യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കാകട്ടെ കുട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഇടനിലക്കാരന്‍ മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ കൈമാറ്റത്തിന് വഴിയൊരുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയെ കൈമാറ്റവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇരു കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ് ഇടനിലക്കാരനായതെന്നാണ് വിവരം. ഇയാള്‍ ആശുപത്രിയുമായി ബന്ധമുള്ളയാളല്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജനിച്ച് ഒരാഴ്ചയ്ക്കകമാണ് കുഞ്ഞിനെ തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. കുട്ടിയെ കൈമാറാന്‍ പ്രസവത്തിന് ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനമെടുത്തിരുന്നു. യഥാര്‍ത്ഥ മാതാപിതാക്കളിലെ പിതാവുമായിട്ടായിരുന്നു ഇടനിലക്കാരനായ വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതികളെയും ഇയാള്‍ക്ക് അറിയാമായിരുന്നു. 20 വര്‍ഷമായി കുട്ടികളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ഇവര്‍.
യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കാകട്ടെ കുട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഇടനിലക്കാരന്‍ മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ കൈമാറ്റത്തിന് വഴിയൊരുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയെ കൈമാറ്റവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ ഇപ്പോഴും ഒളിവിലാണ്. യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനായിരുന്നു അനില്‍കുമാര്‍ ആദ്യ ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന് ശ്രമം തുടങ്ങിയത്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളുടെ പേര് പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും, മേല്‍വിലാസം തെറ്റായതിനാല്‍ കണ്ടെത്താനായിട്ടില്ല.
കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കുട്ടിയുടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ മാസങ്ങളുടെ ഗൂഡാലോചനയും ഉന്നത ഇടപെടലും നടന്നതായുള്ള വാറ്റ്‌സ് ആപ്പ് ചാറ്റുകളും പുറത്തായതോടെ സംഭവത്തിന്‍ ഗതി മാറിയിരിക്കുകയാണ്. കളമശ്ശേരി നഗരസഭ ജീവനക്കാരി അശ്വനി ജനന മരണ രജിസ്‌ട്രേഷന്‍ വിഭാഗം ക്ിയോസ്‌ക് കൈകാര്യം ചെയ്യുന്ന റഹ്നയുമായി നടത്തിയ വാറ്റ്‌സ് ആപ്പ് ചാറ്റാണ് പുറത്തു വന്നിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ വിലാസം തെറ്റാണെന്നും എന്നാല്‍ അതൊന്നും കാര്യമാക്കണ്ട സര്‍ട്ടിഫിക്കറ്റ് നല്കണമെന്നും, നമുക്ക് വേണ്ട് പെട്ട ആളിനാണ് സര്‍ട്ടിഫിക്കറ്റെന്നും അശ്വതി ചാറ്റിലൂടെ രഹ്നയോട് പറയുന്നതായുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസിലേയക്കും ആരോപണം നീണ്ട സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിനെ അന്വേഷണത്തിനായി നിയോഗിച്ചത്. തിരുവന്തപുരത്തെ ദത്ത് വിവദത്തില്‍ പ്രതികൂട്ടിലായ സര്‍ക്കാരിന് വീണ്ടും കനത്ത പ്രഹരമായിരിക്കുകയാണ് കളമശ്ശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റും, കുട്ടിയെ ദത്ത് കൊടുക്കലും. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളല്ല പരാതിക്കാര്‍ എന്നതും ശ്രദ്ധേയം. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന് മനസിലാക്കിയ നഗരസഭ ജീവനക്കാരിയാണ് വിഷയത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനു പുറമെ കുട്ടിയുടെ നിയമവിരുദ്ധ കൈമാറ്റത്തിനു പിന്നിലും സൂപ്രണ്ട് ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തില്‍ രണ്ട് വിഷയങ്ങളിലും അനില്‍കുമാര്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചു.
നഗരസഭയിലെ ജനന മരണ റജിസ്‌ട്രേഷന്‍ വിഭാഗത്തിലെ കിയോസ്‌ക് എക്‌സിക്യൂട്ടീവ് എ.എന്‍.രഹ്ന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട അന്നു തന്നെ മെഡിക്കല്‍ സൂപ്രണ്ടിനെയും മുനിസിപ്പല്‍ അധികാരികളെയും വിവരം അറിയിച്ചുവെന്നും രഹ്ന പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ രഹ്നയും മെഡിക്കല്‍ കോളജും നല്‍കിയ പരാതിയിലാണ് പൊലീസ് അനില്‍ കുമാറിനെതിരെ കേസെടുത്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്ന് വ്യക്തമായി. ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീല്‍ പതിപ്പിച്ചതും ഐപി നമ്പര്‍ തരപ്പെടുത്തിയതും അനില്‍കുമാറാണ് എന്നതിന്റെ തെളിവുകളും ലഭിച്ചു.
നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായാണ് വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതിനാല്‍, ദമ്പതികളും കേസില്‍ പ്രതികളാവും. മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍ കുമാറിന് പുറമേ കൂടുതല്‍പ്പേര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുനും സാധ്യതയുണ്ട്.
എന്നാല്‍ കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. കുട്ടിയെ ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംരക്ഷിക്കുന്നത്. ഈ കേസില്‍ പോലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെതിരെ ശക്തമായ ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























