരക്ഷയിൽ പോലീസ് വാഹനത്തിൽ കനത്ത സുരക്ഷയുടെ അട്ടക്കുളങ്ങര ജയിലിലേയ്ക്ക് എത്തിച്ചു.
https://www.facebook.com/Malayalivartha