യാസിൻ മാലിക് കനത്ത സുരക്ഷയ്‌ക്കിടയിൽ വെള്ളിയാഴ്ച സുപ്രീം കോടതിയിലേക്ക് നേരിട്ട് ഹാജരായത് സുപ്രീം കോടതിയെയും കേന്ദ്രത്തിലെ നിയമ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു... തിഹാറിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന യാസിൻ മാലിക്കിനെ യാതൊരു ഉത്തരവും നിർദ്ദേശവുമില്ലാതെ കോടതിയിൽ ഹാജരാക്കിയതാണ് സുപ്രീം കോടതിയെ ഞെട്ടിച്ചത്...

കശ്മീരി വിഘടനവാദിയും ഭീകരവാദ ഫണ്ടിംഗ് കുറ്റവാളിയുമായ യാസിൻ മാലിക് കനത്ത സുരക്ഷയ്‌ക്കിടയിൽ വെള്ളിയാഴ്ച സുപ്രീം കോടതിയിലേക്ക് നേരിട്ട് ഹാജരായത് സുപ്രീം കോടതിയെയും കേന്ദ്രത്തിലെ നിയമ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തു. തുടർന്ന് സുപ്രീം കോടതി ഞെട്ടൽ രേഖപ്പെടുത്തി. തിഹാറിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന യാസിൻ മാലിക്കിനെ യാതൊരു ഉത്തരവും നിർദ്ദേശവുമില്ലാതെ കോടതിയിൽ ഹാജരാക്കിയതാണ് സുപ്രീം കോടതിയെ ഞെട്ടിച്ചത്. യാസിൻ മാലിക് നേരിട്ട് കോടതിയിൽ എത്തിയതിനെ കേന്ദ്ര സർക്കാരും ഗൗരവത്തോടെയാണ് കാണുന്നത്. കോടതിയുടെ എതിർ പരാമർശങ്ങളെ തുടർന്ന് യാസിനെ ജയിലിലേക്കു തന്നെ തിരികെ കൊണ്ടുപോയി.
ജയിൽ തടവുകാരെ കൊലപ്പെടുത്തുന്നതിനും അഴിമതിക്കുമെതിരെ തിഹാർ ജയിൽ അധികൃതർ കുറ്റാരോപിതരാണ് . ഇപ്പോൾ യാസിൻ മാലിക്കിനെ ജയിലിനു പുറത്തിറക്കിയത് വിവാദമായ പശ്ചാത്തലത്തിൽ തിഹാർ ജയിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ ഡിജിപി സഞ്ജയ് ബേനിവാൾ നിർദ്ദേശം നൽകി. ജയിൽ ഡപ്യൂട്ടി ഡിഐജി രാജീവ് സിങ്ങിനാണ് അന്വേഷണ ചുമതല. 2019 ൽ അറസ്റ്റിലായ യാസിന് ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം നൽകിയെന്ന കേസിൽ കഴിഞ്ഞവർഷം എൻഐഎ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.
യാസിനെ രണ്ട് വ്യത്യസ്ത കേസുകളിൽ നേരിട്ടു ഹാജരാക്കാൻ ജമ്മു പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ ഹർജിയിൽ സ്വയം വാദിക്കാനാണു യാസിൻ കോടതിയിലെത്തിയത്.
നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനും 1989ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയതിനും സെപ്തംബറിലെ തീവ്രവാദ വിരുദ്ധ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഈ കേസുകളിലെ പ്രതിയായ മാലിക്കിനോട് നേരിട്ട് ഹാജരാകാനാണ് ജമ്മുവിലെ എൻഐഎ കോടതി നിർദ്ദേശിച്ചിരുന്നത് . ചില പ്രോസിക്യൂഷൻ സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ മാലികിന് കഴിയും. എന്നാൽ മാലിക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജയിലിന് പുറത്ത് അദ്ദേഹത്തെ അനുവദിക്കാനാകില്ലെന്നും അപ്പീലിൽ സിബിഐ വാദിച്ചു.
യാസിൻ മാലിക്കിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഒരു ഘട്ടത്തിലുംതങ്ങൾ നിർദ്ദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ടു ജസ്റ്റിസ് സൂര്യ കാന്ത്, ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിൻമാറി. ഇത്തരക്കാരെ കോടതിയിൽ ഹാജരാക്കാൻ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ അഭാവത്തിൽ നാല് ആഴ്ചയ്ക്കു ശേഷം പുതിയ ബെഞ്ച് ഹർജി പരിഗണിക്കും.
തിഹാറിലെ അതീവസുരക്ഷാ ജയിലിലെ തടവുകാരനായ യാസിൻ മാലിക്കിനെ ഒരു കാരണവശാലും പുറത്തിറക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ശിക്ഷിക്കപ്പെട്ട ഭീകരനെ കോടതിയിൽ ഹാജരാക്കുമ്പോൾ രക്ഷപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാം എന്നതിനാൽ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ യാസിൻ മാലിക്കിന്റെ സാന്നിധ്യം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത വെള്ളിയാഴ്ച ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തെഴുതി.
അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി. രാജു മേത്തയുടെ നിലപാടിനെ അംഗീകരിക്കുകയും ജയിൽ അധികൃതർ അവരുടെ സമീപനത്തിൽ "വിശാലത" കാണിക്കുകയും ചെയ്തു എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ നിയന്ത്രണത്തിലാണ് തിഹാർ ജയിൽ. ഇതോടെ കെജ്രിവാൾ സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന പോര് മുരുകൻ തന്നെയാണ് സാധ്യത.
https://www.facebook.com/Malayalivartha


























