അല്പം മുൻപ് പങ്കു വച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തതായി കാണുന്നു; ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോയെന്ന് സൂരജ് വെഞ്ഞാറമൂട് ; സ്ത്രീകളോടുള്ള അതിക്രമങ്ങളിലെ അപമാനഭാരം കൊണ്ട് ഞാൻ വളരെ വർഷങ്ങളായി തലകുനിച്ച് ഒരേ ഇരിപ്പാണെന്ന് ശ്രീജിത്ത് പണിക്കർ

നടൻ സുരാജ് വെഞ്ഞാറമൂട് മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടത്തിയ പ്രതികരണം ചർച്ചയായിരുന്നു. 'മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ', എന്നായിരുന്നു സുരാജ് കുറിച്ചത്. അധികം വെെകാതെ താരത്തിന്റെ പോസ്റ്റ് അപ്രത്യക്ഷമായിരുന്നു. ഇതോടെ പോസ്റ്റ് മുക്കിയോ എന്ന ചോദ്യം ഉയർന്നു.
ഇപ്പോൾ അതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരാജ്. "മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുൻപ് പങ്കു വച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു... ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ..." എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഈ പോസ്റ്റിനടിയിലും വൻ വിമർശനങ്ങളാണ് വരുന്നത്. ഉത്തരേന്ത്യയിലേക്കു നോക്കിയിരിക്കാതെ കേരളത്തിലേക്കും വല്ലപ്പോഴും നോക്കണമെന്നും ട്രിവാൻഡ്രം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ICUV -ൽ കിടന്ന സ്ത്രീയെ പീഡിപ്പിച്ചപ്പോൾ, കഴിഞ്ഞ ആഴ്ച കഴക്കുട്ടത്ത് ബലാത്സംഘത്തിന് ഇരയായ യുവതി പൂർണ്ണ നഗ്നയായി റോഡിലൂടെ ഓടിയതും അറിഞ്ഞിട്ട് ഇവന്റെ തല കുനിയാത്തത് എന്ത് കൊണ്ട്. എന്ന ചോദ്യങ്ങളും പോസ്റ്റിനു താഴെ ഉയർന്നിട്ടുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയ്ക്ക് എതിരെ സഹപ്രവർത്തകൻ വിനായകൻ നടത്തിയ മോശം പരാമർശം തങ്ങൾ കണ്ടില്ലേ എന്നും ചോദിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് മണിപ്പൂർ വിഷയത്തിൽ “ഈ രാജ്യത്തിൽ ജനിച്ചതിൽ ലജ്ജിക്കുന്നു ”എന്ന് പറയുന്നത് ദേശ വിരുദ്ധത കൊണ്ടു മാത്രമാണ്. .അല്ലാതെ ആ വിഷയത്തിൽ അവർക്കുണ്ടായ സങ്കടം കൊണ്ടൊന്നുമല്ല. എന്ന രൂക്ഷ വിമർശനവും ചിലർ ഉയർത്തിയിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും പോസ്റ്റിട്ടത്. താൻ വര്ഷങ്ങളായി തലകുനിച്ച് ഒരേ ഇരിപ്പാണ് എന്നാണ് ശ്രീജിത്ത് കുറിച്ചത്. ആ കുറിപ്പ് ഇങ്ങനെ: പൊതുനിരത്തിൽ നഗ്നരായി നടത്തപ്പെട്ടവർ. ജീവരക്ഷാർത്ഥം വിവസ്ത്രരായി തെരുവിലിറങ്ങി ഓടിയവർ. ആംബുലൻസിലും ഐസിയുവിലും വരെ പീഡിപ്പിക്കപ്പെട്ടവർ. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് തെരുവിൽ ആക്ഷേപിക്കപ്പെട്ടവർ. മരണത്തിലും നീതി ലഭിക്കാതെ പൊലിഞ്ഞ കുരുന്നുകൾ. ഇന്നെന്നല്ല, സ്ത്രീകളോടുള്ള അതിക്രമങ്ങളിലെ അപമാനഭാരം കൊണ്ട് ഞാൻ വളരെ വർഷങ്ങളായി തലകുനിച്ച് ഒരേ ഇരിപ്പാണ്.
https://www.facebook.com/Malayalivartha


























