ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്നും ഉത്തരവാദികൾ വലിയ വില നൽകേണ്ടി വരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, സർഫസ്-ടു-എയർ മിസൈലുകൾ, കപ്പൽവേധ ക്രൂയിസ് മിസൈൽ കേന്ദ്രങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് അമേരിക്കൻ ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ഇടക്കാല കരാറിനെ ഈ ആക്രമണങ്ങൾ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിയൻ എണ്ണ വിൽപ്പനയ്ക്കുള്ള അനുമതിയും അമേരിക്ക റദ്ദാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha




















