''ഇവിടെ ഞാൻ നന്മയുടെ നക്ഷത്രത്തെ കണ്ടു; സിസ്റ്റർമാർ കരുതലും സ്നേഹവുമുള്ളവരാണ്''; ചുവന്ന തൊപ്പി വച്ച് അമ്മമാർക്കും അച്ഛൻമാർക്കുമൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഹോം ഒഫ് ലവ് വയോജന ഹോമിലെ അന്തോവാസികൾക്ക് ആ ഉറപ്പും കൊടുത്തു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചരുന്നു. എന്നാൽ ആ വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ലായിരുന്നു. പക്ഷേ ഗവർണർ ക്രിസ്മസ് ആഘോഷമാക്കിയിരിക്കുകയാണ്. ചുവന്ന തൊപ്പിയൊക്കെ വച്ച് അദ്ദേഹം ക്രിസ്തുമസ് ആഘോഷമാക്കി. കുറെ അമ്മമാർക്കും അച്ഛൻമാർക്കും ഒപ്പമാണ് ക്രിസ്തുമസ് ആഘോഷമാക്കിയത്. സന്തോഷത്തോടെ ഗവർണർ ക്രിസ്മസ് കേക്ക് ഒക്കെ മുറിച്ച കാഴ്ച്ച കഴിഞ്ഞ ദിവസം പുറത്ത് വരികയായിരുന്നു.
ഗവർണറുടെ ക്രിസ്മസ് ആഘോഷം കോട്ടൂളി ഹോം ഒഫ് ലവ് വയോജന ഹോമിലായിരുന്നു. അവിടെയുള്ള വയോജനങ്ങൾക്കൊപ്പം ചേർന്ന് അദ്ദേഹം ക്രിസ്മസ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഹോം ഡയറക്ടർ സിസ്റ്റർ ആൻസിലിൻ ആണ് ഗവർണറെ ബൊക്കെ നൽകി സ്വീകരിച്ചത്. സിസ്റ്റർ ജയ, ടിന, അനീറ്റ എന്നിവർ സ്വാഗത ഗാനം പാടുകയും ചെയ്തു. സ്റ്റേജിലേക്ക് വന്ന ഗവർണറെ സ്വീകരിച്ചത് ഭിന്നശേഷിക്കാരിയായ പെൺകുട്ടി ആലപിച്ച മനോഹര ഗാനമായിരുന്നു . ആ കുട്ടിയെ ചേർത്തു പിടിച്ച് ഗവർണർ സന്തോഷം പങ്കിടുകയും ചെയ്തു .
വട്ടം കൂടി നിന്ന് എല്ലാവരും ക്രിസ്മസ് കേക്ക് മുറിച്ച് കരോൾ ഗാനം ഒക്കെ പാടുകയും ചെയ്തു. ഈ ഗാനം ആലപിക്കാനെത്തിയ അമ്മൂമ്മയ്ക്കൊപ്പം ഗവർണർ നൃത്തം ചെയ്തു . പിന്നീട് ഓരോ വൃദ്ധരുടെയും അരികിലെത്തിയ അദ്ദേഹം ക്രിസ്മസ് സമ്മാനമായി വാട്ടർ ബോട്ടിൽ ആണ് കൊടുത്തത്. സന്ദർശക പുസ്തകത്തിൽ ഗവർണർ എഴുതിയ വാക്കുകൾ ശ്രദ്ധേയമാണ്. ഇവിടെ ഞാൻ നന്മയുടെ നക്ഷത്രത്തെ കണ്ടു. സിസ്റ്റർമാർ കരുതലും സ്നേഹവുമുള്ളവരാണ് എന്നാണ് .
നിസ്വാർത്ഥമായ സേവനം ചെയ്യുന്നവരിലാണ് ദെെവത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. . എല്ലാവർക്കെുമൊപ്പം ചേർന്ന് സന്തോഷത്തോടെ ആഹാരം കഴിക്കുകയും ചെയ്‌തു. പോകുന്നതിന് മുമ്പ്, ക്രിസ്മസ് ദിനത്തിൽ ഹോമിലെ 96 അന്തേവാസികൾക്കുള്ള ആഹാരം താൻ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ഇന്നലെ ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ലായിരുന്നു ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത് . മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണനിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല.
എന്നാല്‍, ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം .നേരത്തെ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.ഡിസംബര്‍ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിച്ചിരുന്നു. ക്രിസ്മസ് ബഹിഷ്കരിച്ച സർക്കാരിന്റെ തീരുമാനത്തിലും ഗവർണർ പ്രതികരിച്ചത് ഇങ്ങനെയാണ് . വിരുന്ന് ബഹിഷ്കരിച്ചത് അവരുടെ തീരുമാനം എന്നാണ് ഗവർണറുടെ മറുപടി. വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























