ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നത്; അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ല; അദ്ദേഹത്തിന്റെ ട്വീറ്റ് തന്നെ അത്ഭുതപ്പെടുത്തി; ശശി തൂരിന്‍റെ 'ചെങ്കോൽ' ട്വീറ്റിൽ അതൃപ്തി പ്രകടപ്പിച്ച് എം എം ഹസ്സൻ

ശശി തൂരിന്‍റെ 'ചെങ്കോൽ' ട്വീറ്റിൽ കോൺഗ്രസിനുള്ളിൽ തമ്മിലടി. ആ ട്വീറ്റിൽ എതിർപ്പ് പരസ്യമാക്കി യു ഡി എഫ് കൺവീനർ എം എം ഹസൻ രംഗത്ത് വന്നിരിക്കുകയാണ്. ശശി തരൂരിന്‍റെ ട്വീറ്റ് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നത്. അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. ചെങ്കോലുമായി ബന്ധപ്പെട്ട് നിർണായക പരാമർശമായിരുന്നു
കഴിഞ്ഞ ദിവസം നടത്തിയത്. ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു . കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽനിന്നു വ്യത്യസ്‌തമായ നിലപാടാണ് ശശി തരൂർ സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അദ്ദേഹത്തിന്റെ ട്വീറ്റിലെ വാക്കുകൾ ഇങ്ങനെ ;”പവിത്രമായ പരമാധികാരവും ധര്‍മ്മ അധികാരവും ഉള്‍ക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെയാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.ഭരണഘടന സ്വീകരിക്കപ്പെട്ടത് ജനങ്ങളുടെ പേരിലാണെന്നും അവരുടെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നതുപോലെ പരമാധികാരം ഇന്ത്യയിലെ ജനങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും അത് ദൈവിക അവകാശത്താല്‍ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാദവും തെറ്റല്ല.
എന്നാല്‍ ഈ ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്രുവിന് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ല. ചെങ്കോല്‍ അധികാരത്തിന്റെ പരമ്പരാഗത പ്രതീകമാണെന്നും അത് ലോക്സഭയില്‍ വയ്ക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നും ഏതെങ്കിലും രാജാവിന് കീഴിലല്ലെന്നും ഇന്ത്യ ഉറപ്പിച്ചുപറയുകയാണ്.നമ്മുടെ വര്‍ത്തമാനകാല മൂല്യങ്ങള്‍ സ്ഥിരീകരിക്കാന്‍ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തില്‍ നിന്ന് സ്വീകരിക്കാം എന്നായിരുന്നു ശശി തരൂര്‍ ട്വീറ്റ് .
https://www.facebook.com/Malayalivartha





















