മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വളർത്തു നായയാണ്. മുസ്ലിം സഖാക്കളും ക്രിസ്ത്യൻ സഖാക്കളും അതിനെ വീടിന് പുറത്തു വളർത്തുന്നു. നായ കാവൽ കിടക്കുന്നു. ഹിന്ദു സഖാവ് അതിനെ സ്നേഹത്തോടെ അകത്ത് വളർത്തുന്നു.

സമൂഹമാധ്യമങ്ങൾക്ക് പ്രചാരമേറിയതോടെ ആർക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ശബ്ദമുയർത്താനും കഴിയുമെന്നതാണ് കാര്യം. അഭിപ്രായങ്ങൾ പറയാൻ വേദി ഇല്ലാതിരുന്നവർക്ക് സമൂഹമാധ്യമങ്ങൾ ആശ്വാസവുമാണ്. സാമൂഹ്യ പ്രതിബദ്ധതയോടെയും രാഷ്ട്രീയ വീക്ഷണത്തിലും ഒക്കെ നിരവധി പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിൽ ദിവസവും വരുന്നത്.
ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടു പോയി എന്ന കാരണം പറഞ്ഞ് പിണറായി സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും നിരവധി പ്രിയ തനൂജ എന്ന സ്ത്രീ ഫെയ്സ് ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ഹിന്ദു വിശ്വാസ സമൂഹമാണ് കൂടുതലായും പോസ്റ്റിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളത്. വളർത്തു നായ എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ...രണ്ടു തരത്തിൽ നായയെ വളർത്താം. 1. വീടിന് കാവലായി പുറത്ത് കെട്ടിയിട്ടോ കൂട്ടിലോ വളർത്താം.2. വീടിനകത്ത് സ്വാതന്ത്ര്യം കൊടുത്ത് സ്നേഹിച്ചുവളർത്താം.
പക്ഷേ അത് സോഫ, കിടക്ക, വസ്ത്രങ്ങൾ മുതലായവ കടിച്ചു കീറി നശിപ്പിച്ചാലും സഹിക്കണം. അതുപോലെ.. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വളർത്തു നായയാണ്. മുസ്ലിം സഖാക്കളും ക്രിസ്ത്യൻ സഖാക്കളും അതിനെ വീടിന് പുറത്തു വളർത്തുന്നു. നായ കാവൽ കിടക്കുന്നു. ഹിന്ദു സഖാവ് അതിനെ സ്നേഹത്തോടെ അകത്ത് വളർത്തുന്നു.
ഹിന്ദുവിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അത് കടിച്ചുകീറി നശിപ്പിച്ചാലും കാവൽപ്പട്ടിയുടെ ഉപകാരവുമില്ലാതെ അതിനെ സ്നേഹിച്ചുപോയില്ലേ എന്ന ഒറ്റക്കാരണം പറഞ്ഞ് സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നു. എന്നിട്ടും പഠിക്കാത്ത വിഢികളാണ്.... ഇതാണ് പ്രിയയുടെ പോസ്റ്റ്. ന്യൂനപതക്ഷ പ്രീണന നിലപാടുകളും, ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തലുമാണ് സിപിഎം ഭരണത്തിലെ അപാകതയെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റാണ് പ്രിയയുടേത്.
ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപരമായി യുവതികൾക്ക് പ്രവേശനവിലക്ക് നിലവിൽ വന്നത് 1991 - 2018 കാലയളവിൽ ആയിരുന്നു. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കി, പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 , അനുച്ഛേദം 25 എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്.
ഈ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു. ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താൻ അവർക്ക് ആദ്യ ശ്രമത്തിൽ സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.
തുടർന്ന് യുവതികൾക്ക് പോലീസ് സംരക്ഷണ അടക്കം നൽകുകയുണ്ടായി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളേക്കാളുപരി സമൂഹമാധ്യമങ്ങളെയാണ് വിശ്വാസി സമൂഹം അന്നുമുതൽ അവലംബിച്ചത്. ഈ സംഭവം കുറച്ചൊന്നുമല്ല പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. എല്ലാ മതസമൂഹങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നിരിക്കെ ഇങ്ങനെയൊരു വിശ്വസത്തെ വ്രണപ്പെടുത്തൽ ഉണ്ടായത് ഖേദകരമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം പറഞ്ഞിരുന്നു.
എന്നാൽ വ്യക്തമായ ന്യൂനപക്ഷ പ്രീണന നയങ്ങളുമായി സർക്കാർ വീണ്ടും രംഗത്തു തുടരുക തന്നെ ചെയ്തതോടെ ഹിന്ദു വിശ്വാസികൾ ചൊടിച്ചു തന്നെ നിൽപ്പാണ്. അതിനേക്കാൾ ചൂടേറിയ നിരവധി പ്രശ്നങ്ങളും വിവാദങ്ങളും സർക്കാരിനെതിരെ ഉയർന്നുവന്നതോടെ ശബരിമല വിവാദം കുറച്ചൊന്നു കെട്ടടങ്ങിയെങ്കിലും വിശ്വാസികളിൽ അതിപ്പോഴുമുണ്ടെന്നതിന്റെ ശക്തമായ തെളിവുകൂടിയാവുന്നു പോസ്റ്റ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ നേരായ വിശകലനവും പോസ്റ്റ് നൽകുന്നു. ഏതായാലും പോസ്റ്റ് വാട്സ്ആപ്പ് വഴിയും മറ്റും ഏറെ പ്രാചാരം നേടുകയാണ്.
https://www.facebook.com/Malayalivartha

























