Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

3 മക്കളുടെ അച്ഛന്റെ കാമവെറി ഭാര്യ നാലാമത് ഗർഭിണിയായിരിക്കെ: കാമുകിയുടെ പതിനൊന്ന് കാരിയായ മകളെ പലതവണ കാറിനുള്ളിലും, ബാങ്കിലും പീഡനത്തിനിരയാക്കി: അമ്മയുടെ സമ്മതത്തോടെ പീഡിപ്പിക്കുകയായിരുന്നുവെന്ന കുട്ടിയുടെ വെളിപ്പെടുത്തൽ അധ്യാപകരോട്...

23 JANUARY 2023 11:12 AM IST
മലയാളി വാര്‍ത്ത

കാമുകിയുടെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാങ്ക് ജീവനക്കാരൻ പിടിയിൽ. പോക്സോ കേസിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാൻ (39) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം 11കാരിയുടെ അമ്മയേയും അറസ്റ്റ് ചെയ്തു. യുവതിയുടെ അറിവോടെയായിരുന്നു പീഡനം. സ്ത്രീയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിക്ക് നടത്തിയ കൗൺസിലിങ്ങിലാണ് ക്രൂരത പുറത്തറിഞ്ഞത്.

തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം മലപ്പുറത്തെത്തിയപ്പോഴാണ് ഒന്നിലേറെ തവണ പീഡനത്തിനിരയായത്. പഠനത്തില്‍ പിന്നാക്കം പോയ കൂട്ടിയുടെ മാറ്റം കണ്ടു സ്‌കൂളിലെ അധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. താന്‍ മലപ്പുറത്തുപോയപ്പോള്‍ തന്നെ പ്രതി പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നും തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും എതിര്‍ത്തിട്ടും അമ്മയുടെ സമ്മതത്തോടെയാണ് പ്രതി ഇത്തരത്തില്‍ ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

തിരുവനന്തപുരം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ചെയ്തതെങ്കിലും സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ മലപ്പുറം വനിതാ പോലീസിന് കേസ് കൈമാറുകയായിരുന്നു. പ്രതിയായ അലി അക്ബര്‍ ഖാന്‍ വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. ഇതിനു പുറമെ ഇയാളുടെ ഭാര്യ നിലവില്‍ ഗര്‍ഭിണിയുമാണ്. കുഞ്ഞിന്റെ മാതാവും അലി അക്ബറും വര്‍ഷങ്ങളായുള്ള ബന്ധമാണ്. ഇതിനിടയില്‍ അമ്മയ്‌ക്കൊപ്പം അവധി സമയത്ത് മലപ്പുറത്തു വന്നപ്പോഴാണു തന്നെയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്നു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.


പീഡനത്തിന് സൗകര്യങ്ങൾ ഒരുക്കിയതിനാണ് ബാങ്കിന് സമീപത്തെ ട്രെയിനിങ് സെന്ററിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയവേ അലി അകബർ ഖാനെ ഉമ്മത്തൂരിലെ ബന്ധു വീട്ടിൽ നിന്നും യുവതിയെ എറണകുളത്തെ വനിതാ ഹോസ്റ്റലിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ബാങ്കിനോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ തിരുവനന്തപുരം സ്വദേശിനിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നു. 2021 നവംബർ ഡിസംബർ കാലയാളവിൽ പതിനൊന്ന് വയസ്സുള്ള ഇവരുടെ മകളെ മാതാവിന്റെ അറിവോട് കൂടി പ്രതി പീഡനത്തിന് ഇരയാക്കുരയായിരുന്നു.

 

2021 നവംബറിലും ഡിസംബറിലും കുട്ടിയെ മലപ്പുറത്തെ ബാങ്കിലും കാറിലും വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് മൊഴി. സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അദ്ധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ മാതാവിന്റെ മൗനാനുവാദവും ഉണ്ടായത് പെൺകുട്ടിയെ മാനസികമായി തളർത്തിയിരുന്നു. തുടർന്നു പഠനത്തിൽ പിന്നാക്കം പോയ കൂട്ടിക്കു മാനസികമായ വ്യത്യാസങ്ങളുമുണ്ടായി. പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകർ ശ്രദ്ധിച്ചതോടെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണു കുട്ടി ഞെട്ടിക്കുന്ന വിവരം പറഞ്ഞത്.

അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാൽ ഇവരെയും പ്രതിചേർക്കുകയായിരുന്നു. മലപ്പുറം വനിതാ സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ പ്രതികളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ദിവസം ബാങ്കിൽ വെച്ച് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് പ്രതി കടന്നു കളഞ്ഞിരുന്നു. ഒളിവിലായിരുന്ന സെയ്ദി അലി അക്‌ബറിനെ പ്രതിയെ ഞായറാഴ്ച മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ പതിനാറുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. നേരത്തേ പീഡനക്കേസിൽ അറസ്റ്റിലായ ആളാണു പ്രതി. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണു മകളെ പീഡിപ്പിച്ചത്. ഇൻസ്പെക്ടർ എം.അബ്ബാസ് അലിയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (4 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (4 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (4 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (5 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (5 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (5 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (6 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (6 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (6 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (6 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (6 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (7 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (7 hours ago)

Malayali Vartha Recommends