വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വർക്കല ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം; കാര്യം കഴിഞ്ഞപ്പോൾ അകന്ന് മാറി:- പെട്ടെന്നുള്ള മാറ്റം ശ്രദ്ധയിൽ പെട്ട് ചോദ്യം ചെയ്തതോടെ പീഡനവിവരം പെൺകുട്ടി തുറന്ന് പറഞ്ഞത് ഷെൽട്ടർ ഹോം ജീവനക്കാരോട്: പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് വർക്കലയിലെ പ്രണയ നായകൻ മറ്റ് പെൺകുട്ടികളെയും റിസോട്ടിൽ എത്തിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്ന്: പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പലപ്പോഴായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ....

വിവാഹ വാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പലപ്പോഴായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആര്യനാട് കാളിയാർ മനം വീട്ടിൽ അനന്തു(22) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത് . കോളേജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നതും തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രതി യുവതിയെ ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നുവരവേ പിടികൂടുകയുമായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവർ ഉൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
പട്ടികജാതിക്കാരിയായ പെൺകുട്ടി ഷെൽട്ടർ ഹോമിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്. കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് അനന്തു തൻ്റെ ഇഷ്ടം തുറന്നു പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. അതിനുശേഷം പെൺകുട്ടിയുമായി പ്രതി പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും വർക്കല ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റിസോർട്ടുകളിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രണയം യാഥാർത്ഥമാണെന്ന് വിശ്വസിച്ച പെൺകുട്ടി യുവാവിൻ്റെ സംസാരത്തിലും വാഗ്ദാനത്തിലും വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ അനന്തു പലകാരണങ്ങളും പറഞ്ഞ് പെൺകുട്ടിയിൽ നിന്ന് അകന്നുമാറി. പലതവണ അനന്തുവിനെ കാണാൻ ശ്രമിച്ചിട്ടും നടക്കാത്തതുകൊണ്ട് പെൺകുട്ടി വളരെയധികം വിഷമത്തിലായിരുന്നു. പെൺകുട്ടിയുടെ പെട്ടെന്നുള്ള മാറ്റം ശ്രദ്ധിച്ച ഷെൽട്ടർ ഹോമിലെ ജീവനക്കാർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയുന്നത്. ഇതിനു പിന്നാലെ ഷെൽട്ടർ ഹോം അധികൃതരുടെ പിന്തുണയോടെ പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു.
പെണകുട്ടി പരാതി നൽകിയ വിവരമറിഞ്ഞ് അനന്തു ഒളിവിൽ പോയിരുന്നു.
എന്നാൽ കൂടുതൽ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലാകുകയും ചെയ്തു. പെൺകുട്ടിയെ കൊണ്ടുപോയി അനന്തു പീഡനത്തിന് വിധേയമാക്കിയ വർക്കലയിലെ റിസോർട്ടിൽ അന്വേഷണത്തിനായി പൊലീസ് എത്തിയിരുന്നു. പ്രതി ഈ പെൺകുട്ടിയെ കൂടാതെ മറ്റു ചില പെൺകുട്ടികളെയും ഇവിടെ കൊണ്ടുവന്ന് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നുള്ള വിവരവും പൊലീസിന് ലഭിച്ചു. റിസോർട്ടിലെ ജീവനക്കാർ തന്നെകയാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞതും. ആറ്റിങ്ങൽ ഡിവൈഎസ്︋പി ജി. ബിനുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























