കല്ലറയിലെ ചൂട് മാറിയില്ല..!അദൃശ്യമായ ആ ശബ്ദവും..!ജനം ഒഴുകിയെത്തുന്നു.. ദൈവമേ ഈ നിമിഷം..!ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കു ജനം ഒഴുകിയെത്തുന്നു... കാസർകോട്ടും കണ്ണൂരും കോഴിക്കോട്ടും പാലക്കാട്ടും നിന്നു വന്നവരുണ്ട്... മിക്കവരുടെയും കയ്യിൽ പൂക്കളും ബൊക്കെയുമുണ്ട്.. അദ്ദേഹത്തിന്റെ അന്ത്യയാത്രാ വേളയിൽ എത്താൻ കഴിയാതിരുന്നവരാണ് ഇവരിൽ പലരും..

ചീകിയൊതുക്കാത്ത ഉമ്മൻ ചാണ്ടിയുടെ തലമുടി പോലെ പുതുപ്പള്ളി ഇന്നലെ അലസമായിരുന്നു. വാഹനങ്ങൾ തെന്നിനീങ്ങുന്നതും പാതയോരത്തെ ചെറിയ ആളനക്കങ്ങളും മാറ്റിനിർത്തിയാൽ നാട് ഏറെക്കുറെ നിശ്ചലം. വേർപെട്ടുപോയത് തങ്ങളുടെ ഒരേയൊരു നേതാവാണെന്ന തിരിച്ചറിവ് പുതുപ്പള്ളിക്കാരെ കൂടുതൽ വേദനയിലാഴ്ത്തുന്നു. ഉമ്മൻ ചാണ്ടിയെ യാത്രയാക്കാൻ ജനസാഗരം വ്യാഴാഴ്ച അലയിളക്കിയ പുതുപ്പള്ളിക്കവലയും പരിസരവും വിജനം. കടകളുടെയും വീടുകളുടെയും മുന്നിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രം നിറചിരിയോടെയുണ്ട്. ഈ ചിത്രങ്ങളിലൂടെ അദ്ദേഹത്തിനു പ്രണാമം അർപ്പിക്കുകയാണ് നാട്.
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കു ജനം ഒഴുകിയെത്തുന്നു. കാസർകോട്ടും കണ്ണൂരും കോഴിക്കോട്ടും പാലക്കാട്ടും നിന്നു വന്നവരുണ്ട്. മിക്കവരുടെയും കയ്യിൽ പൂക്കളും ബൊക്കെയുമുണ്ട്. അദ്ദേഹത്തിന്റെ അന്ത്യയാത്രാ വേളയിൽ എത്താൻ കഴിയാതിരുന്നവരാണ് ഇവരിൽ പലരും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കുന്നില്ലെന്നു പ്രചാരണമുണ്ടായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹത്തിന്റെ തറവാടുവീടിന്റെ മുകളിൽ കയറി പ്രതിഷേധിച്ച പയ്യപ്പാടി ചക്കാലക്കുഴിയിൽ ജസ്റ്റിൻ ജോൺ മക്കളുമായി കല്ലറയ്ക്കു മുന്നിൽ തൊഴുതുനിന്നു.
മക്കളായ ജുവാന്റെയും ജുവലിന്റെയും കൈകളിൽ എരിയുന്ന മെഴുകുതിരികൾ. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ച വാഹനത്തിൽ തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ ജസ്റ്റിൻ യാത്ര ചെയ്തിരുന്നു. മരണവിവരം അറിഞ്ഞപ്പോൾതന്നെ സ്വന്തം ബസിലും ട്രാവലറിലും പുതുപ്പള്ളിക്കാരെ കയറ്റി നേരെ തിരുവനന്തപുരത്തേക്കു ജസ്റ്റിൻ പോയിരുന്നു. ആൾത്തിരക്കു കാരണം കഴിഞ്ഞ ദിവസം മക്കൾക്ക് ഉമ്മൻ ചാണ്ടിയെ കാണാനായില്ല. അതിനാലാണ് അവരുമായി കബറിടത്തിൽ എത്തിയത്.
കല്ലറ സിമന്റ് തേച്ച് ഒരുക്കുന്നുണ്ട്. സംസ്കാരത്തിനു ശേഷം വ്യാഴാഴ്ച അർധരാത്രിയിലും കുറേപ്പേർ തിരിച്ചുപോകാതെ കല്ലറയ്ക്കു സമീപം തന്നെ തുടർന്നു. തെങ്ങ് ചിഹ്നത്തിൽ മത്സരിച്ച് തിരഞ്ഞെടുപ്പുവിജയങ്ങൾക്കു തുടക്കമിട്ട ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു തൊട്ടരികിലും തെങ്ങുണ്ട്. ആദ്യജയത്തിനു ശേഷം പുതുപ്പള്ളി പള്ളിയിലെത്തി തെങ്ങിൻതൈ അദ്ദേഹം നട്ടിരുന്നു. ആ തെങ്ങ് പള്ളിപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നു.
പുതുപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിലിരുന്ന് പകൽ മുഴുവൻ ഉമ്മൻചാണ്ടിക്കഥകൾ പങ്കിടുകയായിരുന്നു ഇഞ്ചക്കാടുകുന്നിൽ മോഹനനും സുഹൃത്തുക്കളും. നേതാവിന്റെ തറവാടായ കരോട്ടു വള്ളക്കാലിൽ വീട് ചോദിച്ച് ഇപ്പോഴും ആളുകളെത്തുന്നു. ‘ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാറിനെപ്പോലൊരു നേതാവിനെ എവിടെയെങ്കിലും നിങ്ങൾക്കു കാണിച്ചുതരാൻ പറ്റുമോ?’ വികാരവായ്പ്പോടെ മോഹനൻ ചോദിക്കുന്നു. നായകനെ നഷ്ടപ്പെട്ട വേദനയിൽ നാട് ഒന്നടങ്കം ചോദ്യം ആവർത്തിക്കുന്നു. ‘ഇതുപോലൊരു നേതാവിനെ കാണിച്ചുതരാൻ പറ്റുമോ?’
https://www.facebook.com/Malayalivartha


























