സിൽവർ ലൈൻ വേണ്ടാ...ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോർട്ട് പുറത്ത്; മഞ്ഞകുറ്റി വച്ചാൽ വെള്ളപ്പൊക്കം വരും...ഗുരുതര പാരിസ്ഥിതിക ആഘാതം നേരിടേണ്ടി വരും...ജനങ്ങളുടെ കിടപ്പാടം പോയി നടു റോഡിൽ കിടക്കേണ്ടി വരും ....പിണറായിക്കിട്ട് അടുത്ത അടി...

സിൽവർ ലൈൻ പദ്ധതിയോട് മുഖം തിരിച്ചു നീക്കുകയാണ് നമ്മുടെ ജനം, അപ്പോഴും 100 വർഷം കഴിഞ്ഞാലും നമ്മുടെ മുഖ്യനും കൂട്ടരും പറഞ്ഞോണ്ട് ഇരിക്കും, സിൽവർ ലൈൻ വരും കേട്ടോ എന്നുള്ളത്, പക്ഷെ പ്രകൃതിക്ക് പോലും വലിയ രീതിയിൽ നാശം വരുത്തി, ഒരുപാട് ജനങ്ങളെ തെരുവിലിറക്കി, ഈ പദ്ധതി വരുന്നതിനോട് ജനങ്ങൾക്ക് പോലും എതിർപ്പാണ്, യാതൊരു വിധ ശാസ്ത്രീയമായ പഠനങ്ങളും നടത്താതെയാണ് ഇത് കൊണ്ട് വന്നിരിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ രൂക്ഷമായ വിമർശനം കേട്ടിട്ടും, യാതൊരു കൂസലുമില്ല നമ്മുടെ കാരണഭൂതന്..സിൽവർ ലൈനിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ന്റെ ഒരു റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്..ഇടതുപക്ഷ മുന്നണി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. സിൽവർ ലൈൻ പദ്ധതി പുനർവിചിന്തനം ചെയ്യണമെന്നാണ് പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. സിൽവർ ലൈൻ പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്നാണ് പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ പഠന സംഘത്തിന്‍റെ റിപ്പോര്‍ട്ടിൽ പദ്ധതിയുണ്ടാക്കുന്ന ഗുരുതര പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലാണുള്ളത്.
4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമാക്കും.ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.ദുർബല മേഖലകള്‍ക്ക് കുറുകെയാണ് എല്ലാ ജില്ലകളിലൂടെയും സിൽവർ ലൈൻ കടന്നുപോകുന്നത്. 202.96 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് നിർദ്ധിഷ്ട പാത കടന്നുപോവുക. 535 കിലോമീറ്റർ സിൽവർ ലൈൻ പാതയുടെ അമ്പത്തിയഞ്ച് ശതമാനത്തോളം വെള്ളം കയറാതിരിക്കാനുള്ള അതിരുകെട്ടുന്നതിനാല്‍ വര്‍ഷകാലത്ത് പാതയുടെ കിഴക്കുഭാഗം വെള്ളത്തിനടിയിലാവും. പദ്ധതി മൂലം 55 ഹെക്ടർ കണ്ടൽ കാടുകള്‍ നശിക്കും. സർപ്പക്കാവുകളും ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉൾപ്പെടെ 1500 ഹെക്ടർ സസ്യ സമ്പുഷ്ട പ്രദേശങ്ങള്‍ സിർവർ ലൈൻ മൂലം നഷ്ടപ്പെടുമെന്നും പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.1131 ഹെക്ടർ നെൽപാടങ്ങൾ അടക്കം 3532 ഹെക്ടർ തണ്ണീർ തടങ്ങൾ പരിവർത്തനം ചെയ്യപ്പെടും. അപൂർണമായ ഡി പി ആർ തന്നെ സിൽവർ ലൈൻ പദ്ധതിയുടെ ന്യൂനതയാണ്. ഹരിത പദ്ധതി എന്ന അവകാശ വാദം തെറ്റ്. മറ്റൊരു ബദല്‍ സാധ്യത സജീവമായുള്ളതിനാല്‍ പുനര്‍ വിചിന്തനം നടത്തണം.
തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിന് മുന്നില്‍ വച്ച റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ പരിഷത്തിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.എന്നും അറിയിച്ചിട്ടുണ്ട്, നിലവിൽ തന്നെ ഭൂരിഭാഗവും സൈലവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരാണ് , വികസനമൊക്കെ നല്ലതാണ് ആരും അതിനെ എതിർക്കുന്നില്ല , പക്ഷെ കിടപ്പാടം പോലും നഷ്ട്ടപെടുത്തിയിട്ടുള്ള വികസനത്തിന് ആരെണെകിലും മുതിരുമോ, പിന്നെ പകരം വീട് നൽകും പണം നൽകുമെന്ന് എന്നൊക്കെ പ്രഖ്യാപിച്ചാലും നമ്മുടെ സർക്കാരാണ്, എത്രത്തോളം അത് നടപ്പിലാക്കും എന്നുള്ളത് നമ്മുക് അറിയാം..പാവപെട്ടവർക് വീട് വച്ച് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയടടക്കം ഇവിടെ വെള്ളത്തിലാണ് കയ്യിട്ടു വാരി വാരി , അതൊന്നും എത്തേണ്ടവരിലേക്ക് എത്തിയിട്ടില്ല ഇത് വരെ , എന്നിട്ടാണ് ഇതൊക്കെ ഏതായാലും , അടുത്ത റിപ്പോർട്ട് ഒക്കെ പുറത്തു വന്ന സ്ഥിതിക്ക് ജനം കൂടുതൽ ഇതിനെ എതിർക്കുകയുള്ളു എന്നുള്ളത് ഉറപ്പാണ്..
https://www.facebook.com/Malayalivartha





















