Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

നായനാര്‍ പിണറായിക്ക് വെച്ച എട്ടിന്റെ പണി;ലോകായുക്ത മഹത്വം വിളമ്പി നടന്ന പിണറായിക്ക് ഇപ്പോള്‍ കണ്ടൂട,ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാള്‍ ഊരാന്‍ പഴുതുതേടി മുഖ്യമന്ത്രി,ലോകായുക്തയെ ചട്ടംപഠിക്കാന്‍ സര്‍ക്കാര്‍,വരാനിരിക്കുന്നത് എന്താണോ?

29 MARCH 2023 07:01 PM IST
മലയാളി വാര്‍ത്ത

More Stories...

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

ലോകായുക്തയുടെ പല്ലുപറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് പിണറായി. പക്ഷെ മുഖ്യമന്ത്രിയെ ചിലത് ഓര്‍മ്മപ്പെടുത്താനുണ്ട്. ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം, കുരക്കാന്‍ മാത്രം കഴിയുന്ന, കടിക്കാന്‍ കഴിയാത്ത കാവല്‍നായ എന്നതാണ്. എന്നാല്‍, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തക്ക് വിപുലമായ അധികാരങ്ങള്‍ നിയമപരമായി നല്‍കിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019ല്‍ ഒരു ലേഖനത്തില്‍ എഴുതിയതാണ്. ഈ പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് ഇന്ന് ലോകായുക്തയെന്ന് കേട്ടാലേ ഹാലിളകും. പിണറായി സര്‍ക്കാരിനെ കടിച്ചപ്പോള്‍ സിപിഎമ്മിന് കൊണ്ടു. ഇനി അധികം വളരാന്‍ അനുവദിക്കണ്ട എന്ന് അവരങ്ങ് തീരുമാനിച്ചു. ഇനിയിപ്പോള്‍ സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും പിണറായിക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടും അതാണല്ലോ ശീലം.

കെടി ജലീലിന്റെ കസേര തെറുപ്പിച്ചതോടെയാണ് ലോകായുക്ത പിണറായിക്ക് കണ്ണിലെ കരടായത്. കുരയ്ക്കുക മാത്രമല്ല കടിയ്ക്കുമെന്ന് അതോടെ പിണറായി തിരിച്ചറിഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ടതോടെ കസേര തെറിക്കുമെന്ന ബയം വന്നു. എങ്ങനെയും ലോകായുക്തയെ ഒതുക്കണം അതിന് കണ്ടെത്തിയ വഴിയാണ് ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ബില്ലും കൊണ്ടുവന്നതും ഗവര്‍ണ്ണറുമായ് വലിയ പോരില്‍ കലാശിച്ചതും. എന്തിനാണ് പിണരായി ലോകായുക്തയെ ഭയപ്പെടുന്നത്. അതാണ് ചോദ്യം. മടിയില്‍ കനമില്ല കൈകള്‍ ശുദ്ധം ഇത് റെക്കോര്‍ഡ് ഇട്ടപോലെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന പിണറായി എന്തിന് ലോകായുക്തയുടെ അധികാരങ്ങലെ ഭയക്കണം. അതിന് ഒറ്റ ഉത്തരമേ ഉള്ളു കൈകളില്‍ അഴിമതിയുടെ കറ പുരണ്ടു എന്നത് തന്നെ. ഇടതിന്റെ കേമത്തമായ് ലോകായുക്തയെ പൊക്കിപ്പിടിച്ച് നടന്നവരാണിപ്പോള്‍ ലോകായുക്തയ്ക്ക് ശവക്കുഴി തോണ്ടാന്‍ നോക്കുന്നത്. അഴിമതി വച്ചുപൊറുപ്പിക്കില്ല, തന്റെ മന്ത്രിസഭയില്‍ അഴിമിക്കാരുണ്ടാവരുത് എന്നിങ്ങനെ വീമ്പിളക്കുന്ന മുഖ്യമന്ത്രിയ്ക്ക് നേരെ തന്നെ അഴിമതി ആരോപണങ്ങള്‍ മലപോലെയുണ്ട്. അതില്‍ ലോകായുക്തയ്ക്ക് മുന്‍പിലെത്തിയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാളാണ്. ആ വാളിന്റെ മുനയൊടിക്കാനുള്ള ഓട്ടമാണിപ്പോള്‍ മുഖ്യന്റേത്.

