എന്ത് കൊണ്ട് കേസിന്റെ സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണബാംഗ്ലൂരിലേക്ക് മാറ്റുന്നു? കാരണങ്ങൾ ഇതാണ് !

സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ചരട് വലി മുറുക്കിയിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈയൊരു ആവശ്യമായി ഇ ഡി സുപ്രീംകോടതിയെ സമീപിക്കുകയും കാര്യവും അതിന്റെ കേസ് നടക്കുന്ന കാര്യവും നമുക്ക് അറിയാവുന്നതാണ്. സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റുകയാണ്. ഇവിടെ ഉയർന്നു വരുന്ന ചില ചോദ്യങ്ങൾ ഉയരുന്നുണ്ട് അതായത് എന്ത് കൊണ്ട് കേസ് അവിടേക്കു മാറ്റുന്നു? അതിനുള്ള ഉത്തരങ്ങൾ ഇതാണ് . ഒന്നാമത്തേത് കേസ് അട്ടിമറിക്കാൻ സംസ്ഥാനം അധികാരം ദുരുപയോഗം ചെയ്തു. ഈ കാരണത്താൽ കേസ് മാറ്റുന്നു.
രണ്ടാമത്തേത്, മുഖ്യമന്ത്രി കേസ് അട്ടിമറിക്കാൻ ശ്രമിച്ചു, മൂന്നാമത്തേത് കേസിലെ പ്രതിയായ ശിവശങ്കർ ഇപ്പോഴും ഉദ്യോഗസ്ഥ പദവിയിൽ തുടരുകയാണ്. സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസ് ആണ് ഇതൊന്നും അതു ഉടനെ തന്നെ കണക്കിൽ എടുക്കണമെന്നും എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു . ഈ കാരണങ്ങളാലാണ്. ഇ ഡി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ഈ കാരണങ്ങൾ കൊണ്ടാണ് ഇ ഡി കേസ് ബാംഗ്ലൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് കേസ് മാറ്റാനാണ് ഇപ്പോൾ നീക്കങ്ങൾ നടക്കുന്നത് . ഈ കേസിൽ അന്തിമ വാദം പൂർത്തിയായിരുന്നു രണ്ടു കക്ഷികൾക്കുള്ള മറുപടി സത്യവാങ് മൂലം കൊടുത്തിരുന്നു.കൃത്യമായ വിചാരണ നടപ്പിലാക്കാൻ ആണ് ഈയൊരു ശ്രമം ഇ ഡി നടത്തുന്നത്. അതേസമയം വിചാരണ മാറ്റുന്ന കേസുമായി ബന്ധപ്പെട്ട് സ്വർണ്ണ കടത്ത് കേസിൽ ഇഡി യുടെ മറുപടി സത്യവാങ്മൂലത്തിലെ ചില നിർണായക വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
വിചാരണ കേരളത്തിൽനിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മാത്രം മതിയാകും എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിച്ചത്. വിചാരണ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കം വരുത്തില്ലെന്നും ഈ ഡി ചൂണ്ടിക്കാണിച്ചിരുന്നു.നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നും എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് സത്യവാങ്മൂലത്തിൽ തുറന്നടിച്ചിരിക്കുകയാണ്.
വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനു പിന്നിൽ ബാഹ്യ സ്വാധീനം ഇല്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. സ്വപ്നയെ നൽകിയിരിക്കുന്ന മൊഴി രാഷ്ട്രീയപ്രേരിതമല്ലെന്ന വിശദീകരണമാണ് സത്യവാങ് മൂലത്തിൽ ഈ ഡി വ്യക്തമാക്കിയിരുന്നത്. സ്വപ്ന രഹസ്യ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ ഡി വ്യക്തമാക്കിയിരുന്നു . കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് വീണ്ടും ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ് എൻഫോർമൽ ഡയറക്ടറേറ്റ്.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ഇതറിഞ്ഞതോടെ ശിവശങ്കറെ രക്ഷിക്കാൻ നീക്കങ്ങൾ ശക്തമാക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇ ഡി യുടെ ഈ തീരുമാനത്തെ അംഗീകരിച്ച് സ്വപ്ന സുരേഷും രംഗത്ത് വന്നിരുന്നു. .നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബി.ജെ.പി. അധികാരത്തിലിരിക്കുന്ന കര്‍ണാടകയിലേയ്ക്ക് മാറ്റാനുള്ള ഇ.ഡിയുടെ നീക്കത്തില്‍ കേരളസര്‍ക്കാര്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .
https://www.facebook.com/Malayalivartha



























