പിണറായിയുടെ വോട്ടുബാങ്ക് പൂട്ടിച്ച് ഇടിവെട്ട് നീക്കം.. കേന്ദ്രം തുനിഞ്ഞിറങ്ങി! വിറളി വിയർത്ത് സർക്കാർ

ഈ സാമ്പത്തിക വർഷം കേരളത്തിന് എടുക്കാവുന്ന വായ്പയിൽ കേന്ദ്ര സർക്കാരിന്റെ കടും വെട്ട്. കടമെടുപ്പ് പരിധിയുടെ പകുതിയിൽ താഴെ മാത്രം വായ്പയെടുക്കാനേ കേന്ദ്രത്തിൻറെ അനുമതിയുള്ളൂ. 32,440 കോടി രൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി.
സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വർഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച് നൽകും. 32,440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി പക്ഷെ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 23000 കോടിയായിരുന്നു.
അതായത് കഴിഞ്ഞ വർഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സർക്കാരിന്റെ കടും വെട്ട്.
കേന്ദ്രസർക്കാർ തുടർച്ചയായി കേരളത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറയ്‌ക്കുന്നതും വരിഞ്ഞുമുറുക്കുന്നതും സംസ്‌ഥാനം നൽകുന്ന സാമൂഹികക്ഷേമ പെൻഷൻ തടയുന്നതിനെന്നു സി.പി.എമ്മിൽ വിലയിരുത്തൽ. ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾ നിലവിൽ തന്നെ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. മൂന്ന് മാസത്തെ കുടിശ്ശികയായി. വായ്പാ പരിധിയിൽ പകുതിയോളം കുറഞ്ഞതോടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലാകും.
കേരളത്തിൽ 60 വയസു കഴിഞ്ഞ എല്ലാവർക്കും ക്ഷേമപെൻഷൻ നൽകുന്നതിനെ കേന്ദ്രസർക്കാർ പല യോഗങ്ങളിലും വിമർശിച്ചിരുന്നതായി ഉന്നത ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിട്ടുണ്ട്. അവസരം ലഭിച്ചപ്പോൾ കേന്ദ്രം കേരളത്തിന്റെ ക്ഷേമപെൻഷനിൽ പിടിമുറുക്കിയിരിക്കുകയാണെന്നു സി.പി.എമ്മിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ക്ഷേമപെൻഷൻ അടക്കം മുടക്കി സംസ്ഥാനത്തെ ജനങ്ങളെ സർക്കാരിന് എതിരാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 2024 ൽ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രത്തെ കുറ്റം പറയാനാവില്ല. സർക്കാർ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് പിണറായി സർക്കാരിൻ്റെ തീരുമാനം. കേരളത്തിൽ മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ട്.
എല്ലാ മാസവും സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷനുകൾ നൽകാൻ രൂപവത്‌കരിച്ച പെൻഷൻ ഫണ്ട് അപരാധമാണെന്നു പറഞ്ഞാണ് കേന്ദ്രം വാളെടുക്കുന്നത്. വായ്‌പയിൽ കുറവുവരുത്തിയാണ് കേന്ദ്രത്തിന്റെ പിടിമുറുക്കൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം കണക്കു പ്രസിദ്ധപ്പെടുത്തിയപ്പോൾ കേരളത്തിന്റെ ധനക്കമ്മി ആഭ്യന്തര വരുമാനത്തിന്റെ 2.2 ശതമാനംമാത്രമായിരുന്നു. നിയമപ്രകാരം മൂന്നു ശതമാനം വരെ ധനക്കമ്മി ആകാമെന്നിരിക്കെയായിരുന്നു 2.2 ശതമാനത്തിൽ കേരളം നിർത്തിയത്.
റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 7000 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധി കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ കോടികളുടെ നഷ്ടം ഉണ്ടാകാം. കേരളത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നതു കേന്ദ്രമാണെന്ന് പറഞ്ഞ് ധനമന്ത്രി ബാലഗോപാൽ കൈയൊഴിയാൻ ശ്രമിക്കുന്നു. ഏറ്റവും മോശപ്പെട്ട ധനമന്ത്രി എന്ന നിലയിലേക്കാണ് ബാലഗോപാൽ നീങ്ങുന്നത്.
വികസനവും കരുതലും ഒരുപോലെ കൊണ്ടുപോയതാണ് തുടർഭരണം സാധ്യമാക്കിയതെന്നു മനസിലാക്കിയാണു കേന്ദ്രത്തിന്റെ കടുംവെട്ടെന്ന അഭിപ്രായവും സി.പി.എമ്മിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. സാമൂഹിക ക്ഷേമ പെൻഷനാണ് കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. രണ്ടാം പിണറായി സർക്കാരിന്റെ സാമ്പത്തികനയം കൂടുതൽ യാഥാസ്‌ഥികമായി എന്ന വിമർശനമുള്ള ഈ വിഭാഗം, കേന്ദ്രനീക്കം മറികടക്കാൻ മറ്റുവഴികൾ തേടണമെന്നും ആവശ്യപ്പെടുന്നു.
ജിഎസ്ടി നഷ്ടപരിഹാരം തുടരണം എന്ന ആവശ്യം ഇത്തരത്തിൽ എല്ലാ സംസ്ഥാനങ്ങളും ചേർന്ന് ഉന്നയിക്കേണ്ട ആവശ്യമാണ്. പക്ഷേ, ഇവിടെ സംസ്ഥാന സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് പിരിച്ചെടുക്കേണ്ട നികുതിയും നികുതി ഇതര വരുമാനവും പിരിച്ചെടുക്കുക എന്നതാണ്. കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിൽ രണ്ടു പങ്കുപോലും ഇപ്പോൾ പിരിച്ചെടുക്കുന്നില്ല.
https://www.facebook.com/Malayalivartha





















