Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സിനിമാ കഥയേക്കാള്‍ ട്വിസ്റ്റ്... ഇല്ലാത്ത ലഹരിയുടെ പേരില്‍ ബ്യൂട്ടിപാര്‍ലര്‍ സംരംഭക 72 നാള്‍ ജയിലില്‍ കഴിഞ്ഞ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നു; ആത്മഹത്യയെ പറ്റിവരെ ചിന്തിച്ചു, തെറ്റു ചെയ്തിട്ടില്ല എന്ന ഉറപ്പാണ് പിടിച്ചു നിര്‍ത്തിയതെന്ന് ഷീല സണ്ണി

01 JULY 2023 09:44 AM IST
മലയാളി വാര്‍ത്ത

ഒരു കേസില്‍ പെടുക. ജാമ്യമില്ലാതെ രണ്ടര മാസത്തോളം ജയിലില്‍ കിടക്കുക. അവസാനം നിരപരാധിയാണെന്നറിയുക. അതാണിവിടെ ഉണ്ടായത്. ലഹരി മരുന്നു കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ജയിലിലായ സംഭവത്തില്‍ വഴിത്തിരിവ്. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയില്‍ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന പരിശോധനാഫലം പുറത്തു വന്നു.

ഇല്ലാത്ത ലഹരിമരുന്ന് കണ്ടെടുത്ത കേസില്‍ 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. തന്നെ കേസില്‍ ആരോ കുടുക്കിയതാണെന്നും ഇതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഷീല സണ്ണി വ്യക്തമാക്കി. ഫെബ്രുവരി 27-ാം തീയതിയാണ് കുറച്ച് ഓഫീസര്‍മാര്‍ വരുന്നത്. പാര്‍ലറില്‍ മയക്കുമരുന്ന് വില്‍പനയുണ്ടെന്ന് അവര്‍ക്ക് വിവരം ലഭിച്ചുവെന്നും പരിശോധനയ്ക്കെത്തിയതാണെന്നും അവര്‍ പറഞ്ഞു. എന്റെ ബാഗിലും വാഹനത്തിലുമാണ് മയക്കുമരുന്ന് എന്നാണ് വിവരം എന്നാണ് അവര്‍ പറഞ്ഞത്. ഞാനവരോട് പരിശോധിക്കാന്‍ പറയുകയും ചെയ്തു.

ബാഗിനുള്ളില്‍ അവര്‍ ഒരു തുള കണ്ടെത്തി. അപ്പോഴാണ് ബാഗിനുള്ളില്‍ അങ്ങനെ ഒരു തുള ഞാന്‍ കാണുന്നത് തന്നെ. അതിനുള്ളില്‍ നിന്നാണ് അവര്‍ പൊതി എടുക്കുന്നത്. സ്റ്റാമ്പാണെന്ന് പറഞ്ഞ് എന്നെ കാണിക്കുകയും ചെയ്തു. പിന്നീട് മകന വിളിച്ചു വരുത്തി കാറില്‍ നിന്നും ഒരു പാക്കറ്റ് കണ്ടെടുത്തു. ഞാന്‍ ഒരു സാധാരണ വീട്ടമ്മയാണ്. ചാലക്കുടി വിട്ട് അധികം പുറത്തു പോവാറില്ല. മയക്കു മരുന്ന് ഞാന്‍ കണ്ടിട്ടു പോലുമില്ല. എനിക്ക് ശത്രക്കളൊന്നുമില്ല. പക്ഷേ എനിക്ക് എന്റെ മരുമകളുടെ അനുജത്തിയെ സംശയമുണ്ട്. വ്യക്തിവൈര്യാഗത്തിന്റെ പേരില്‍ അവര്‍ ചെയ്തതാണോയെന്നാണ് സംശയം. എന്തിനാണ് എന്നെ കുടുക്കാന്‍ നോക്കിയതെന്ന് കണ്ടു പിടിക്കണം.

വിവരം നല്‍കിയ ആളെ കണ്ടുപിടിച്ചാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാകും. 72 ദിവസം ഞാന്‍ ജയിലില്‍ കിടന്നു. ആകെ വരുമാന മാര്‍ഗമായിരുന്ന പാര്‍ലര്‍ അടച്ചു. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു. പിന്നെ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ഉറപ്പ് എനിക്കുണ്ടെല്ലോ അതാണ് പിടിച്ചു നിര്‍ത്തിയത്. ഒരു മാസമായി എനിക്കെതിരെ പരാതി വന്നിട്ട് എന്ന് അവര്‍ പറഞ്ഞു. ഈ ഒരു മാസം എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല എന്നും ഷീല പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 27-നായിരുന്നു എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി ഷീലയെ എക്സൈസ് അറസ്റ്റു ചെയ്യുന്നത്. ഷീലയില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് കണ്ടെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമാകുന്നത്.

അങ്ങനെയാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു.

ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്‌സൈസ് വകുപ്പ് തിരച്ചില്‍ തുടങ്ങി. എല്‍എസ്ഡി സ്റ്റാംപെന്നു തോന്നിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ ബാഗില്‍ ഒളിപ്പിച്ചശേഷം ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നേരിട്ടു ഫോണില്‍ വിളിച്ചു വിവരം നല്‍കിയിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഇന്‍സ്‌പെക്ടര്‍ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറിപ്പോയെങ്കിലും അദ്ദേഹത്തില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അസി. കമ്മിഷണര്‍ അറിയിച്ചു.

ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ്‌ക്കോടതികളില്‍ നിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നു ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മേയ് 12ന് കാക്കനാട് റീജനല്‍ ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇപ്പോഴാണ് കോപ്പി കൈവശം കിട്ടിയത്. ബാഗില്‍നിന്നു 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 27നാണ് എക്‌സൈസ് ഷീലയെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ എക്‌സൈസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നു വ്യക്തമാക്കുന്നതാണ് 'എല്‍എസ്ഡി ടെസ്റ്റ് നെഗറ്റീവ്' എന്ന റിപ്പോര്‍ട്ടോടെ കാക്കനാട് ലാബില്‍നിന്നു പുറത്തുവന്ന പരിശോധനാഫലം. 12 സ്റ്റാംപുകളിലും നടത്തിയ 3 ടെസ്റ്റുകളിലും ഫലം നെഗറ്റീവാണ്.

തന്നെ വ്യാജ കേസില്‍ കുടുക്കിയവരെ കണ്ടെത്തണമെന്നും അടുത്ത ബന്ധുവിനെ സംശയമുണ്ടെന്നും തന്നെ പ്രതിസ്ഥാനത്തുനിന്നു നീക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ഷീല പറഞ്ഞു. എക്‌സൈസ് വകുപ്പിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നു ഷീലയുടെ അഭിഭാഷകന്‍ നിഫിന്‍ പി. കരീമും അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (33 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (42 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (57 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends