അരുംകൊലയിൽ ഫർഹാന പങ്കാളിയായത് 18വയസ്സും, എട്ട് ദിവസവും മാത്രം ഉള്ളപ്പോൾ: കൊലപതാക സമയത്ത് എം.ഡി.എം.എയുടെ ലഹരിയിൽ ...?

ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. മുഖ്യ പ്രതി ഷിബിലിനും, ആഷിഖും മുറിയിൽ കയറിയ അഞ്ച് മിനിറ്റിനുള്ളിൽ കൊലപതകം നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. 18വയസ്സം എട്ടു ദിവസവും മാത്രം ഉള്ളപ്പോഴാണ് നടുക്കുന്ന അരുംകൊലയിൽ ഫർഹാനയും പങ്കാളിയായത്. ദുർഗുണ പാഠശാലയിലേക്കു പോകേണ്ടവൾ ജയിലിലേക്കുപോയത് ആ എട്ടു ദിവസത്തെ വ്യത്യാസത്തിലാണ്. സിദ്ദീഖുമായി ഫർഹാനക്കു പ്രായപൂർത്തിയാകും മുമ്പു തന്നെ പരിചയവും ബന്ധവുമുണ്ടായിരുന്നു.
ഫോണിലൂടെ പലപ്പോഴും സംസാരിക്കാറും ഇത് പരിധിക്കപ്പുറത്തേക്കുപോകാറും ഉണ്ടായിരുന്നുവെന്നാണു വിവരം. പിന്നീടാണു തന്റെ കാമുകൻ കൂടിയായ ഷിബിലിയുടെ അറിവോടെ ഇത്തരത്തിലൊരു പ്ലാൻ തെയ്യാറാക്കുന്നതും പെടുത്തുന്നതും. വലിയ തന്ത്രശാലികളെപോലെ ഫർഹാനയും സംഘവും പ്രവർത്തിച്ചെങ്കിലും എല്ലായിടത്തും പിഴവുകൾ മാത്രമായിരുന്നു. ഇതിനാൽ തന്നെ പൊലീസിനു കാര്യങ്ങൾ മനസ്സിലാക്കാൻ വേഗത്തിൽ സാധിക്കുകയും ചെയ്തു.
ഫർഹാന എല്ലാം ചെയ്തത് എം.ഡി.എം.എയുടെ ബലത്തിലാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫർഹാന പ്രായപൂർത്തിയാകുന്നതിനു മുമ്പു തന്നെ പലപ്പോഴും എം.ഡി.എം.എ ഉപയോഗിക്കാറുണ്ട്. താൻ ഇതു ഉപയോഗിച്ചിട്ടുണ്ടെന്നും ഫർഹാന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം അക്രമിക്കാനുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ പെരിന്തൽമണ്ണ ചിരട്ടാമലയിൽ ഉപേക്ഷിക്കാൻ പോയ ദിവസവും താൻ എം.ഡി.എം.എ ഉപയോഗിച്ചതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.
കാറിലെത്തിയ ശേഷം ഷിബിലിയോടൊപ്പം അന്നു രാത്രി മുതൽ പുലർച്ചെവരെ എം.ഡി.എം.എ വാങ്ങാനുള്ള പണം സിദ്ദീഖിന്റെ എ.ടി.എം. കാർഡ് ഉപയോഗിച്ച് എടുക്കുകയായിരുന്നു. ഫർഹാനക്കു നേരത്തെ മുതലുള്ള സിദ്ദീഖുമായുള്ള അടുപ്പത്തിലൂടെയാണു ഷിബിലിക്കു ഇയാളുടെ ഹോട്ടലിൽ ജോലിവാങ്ങിച്ചു നൽകുന്നത്്. എന്തു ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നു നേരത്തെ സിദ്ദീഖ് പറഞ്ഞിരുന്നുവെന്നു ഫർഹാന പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ആദ്യകണ്ടുമുട്ടലിൽ തന്നെ സിദ്ദീഖ് വിസിറ്റിങ് കാർഡ് കൈമാറിയതായും സൂചനകളുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയിൽ ആദ്യമെത്തിയ ഫർഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മിൽ അര മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലേക്കെത്തുന്നത്. പരിചയക്കാരായതിനാൽ മൂവരും സംസാരം തുടർന്നു.
പെട്ടെന്നു മുറിയിലേക്കു ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാൻ 3 പേരും ചേർന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനിൽപ് തുടർന്നപ്പോഴാണ് ഫർഹാന ബാഗിൽ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നൽകിയതും ഷിബിലി തലയ്ക്കടിച്ചതും. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.
സംഭവത്തിൽ പ്രതികൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരും. തെക്കൻ ജില്ലയിൽനിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താൻ പറഞ്ഞിരുന്നതായി ഫർഹാന ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. എന്നാൽ, മറ്റു തിരക്കുകളുള്ളതിനാൽ വരാനാവില്ലെന്ന് ഇയാൾ മറുപടി നൽകി.
ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഫർഹാന ഇക്കാര്യം സമ്മതിച്ചത്. ഇയാൾക്ക് സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് നിഗമനം. ഇയാളെ കേസിൽ സാക്ഷിയാക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡി അനുവദിച്ചാൽ എരഞ്ഞിപ്പാലം ജംക്‌ഷനിലെ ‘ഡി കാസ ഇൻ’ ലോഡ്ജ്, കല്ലായി റോഡ് പുഷ്പ ജംക്‌ഷനിലെ ഇലക്ട്രിക് ഉപകരണ വിൽപന സ്ഥാപനം, ട്രോളി ബാഗുകൾ വാങ്ങിയ മിഠായിത്തെരുവിലെ കടകൾ, ഷിബിലി ജോലി ചെയ്ത സിദ്ദീഖിന്റെ ഒളവണ്ണ കുന്നത്തുപാലത്തുള്ള ഹോട്ടൽ എന്നിവിടങ്ങളിൽ ഇന്നുതന്നെ പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha





















