കുഴിച്ചുമൂടുന്നത് ലക്ഷകണക്കിന് രൂപയുടെ കേക്കുകൾ... കൺസൂമർ ഫെഡിന്റേ തീരുമാനത്തിന് പിന്നിൽ ഉള്ളത് വമ്പൻ നഷ്ടത്തിന്റെ കഥ..!

കഴിഞ്ഞ വർഷം തൊടുപുഴ ആസ്ഥാനമാക്കി ആരംഭിച്ച കമ്പനിക്കായിരുന്നു ഈ നഷ്ടം. ഇടുക്കി കോട്ടയം മേഖലയിൽ മൂന്ന് ലക്ഷം രൂപയുടെ കേക്കുകൾ, മലപ്പുറത്ത് രണ്ട് ലക്ഷം രൂപയുടെ കേക്കുകൾ എന്നിങ്ങനെയാണ് വിറ്റുപോകാതെയിരിക്കുന്നത്. എറണാകുളത്ത് 14,000 രൂപയോളം കേക്കുകൾ വിറ്റു പോകാതെ കിടക്കുന്നുണ്ട്. കമ്പനിയോട് തിരിച്ചെടുക്കാൻ കൺസ്യൂമർ ഫെഡ് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു തയ്യാറാകാത്തതിനെ തുടർന്നാണ് പഴയ കേക്കുകൾ കുഴിച്ച് മൂടാന് കൺസ്യൂമർഫെഡ് തീരുമാനമെടുത്തത്.
ഇങ്ങനെ കേക്കുകൾ കെട്ടിക്കിടക്കുന്നതിനെ തുടർന്ന് ഈ ക്രിസ്മസിന് മേഖല കേന്ദ്രങ്ങളിലേക്ക് വിളിച്ച് കേക്കുകൾ നൽകുന്ന പരിപാടി നിർത്തിവച്ചു. പകരം സ്വന്തമായി കേക്ക് സംഭരിച്ച് നൽകാനാണ് മേഖല കേന്ദ്രങ്ങളോട് കൺസ്യൂമർ ഫെഡ് നിർദേശം നൽകിയത്.
അതേ സമയം കേക്കുകൾ കുഴിച്ച് മൂടുന്നതിൽ കൺസ്യൂമർഫെഡിന് നഷ്ടമില്ലെന്നാണ് കൺസ്യൂമർ ഫെഡ് എംഡി എംപി സലീം പറയുന്നത്. ടെൻഡർ കമ്പനിക്ക് നൽകേണ്ടത് ഏഴ് ലക്ഷ രൂപയാണ്. ഇതുവരെ നൽകിയിട്ടില്ല. ഇത്തരത്തിലുള്ള സ്റ്റോക്കുകൾ ഒഴിവാക്കുന്നതിന് നടപടി ക്രമങ്ങൾ ഉണ്ട്. അതത് റീജണൽ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ കേക്കുകൾ കുഴിച്ച് മൂടാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























