മിന്നും ജയത്തിന് ചുക്കാന്‍ പിടിച്ച 'ചാണക്യന്‍'....ആസ്തി കേട്ടാൽ ഞെട്ടും...1413 കോടി ; ഇന്ത്യയിലെ എംഎൽഎമാരിൽ ഏറ്റവും ധനികൻ... വീണ്ടും ഇതെല്ലാം കുത്തിപ്പൊക്കുന്നതിന് പിന്നിൽ...?

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മിന്നുംജയത്തിന് ചുക്കാന്‍ പിടിച്ച 'ചാണക്യന്‍' ഡി.കെ.ശിവകുമാര്‍ . ബിജെപി ഒഴുക്കിയ പണവും ഇലക്ഷന്‍ മെഷിനറിയും ദേശീയ നേതാക്കളുടെ ഗ്ലാമറും കര്‍ണാടകയില്‍ ക്ലിക്കായില്ലെങ്കില്‍ അതിന് പ്രധാന കാരണം ഈ കണ്ട മനുഷ്യനാണ്. ദൊഡ്ഢഹള്ളി കെംപെഗൗഡ ശിവകുമാര്‍. പാര്‍ട്ടിക്കാരും നാട്ടുകാരും എതിരാളികളും ഒക്കെ ഡി.കെ എന്നുവിളിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍. ഈ തിരഞ്ഞെടുപ്പില്‍ വെളിപ്പെടുത്തിയ സ്വത്തിന്റെ മൂല്യം 1358 കോടി.എന്നാൽ അതിപ്പോൾ വർധിച്ചിരിക്കുകയാണ് . 1413 കോടി. രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ, കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ. 1413 കോടി രൂപയാണ് ആസ്തി. ബംഗാളിലെ ഇന്ദസിൽ നിന്നുള്ള ബിജെപി എംഎൽഎ നിർമൽ കുമാർ ദാരയാണ് ആസ്തി കുറഞ്ഞ എംഎൽഎ– 1700 രൂപ മാത്രം. ബാധ്യതകളില്ല. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോർട്ടിൽ 20 സ്ഥാനങ്ങളിൽ ആദ്യ 3 ഉൾപ്പെടെ 12 പേർ കർണാടക എംഎൽഎമാരാണ്.
224 അംഗ കർണാടക നിയമസഭയിലെ എംഎൽഎമാരുടെ ശരാശരി ആസ്തി 64.3 കോടി രൂപയാണ്.1. ശിവകുമാറിന്റെ ആസ്തി: 1413 കോടി. ബാധ്യത 265 കോടി 2. ഗൗരിബദന്നൂർ സ്വതന്ത്ര എംഎൽഎ കെ.എച്ച്.പുട്ടസ്വാമി ഗൗഡ: 1267 കോടി3. ഗോവിന്ദരാജ് നഗർ കോൺഗ്രസ് എംഎൽഎ പ്രിയാ കൃഷ്ണ: 1156 കോടി4. ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു: 668 കോടി 5. ഗുജറാത്തിലെ മാൻസ ബിജെപി എംഎൽഎ ജയന്തിഭായ് സോമഭായ് പട്ടേൽ: 661 കോടി 6. കർണാടക ഹെബ്ബാൾ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ ബൈരതി സുരേഷ്: 648 കോടി 7. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി: 510 കോടി 28 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിങ് എംഎൽഎമാർ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ താൻ താൻ ഏറ്റവും ധനികനോ ദരിദ്രനോ അല്ലെന്നാണ് ശിവകുമാർ പറഞ്ഞത്. വളരെക്കാലമെടുത്ത് താൻ സമ്പാദിച്ച സ്വത്താണ് ഇതെല്ലാം എന്റെ പണം ഒരു വ്യക്തിയുടെ മാത്രം പേരിലുള്ളതാണെന്നും. ഞാൻ അത് അങ്ങനെ തന്നെ സൂക്ഷിച്ചതിനാലാണ്, ഞാൻ ഏറ്റവും ധനികനുമല്ല, ദരിദ്രനുമല്ല എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. പട്ടികയിലെ ആദ്യ പത്തുപേരിൽ നാല് പേരും കോൺഗ്രസ് അംഗങ്ങളാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ എംഎൽഎമാർ കർണാടകയിൽ നിന്നുള്ളവരാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് അരുണാചൽ പ്രദേശാണ്. 59 എംഎൽഎമാരിൽ 4 പേരും സമ്പന്നരാണ്.
ശിവകുമാറിനെപ്പോലുള്ളവർ ബിസിനസുകാരാണ്, അതിൽ എന്താണ് തെറ്റ് എന്നാണ് കോൺഗ്രസിലെ റിസ്വാൻ അർഷാദ് എംഎൽഎയുടെ വാദം. റിസ്വാന്റെ വാദത്തിനെതിരെ മുതിർന്ന ബിജെപി നേതാവ് സുരേഷ് കുമാർ രംഗത്തുവന്നു.കോൺഗ്രസിന് സമ്പന്നരെയാണ് ഇഷ്ടമെന്ന് സുരേഷ് കുമാർ പറഞ്ഞു. ഒഡീഷയിൽ നിന്നുള്ള ഒരു സ്വതന്ത്ര എംഎൽഎയായ മകരന്ദ മുദുലിക്ക് 15,000 രൂപയും പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ നരീന്ദർ പാൽ സിംഗ് സാവ്‌നയുടെ ആസ്തി 18,370 ആണ്.രാഷ്ട്രീയത്തില്‍ വളരുന്തോറും ഒരുഭാഗത്ത് ഡികെയുടെ സമ്പത്തും കുമിഞ്ഞുകൂടി. അതുതന്നെയാണ് ബിജെപിയുടെ ഏറ്റവും വലിയ ആയുധവും. ദിവസേനയെന്നോണം ആദായനികുതി നോട്ടിസുകള്‍, റെയ്ഡുകള്‍, കേസുകള്‍, ഇഡി അന്വേഷണങ്ങള്‍. 2019ല്‍ റജിസ്റ്റര്‍ ചെയ്ത പണം തിരിമറിക്കേസില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. 50 ദിവസമാണ് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. 75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന സിബിഐ കേസ് അടക്കം നിരവധി നിയമക്കുരുക്കുകള്‍ ഇപ്പോഴും തലയ്ക്കുമീതെയുണ്ട്. അറസ്റ്റും ജയില്‍വാസവും 2018ലെ അട്ടിമറിക്കുള്ള രാഷ്ട്രീയപ്രതികാരമാണെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. ഇതിപ്പോൾ വീണ്ടും ഇതെല്ലം കുത്തിപൊക്കുമ്പോഴും സംശയം തോന്നേണ്ടി ഇരിക്കുന്നു...എനിതിനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്ന് സംശയിക്കണം.
https://www.facebook.com/Malayalivartha


