1999 ല്‍ ഇ കെ നായനാര്‍ നേതൃത്വം കൊടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെയാണ് മറ്റൊരു ഇടതുപക്ഷം അധികാരത്തിലിരിക്കെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ലോകായുക്ത നിയമം നടപ്പാക്കിയതിന്റെ ക്രെഡിറ്റ് പാടിക്കോണ്ട് നടന്നവരാണ് ഈ കൂട്ടര്‍. പാര്‍ട്ടി സെക്രട്ടറി കുപ്പായത്തിലിരുന്നപ്പോഴും മുഖ്യമന്ത്രി റോളിലെത്തിയപ്പോഴും പിണറായി വിജയനും ഇത് വലിയ നേട്ടമായ് പലയിടത്തും വിളമ്പിക്കൊണ്ട് നടന്നിട്ടുള്ളത്. പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി ചോദ്യം ചെയ്യാനുള്ള സാധാരണക്കാരന്റെ മികച്ച ഒരു ആയുധമായിരുന്നു ഈ നിയമം. പൊതുപ്രവര്‍ത്തകരുടെയോ ഉദ്യോഗസ്ഥരുടെയോ അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനപ്പൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകളില്‍ സാധാരണക്കാരന് ലോകായുക്തയില്‍ പരാതികള്‍ നല്‍കാം. ലോകായുക്ത ജനങ്ങള്‍ക്ക് ഒരു വിശ്വാസമാണ്. മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് ഇല്ലാതിരുന്ന ശക്തമായ പല അധികാരങ്ങളും കേരളത്തിലെ ലോകായുക്തയ്ക്ക് ഉണ്ടായിരുന്നു. അഴിമതി കണ്ടെത്തിയാല്‍ കുറ്റാരോപിതനെ അധികാര സ്ഥാനത്ത് നിന്ന് നീക്കാന്‍ ലോകായുക്ത അധികൃതരോട് ശുപാര്‍ശ ചെയ്യും. ഇതില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. ലോകായുക്തയുടെ തീരുമാനത്തിന് അപ്പീലും സാധ്യമായിരുന്നില്ല. അതില്‍ ഇടപെടുന്നതിന് ഹൈക്കോടതിയുടെ അധികാരം പോലും പരിമിതമാണ്. മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിക്കോ കോടതിക്ക് പോലുമോ ഇല്ലാത്ത അധികാരമാണിത്. ഈ സവിശേഷാധികാരമാണ് സര്‍ക്കാരിന് ഏണിയായത്.

ഇതില്‍ ഏറെ ശ്രദ്ധേയം അഴിമതിക്കേസില്‍ ലോകായുക്ത വിധിയോടെ പൊതുപ്രവര്‍ത്തകര്‍ പദവി ഒഴിയണമെന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞിരിക്കുന്നത്. തനിക്ക് നേരെ പണിവരുന്നുണ്ടെന്ന് കണ്ടാണ് ഈ നിയമത്തില്‍ തന്നെ പിണരായി കേറിപ്പിടിച്ചതും അതെടുത്ത് കളയാന്‍ നെട്ടോട്ടം ഓടുന്നത്. അഴിമതിയില്‍ പിണറായിക്ക് പങ്കുണ്ടെന്ന് വ്യക്തമായ് ഇതോടെ തെളിഞ്ഞില്ലെ. ദുരിതാശ്വാസ നിധി വകമാറ്റിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുണ്ട്. ചുമ്മാതെ പിണറായി വിയര്‍ക്കുന്നത്. തന്റെ നായ തന്നെ കടിക്കണ്ട എന്ന നിലപാടാണ് പിണറായിക്ക്. എന്നാല്‍ പിണറായീടെ സൗകര്യത്തിന് തുള്ളനല്ല ഇവിടുത്തെ നിയമ വ്യവസ്ഥകളിരിക്കുന്നത്. ഗവര്‍ണ്ണര്‍ വേണ്ട,ലോകായുക്ത വേണ്ട,കോടതി വേണ്ട,നിയമം വേണ്ട എല്ലാം പാര്‍ട്ടി തീരുമാനിക്കുന്ന കാലം അതാണിവരുെട കിനാശ്ശേരി. അതിവിടെ നടക്കില്ല സര്‍ക്കാരെ, രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും മുകളില്ല സിപിഎം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (6 minutes ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (11 minutes ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (1 hour ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (7 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (7 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (8 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (8 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (8 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (9 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (9 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (9 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (9 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (10 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (10 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (10 hours ago)

Malayali Vartha Recommends