മുഖ്യന്റെ ആചാര വെടിക്ക് NO പറയാൻ കാരണം കല്ലറയിലേയ്ക്ക് എടുക്കുന്ന അവസാന നിമിഷവും..!അപ്പയുടെ ആഗ്രഹം മാത്രം മുന്നിൽ സാധാരണക്കാരനായി ജനിച്ചു സാധാരണക്കാരനായി മരിക്കാൻ ആഗ്രഹിച്ചപോലെ അപ്പയും പോയി..!

'എല്ലാവർക്കും നന്ദി....അപ്പായുടെ ചികിത്സയിലടക്കം സഹായിച്ചതു കോൺഗ്രസ് പാർട്ടിയാണ്. എല്ലാറ്റിനും എല്ലാവർക്കും നന്ദി... ഈ നാടിനു നന്ദി...' പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ അന്ത്യശുശ്രൂഷാ ചടങ്ങിനിടെ തൊണ്ടയിടറി ജനത്തിന് നന്ദി പറഞ്ഞ് മകൻ ചാണ്ടി ഉമ്മൻ. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ചതുകൊണ്ടാണ് തന്റെ പിതാവിന്റെ അന്ത്യ ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് പറഞ്ഞതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
എല്ലാവരെയും സ്‌നേഹിച്ചതു കൊണ്ട് എന്റെ പിതാവ് സ്വർഗത്തിലായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് പാർക്കും നേതാക്കൾക്കും ചാണ്ടി ഉമ്മൻ പേരെടുത്തു നന്ദിയും പറഞ്ഞു. എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ തങ്ങളോട് കാണിച്ച സ്‌നേഹം എടുത്തു പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും പ്രത്യേകം നന്ദി അറിയിച്ചു. അവരെല്ലാം തുടർച്ചയായി തന്റെ പിതാവിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചുവന്നു. കേരളം, ഗോവ, ബംഗാൾ ഗവർണർമാർക്കും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കാണിച്ച താത്പര്യത്തിന് സ്‌നേഹം അറിയിച്ചു.
ഉമ്മൻ ചാണ്ടിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: 'അദ്ദേഹം ആരെയും ദ്രോഹിച്ചതായി ഞാൻ കേട്ടിട്ടില്ല. എല്ലാവർക്കും നന്മ മാത്രം ചെയ്തയാളാണ്. എല്ലാവരോടും സ്‌നേഹം മാത്രം കാണിച്ചു. എല്ലാവർക്കും നന്മ മാത്രം ചെയ്തു. ഒരുപാട് പേരെ സഹായിച്ചു. അത് കണ്ട് വളരാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബാംഗങ്ങൾക്കുമുണ്ടായി.
24 മണിക്കൂറും ജോലി ചെയ്ത വ്യക്തിക്ക് ഈ നാട് 24 മണിക്കൂറിലേറെ സമയം ആദരം നൽകിയാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയം വരെയെത്തിച്ചത്. ഞാൻ സ്‌നേഹിക്കുന്നതിനേക്കാൾ നിങ്ങൾ അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കിത്തന്നതാണ് കഴിഞ്ഞ 10 മാസങ്ങൾ. പുതുപ്പള്ളി അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിച്ചുവെന്നും അദ്ദേഹം തിരിച്ചും എത്രമാത്രം സ്‌നേഹിച്ചുവെന്നും എനിക്ക് അറിയാം. പുതുപ്പള്ളിയിൽ തുടങ്ങിയ സ്‌നേഹം കേരളം മുഴുവൻ വ്യാപിച്ചു. അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിച്ച ഓരോ മലയാളിയോടുമുള്ള നന്ദി അറിയിക്കുന്നു'. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സഹോദരങ്ങളെപ്പോലെയാണു പ്രവർത്തിച്ചതെന്നും ചാണ്ടി ഉമ്മൻ അനുസ്മരിച്ചു.
അതേ സമയം ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം അവസാനമായി പുതുപ്പള്ളി പള്ളിയിൽ നടന്ന സ്ർശൂഷകൾക്ക് ശേഷം എല്ലാവര്ക്കും വേണ്ടി ചാണ്ടി ഉമ്മൻ നടത്തിയ നന്ദി പ്രഭാഷണത്തിൽ തിരുവനന്തപുരം പുത്തൻ പുതുപ്പള്ളി പള്ളി വരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് ഒപ്പം സർക്കാരിനും നന്നായി അറിയിച്ചു ഔദ്യോഗിക ബഹുമതികൾ വേണ്ട എന്ന് പറയാൻ കാരണം ഉണ്ടെന്നും വ്യക്തമാക്കി ഒരു സാധാരണ കാരനായി ജനിച്ചു സാധാരണ ക്കാരനായി മറിക്കാൻ ആഗ്രഹിക്കുന്നു ഒരു സാധാരണ മനുഷ്യൻ മരിക്കുമ്പോൾ നഗ്‌നയാണോ ഈ ഭൂമി വിട്ട് പോകുനത് ആഗ്നേയ അതേയ് രീത്യിൽ മതി അല്ലാതെ ഒരു തരത്തിലുള്ള
https://www.facebook.com/Malayalivartha


























