ഭീകരവാദികളെ പിന്തുണച്ച ചരിത്രമുള്ളവരാണ് പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ നിന്നും മാറി നിന്നതെന്ന് മുൻ എംപി സുരേഷ് ഗോപി. ജനാധിപത്യത്തിന്റെ ശ്രീകോവിൽ തുറക്കാൻ വീര സവർക്കർ ജയന്തി തിരഞ്ഞെടുത്തത് കാലത്തിന്റെ നീതിയാണെന്നും സുരേഷ് ഗോപി

ഭീകരവാദികളെ പിന്തുണച്ച ചരിത്രമുള്ളവരാണ് പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ നിന്നും മാറി നിന്നതെന്ന് മുൻ എംപി സുരേഷ് ഗോപി. ജനാധിപത്യത്തിന്റെ ശ്രീകോവിൽ തുറക്കാൻ വീര സവർക്കർ ജയന്തി തിരഞ്ഞെടുത്തത് കാലത്തിന്റെ നീതിയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ നാട്ടികയിൽ വിവിധ പാർട്ടികളിൽ നിന്നും മാറി വന്ന അഞ്ഞൂറോളം പേരെ ബിജെപിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ നാട്ടികയിൽ അഞ്ഞൂറോളം പേരാണ് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് വന്നത്. അവരെ സാക്ഷിയാക്കിയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘ഭാരതീയ സംസ്‌കാരമെന്നാൽ നാനാജാതി മതസ്ഥർ അംഗീകരിക്കുന്ന സംസ്‌കാരമാണ്. ആ സംസ്‌കാരത്തിന്റെ തട്ടിൽ നിന്നാണ് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചത്. എന്നാൽ ചടങ്ങിൽ നിന്നും ചിലർ മാറി നിന്നു. യാക്കൂബ് മേമനെയും അജ്മൽ കസബിനെയുമൊക്കെ പിന്തുണച്ചവരാണ് ചടങ്ങിൽ നിന്നും പിന്നോട്ട് പോയതെന്ന് സുരേഷ് ഗോപി പറഞ്ഞു.
എസ്എൻ ഹാളിൽ നടന്ന ചടങ്ങിൽ ബിജെപിയുടെ മെമ്പർഷിപ്പ് ഉദ്ഘാടനവും പുതുതായി ബിജെപിയിലേക്ക് എത്തിയ പ്രവർത്തകർക്ക് സ്വീകരണവും നൽകി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
https://www.facebook.com/Malayalivartha





















