സർക്കാർ വൻതോതിൽ ധൂർത്ത് നടത്തുകയാണ്; കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകൾ ഇതിന് തെളിവാണ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേരള കോൺഗ്രസ് ജനപക്ഷം സെക്കുലർ നേതാവ് പിസി ജോർജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേരള കോൺഗ്രസ് ജനപക്ഷം സെക്കുലർ നേതാവ് പിസി ജോർജ്ജ്. സർക്കാർ വൻതോതിൽ ധൂർത്ത് നടത്തുകയാണ്. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകൾ ഇതിന് തെളിവാണ് എന്നാണ് പി സി പറഞ്ഞിരിക്കുന്നത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മാണം നടത്തിയത് ഇതിനൊക്കെ പിന്നാലെയാണ്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ കാലിത്തൊഴുത്ത് നിർമ്മാണം അനാവശ്യമാണെന്നും പിസി ജോർജ് തുറന്നടിച്ചു
പിണറായി വിജയന് പാല് കുടിക്കണമെങ്കിൽ മിൽമ നൽകില്ലേ എന്നാണ് പി സി ചോദിക്കുന്നത്. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റർ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിർമ്മിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ടെന്നും പിസി ജോർജ് വ്യക്തമാക്കി. മാത്രമല്ല ബഫർ സോൺ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു. ബഫർ സോൺ നിശ്ചയിക്കാനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്ത് ആണ് .
ഉപഗ്രഹ സർവ്വ വലിയ വഞ്ചനയും പിടിച്ചുപറിയുമാണ്. ബഫർ സോൺ വന്നാൽ ഇടുക്കി ജില്ല മുഴുവൻ തകരുമെന്നും അദ്ദേഹം തുറന്നടിച്ചു . ഇനി ഒരു മുറുക്കാൻ കടയ്ക്കുപോലും ഇടുക്കിയിൽ കമ്പടിക്കാൻ കഴിയില്ല എന്നും പിസി തുറന്നടിച്ചു .ബഫർ സോണിൽ ഒരു കിലോമീറ്റർ എയർ ഡിസ്റ്റൻസ് ആണ് . എന്നാൽ റോഡ് വഴിയുള്ള ബഫർ സോൺ ദൂരം 9 കിലോമീറ്റർ വരുമെന്നും അദ്ദേഹം വ്യക്തമാക്കി ബഫർസ്സോണിലുള്ള ജനങ്ങൾ എവിടെ പോകണം എന്ന് സർക്കാർ പറയണം എന്നും ജോർജ് തുറന്നടിച്ചു. ബഫർ സോൺ വിഷയത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
https://www.facebook.com/Malayalivartha



























