വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ; തിങ്കളാഴ്ച വൈകിട്ട് എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിനു അടുത്തത് വച്ചാണ് സംഭവം; ഇടിയിൽ ട്രെയിനിന്റെ മുൻവശത്തിനു തകരാർ പറ്റി

വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ. അജ്ഞാതനായ വ്യക്തിയാണ് വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലേകാൽ മണിയോടെയാണ് ആത്മഹത്യ ഉണ്ടായിരിക്കുന്നത്. എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിനു അടുത്തത് വച്ചാണ് ആത്മഹത്യ ചെയ്തത്.
ട്രെയിനിന്റെ മുൻവശം തട്ടി ഇയാൾ തെറിച്ചു പോകുകയായിരുന്നു. കാസർകോടുനിന്നു തിരുവനന്തപുരത്തേക്കുള്ള സർവീസിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഈ ഇടിയിൽ ട്രെയിനിന്റെ മുൻവശത്തിനു തകരാർ വന്നു. ആ വശം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാർഡിൽ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്യുകയുണ്ടായി . എന്നാൽ ചൊവ്വാഴ്ചത്ത സർവീസിനെ ഈ തകരാർ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
അതേസമയം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ ഒരു പ്രതിയെ പിടിക്കൂടിയിരുന്നു. താനൂർ സ്വദേശിയായിരുന്നു അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണ്., ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞത്; മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണ്- ഇങ്ങനെയായിരുന്നു പ്രതിയുടെ മൊഴി നൽകിയിരിക്കുന്നത് . ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുംചെയ്തു . ഈ മാസം ഒന്നിനായിരുന്നു സംഭവം ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിനിടെ ട്രെയിൻ തിരൂർ സ്റ്റേഷൻ വിട്ടു. അപ്പോൾ കല്ലേറുണ്ടാകു കയായിരുന്നു.
https://www.facebook.com/Malayalivartha





















