കെ ഫോൺ അഴിമതി എഐ ക്യാമറയേക്കാൾ വലുത്; ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ; ഇരട്ട ചങ്കനിട്ട് അടുത്ത പണി...കെ ഫോൺ ഉദ്ഘാടന മഹാമഹം പ്രതിപക്ഷം പൊളിച്ചു കൈയിൽ കൊടുക്കും...

ഓരോ ദിവസം കഴിയും തോറും പ്രതിപക്ഷം ഭരണപക്ഷത്തിന് നേരെയുള്ള ആരോപണങ്ങൾ തെളിവ് സഹിതം പുറത്തു കൊണ്ട് വരികയാണ്...അതവസാനമായി ചെന്നെത്തിയത് എ ഐ കാമറ ഇടപാടിലായിരുന്നു..രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അതിശക്തമായായിരുന്നു പ്രതികരിച്ചത്...ഇപ്പോഴിതാ അടുത്ത അടി പൊട്ടിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .എഐ ക്യാമറയിൽ നടന്നതിനേക്കാൾ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഐ ക്യാമറയിൽ ക്രമക്കേട് നടത്തിയ കമ്പനികൾ തന്നെയാണ് കെ ഫോണിന് പിന്നിലുമുള്ളതെന്നും കെ ഫോൺ എസ്റ്റിമേറ്റ് 50 ശതമാനം ഉയർത്തിയത് അഴിമതിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതിനാൽ കെ ഫോൺ ഉദ്ഘാടന മഹാമഹം പ്രതിപക്ഷം ബഹിഷ്ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ തീയിടുകയാണെന്ന ആരോപണം വിഡി സതീശൻ ആവർത്തിച്ചു. ആരോപണം ഉന്നയിച്ചാൽ തീ പടരുന്ന സ്ഥിതിയാണ് കേരളത്തിൽ. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ അദ്ദേഹം കൂടുതൽ വ്യക്തത തേടി. ഏത് കടമാണ് കുറച്ചതെന്ന് ആർക്കും അറിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഏത് ഭാഗമാണ് കുറച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ കെ-ഫോണിന്റെ ഉദ്ഘാടനം കെങ്കേമമാക്കാൻ സർക്കാർ ഒരുങ്ങുകയാണ് . ജൂൺ അഞ്ചിന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻതമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനംചെയ്യും.
140 നിയമസഭാ മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. ഐ.ടി, തദ്ദേശസ്വയംഭരണം, ഊർജം, പി.ആർ.ഡി. വകുപ്പുകളുടെ ഏകോപനത്തിലാകും പരിപാടി. ചടങ്ങ് സംഘടിപ്പിക്കാനായി ഒാരോ നിയമസഭാ മണ്ഡലത്തിനും 25,000 രൂപവീതം സർക്കാർ അനുവദിക്കും.എം.എൽ.എ.യെ അധ്യക്ഷനാക്കി ഉദ്ഘാടനച്ചടങ്ങിനുള്ള കമ്മിറ്റി രൂപവത്കരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















