DKയുടെ കടയ്ക്കൽ വെട്ടി സിദ്ധരാമയ്യ! വേരോടെ പിഴുതെറിഞ്ഞു? ഈ ചതി വേണ്ടായിരുന്നു...

കർണാടക മന്ത്രിസഭയിൽ പുതിയ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സാഹചര്യമാണ് ഇപ്പോഴുള്ളത്. വിജയം പ്രഖ്യാപിച്ച അനന്. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അടക്കം മന്ത്രിസഭയുടെ അംഗബലം 34ആയി ഉയർന്നു. ഏറെ ചർച്ചകൾക്ക് ശേഷം മന്ത്രിമാരുടെ വകുപ്പുകളും തീരുമാനമായി.
നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട പി.സി.സി. പ്രസിഡന്റ് ഡി. കെ. ശിവകുമാറിനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തതിനു പിന്നാലെ വകുപ്പു വിഭജനത്തിലും മേൽകൈ സിദ്ധരാമയ്യക്കാണ്. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് ലഭിച്ചു. ധനകാര്യം, പാർലമെന്ററി കാര്യം അടക്കമുള്ള വകുപ്പുകളുടെ ചുമതല സിദ്ധരാമയ്യയ്ക്കാണ്.
ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ പിസിസി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്, ഉപമുഖ്യമന്ത്രി പദത്തോടൊപ്പം ബംഗളൂരു നഗരവികസനം, ജലസേചനം എന്നീ അപ്രധാന വകുപ്പുകളാണ് ലഭിച്ചത്. ആഭ്യന്തര വകുപ്പിന്റെ ചുമതല ജി പരമേശ്വര വഹിക്കും. ഡി കെ ശിവകുമാറിന്റെ ശക്തനായ അനുയായിയായ എൻ എ ഹാരിസിനും മന്ത്രി പദവി ലഭിച്ചില്ല. ഏക വനിതാ മന്ത്രിയായ ലക്ഷ്മി ഹെബ്ബാൽക്കറിന് വനിതാ ശിശു വികസന വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്.
വ്യവസായം മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന എം.ബി. പാട്ടീലിനാണ്. ധനകാര്യ വകുപ്പിന്റെ ചുമതലയും പൊലീസിലെ നിർണായകമായ ഇന്റലിജൻസും സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന പേഴ്സണൽ വകുപ്പും ഉൾപ്പെടെ അഞ്ച് പ്രധാനവകുപ്പുകളും സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ശിവകുമാർ ആവശ്യപ്പെട്ടിട്ടും മലയാളി കൂടിയായ എൻ.എ.ഹാരിസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല.
ബിജെപി വിട്ട് കൂറുമാറി എത്തി തിരഞ്ഞെടുപ്പിൽ വിജയിച്ച ലക്ഷ്മൺ സാവധിയ്ക്കും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർക്കും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചില്ല. വലിയ തിരിച്ചടിയായി പോയി എന്നാണ് അവരുടെ പ്രവർത്തകർ ഇപ്പോൾ പരാതിപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷെട്ടർക്ക് എംഎൽസി പദവി നൽകിയ ശേഷമേ മന്ത്രി പദവി നൽകാനാകൂ എന്നതിനാലാണ് ഒഴിവാക്കിയത് എന്നാണ് വിശദീകരണം നൽകുന്നത്.
ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങൾ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യമാണ് മന്ത്രിസഭയിൽ. ഏഴംഗങ്ങൾ വീതം ഈ രണ്ട് വിഭാഗങ്ങളിൽ നിന്നുമുണ്ട്. 12 മുതൽ 14 വരെ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഹിന്ദു വിഭാഗത്തിന് മുൻതൂക്കം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ അരങ്ങേറിയിരുന്നു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മന്ത്രിസഭയിലേയ്ക്ക് തങ്ങളുടെ അനുയായികളെ തിരുകി കയറ്റുവാൻ ശ്രമിച്ചത് കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു.
ആകെ 42 പേരുടെ പട്ടികയാണ് സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചത്. മന്ത്രിമാരില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. മുന്‍ എഐസിസി അംഗവും കര്‍ണാടക പിസിസി അംഗവുമായ എന്‍എസ് ബോസെരാജു അപ്രതീക്ഷിതമായി മന്ത്രിസഭയിലെത്തി. ബോസെരാജു നിലവില്‍ എംഎല്‍എയോ നിയമസഭാ കൗണ്‍സില്‍ അംഗമോ അല്ല.
ബുധനാഴ്ച്ച ഡൽഹിയിലെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രണ്ട് ദിവസങ്ങളിലായി ചർച്ച നടത്തുകയായിരുന്നു. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വിശ്വസ്തർ യഥാക്രമം കർണ്ണാടക ഭവനിലും ഡി.കെ സുരേഷ് എം പിയുടെയും വസതിയിൽ യോഗം ചേർന്ന് തന്ത്രങ്ങൾ മെനയുകയായിരുന്നു. ഫലത്തിൽ സിദ്ധരാമയ്യയുടെ നിർദേശങ്ങൾക്കാണ് വകുപ്പ് വിഭജനത്തിലും ഹൈക്കമാൻഡ് പ്രാധാന്യം കൽപ്പിച്ചത്.
ഇതോടുകൂടി ഒരു പിളർപ്പിനുള്ള സാധ്യത ദേശീയ മാധ്യമങ്ങൾ നിരീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് ഗ്രാമവികസന വകുപ്പാണ് ലഭിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ആറ് പിന്നാക്ക വിഭാഗക്കാർ മന്ത്രിസഭയിലുണ്ട്. ദളിത് വിഭാഗത്തിൽ നിന്ന് ആറ് പേരും എസ്.ടി വിഭാഗത്തിൽ നിന്ന് മൂന്ന് പേർ വീതവുമുണ്ട്.
https://www.facebook.com/Malayalivartha





















