വി സി ഏകപക്ഷീയമായി പെരുമാറുന്നു; സിൻഡിക്കേറ്റ് യോഗത്തിന്റേയും ബോർഡ് ഓഫ് ഗവർണേഴ്സിന്റേയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പുവയ്ക്കുന്നില്ല; സർവകലാശാലയിൽ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിൽ; വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ നടത്താനാകുന്നില്ല; സിസ തോമസിനെതിരെ സർക്കാരിൽ പരാതിയുമായി സിൻഡിക്കേറ്റ്; പരാതി ഗവർണറുടെ അടുത്തെത്തും

സാങ്കേതിക സർവ്വകലാശാല വിസിയെ സുപ്രീം കോടതി മാറ്റി ആ സ്ഥാനത്തേക്ക് ഗവർണർ നേരിട്ട് സിസ തോമസിനെ നിയമിച്ചിരുന്നു. ഗവർണർ നിയമിച്ച വിസിയ്ക്ക് എതിരെ നടപടികളും അതുപോലെതന്നെ പ്രതിഷേധങ്ങളും തുടക്കം മുതൽ ശക്തമായിരുന്നു. ഇപ്പോൾ ഇതാ കാര്യങ്ങൾ കൈവിട്ടു പോകുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. സാങ്കേതിക സർവകലാശാല താൽകാലിക വിസി സിസ തോമസിനെതിരെ അതിശക്തമായ രീതിയിലുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ് സിൻഡിക്കേറ്റ്.
ഗുരുതര ആരോപണങ്ങളാണ് സിൻഡിക്കേറ്റിപ്പോൾ ഉന്നയിച്ചിരിക്കുന്നത് സിസായ്ക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്ന പരാതി നേരത്തെ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് ഇപ്പോൾ ഇത്തരത്തിൽ ഒരു ഗുരുതര ആരോപണം ഉന്നയിച്ചു രംഗത്ത് വന്നിരിക്കുന്നത്. വി സി ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് സിൻഡിക്കേറ്റ് ആരോപിക്കുന്നത്. സിൻഡിക്കേറ്റ് യോഗത്തിന്റേയും ബോർഡ് ഓഫ് ഗവർണേഴ്സിന്റേയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പുവയ്ക്കുന്നില്ലെന്നും സിൻഡിക്കേറ്റ് തുറന്നടിച്ചു. സർവകലാശാലയിൽ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാണ്.
വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ നടത്താനാകുന്നില്ല. ജനുവരിയിൽ നടക്കേണ്ട പി എച്ച് ഡി പ്രവേശനം മുടങ്ങി. വിസി സിസ തോമസിന്‍റെ നടപടികൾ സർവകലാശാലാ പ്രവർത്തനം തടസപ്പെടുത്തുന്നു. എത്രയും വേഗം വിസി സ്ഥാനത്ത് നിന്ന് സിസാ തോമസിനെ നീക്കം ചെയ്യണം. ഇതിനായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യണം എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് സിൻഡിക്കേറ്റ് അംംഗങ്ങൾ ഉന്നയിച്ചിരിക്കുന്നത്. നമുക്കറിയാം ഗവർണർ തന്നെ നേരിട്ട് നിയമിച്ച വ്യക്തിയാണ് സിസ തോമസ്.
അതേസമയം രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയിരുന്നു നേരത്തെ. വൈസ് ചാന്‍സലറുടെ കസേരയില്‍ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീര്‍ക്കുകയാണ്.സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യംമെന്നും ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























