വിധവയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർതൃ സഹോദരന്മാർ പിടിയിൽ: സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പിടിയിൽ. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ വില്ലയിൽ അബ്ദുൽ അഹദ് (41) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റുചെയ്തത്. വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഒളിവിലുള്ള മൂന്നാം പ്രതി മുഹ്‌സിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നാലാം പ്രതിയും അഹദിന്റെ ഭാര്യയുമായ ഇടവ സ്വദേശി റഹീനയെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. 16ന് രാവിലെയാണ് ഭർത്തൃസഹോദരങ്ങളുടെ അടിയേറ്റ് ലീനാമണി കൊല്ലപ്പെട്ടത്. ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കിവിടാനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് കോടതിയിലും പൊലീസിലും ലീനാമണി പരാതികൾ നൽകിയിരുന്നു.
കൊല്ലപ്പെടുന്നതിന് നാല്പത് ദിവസം മുൻപ് ഭർതൃസഹോദരൻ അഹദും ഭാര്യ റഹീനയും ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസമാരംഭിച്ചു. തുടർന്ന് ഇവരിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ലീനാമണിക്ക് നേരിടേണ്ടിവന്നു.
സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഇടക്കാല സംരക്ഷണ ഉത്തരവ് നേടുകയും ചെയ്തിരുന്നു. പൊലീസ് താക്കീത് ചെയ്ത് സംരക്ഷണ ഉത്തരവ് അഹദിന് കൈമാറിയതിന്റെ തൊട്ടടുത്ത ദിവസമാണ് ലീനാമണി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ലീനാമണിയുടെ സഹായി തമിഴ്നാട് സ്വദേശി സരസു കേസിൽ ദൃക്‌സാക്ഷിയാണ്. സ്വത്തുക്കൾ നൽകാമെന്നു പറഞ്ഞ് ജീവനുവേണ്ടി കെഞ്ചിയിട്ടും ഭർത്തൃ സഹോദരങ്ങൾ യാതൊരു ദയയും കാണിക്കാതെ ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസിന് മൊഴി നൽകിയതായി സരസു പറഞ്ഞു.
ഫോറൻസിക് ഉദ്യോഗസ്ഥർ ലീനാമണിയുടെ വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും മർദ്ദിക്കാനുപയോഗിച്ച ഇരുമ്പ് പട്ട കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ലീനാമണിയുടെ ഭർത്താവ് സിയാദ് എന്ന എം.എസ്.ഷാൻ ഒന്നരവർഷം മുന്നേ മരണപ്പെട്ടിരുന്നു. പ്രതികളെ എത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ലീനയെ വധിക്കുകയായിരുന്നില്ല ലക്ഷ്യമെന്നാണ് രഹീന പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. തര്‍ക്കവും ബഹളവും നടന്നപ്പോള്‍ നടന്ന സംഭവം എന്ന നിലയിലാണ് ലീനയെ വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ച് രഹീന പറയുന്നത്. ലീനയെ വെട്ടിക്കൊന്ന അതേ വീട്ടില്‍ നിന്നാണ് രഹീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മരിച്ച സിയാദിന് വലിയ വീടും വാഹനങ്ങളുമുണ്ട്. സിയാദിന്റെയും സഹോദരങ്ങളുടെയും പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നുണ്ട്. ലീനാമണിയുടെ ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞതായി ബന്ധുവും പറഞ്ഞു.
ഭർത്താവിന്റെ മരണശേഷം അവരുടെ ബന്ധുക്കളിൽനിന്നു സ്വത്തിനെച്ചൊല്ലി ലീനാമണി വലിയ ഭീഷണി നേരിട്ടിരുന്നു. ആഡംബര വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അത് കൈക്കലാക്കാനാണ് ശ്രമം നടത്തിയത്. സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബന്ധുക്കളിൽ നിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി. ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
ഞായറാഴ്ച രാവിലെ ലീനാമണി ഒരു വിവാഹച്ചടങ്ങിനു പോകാനൊരുങ്ങുമ്പോൾ അഹദും ഷാജിയും മുഹ്‌സിനും വീട്ടിലെത്തി ഇവരുമായി വാക്‌തർക്കത്തിലേർപ്പെട്ടു. തുടർന്നായിരുന്നു അക്രമം. കതകിനു പട്ടയായി ഉപയോഗിക്കുന്ന ഇരുമ്പുകമ്പിയുപയോഗിച്ച് ഇവരുടെ ശരീരമാസകലം മർദിച്ചെന്ന് ലീനാമണിക്കൊപ്പം താമസിക്കുന്ന സരസമ്മ പോലീസിന് മൊഴി നൽകി.
ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചുപൂട്ടിയായിരുന്നു മർദനം. ബഹളം വച്ചപ്പോൾ വായിൽ തുണി തിരുകിയതായി സഹായി സരസമ്മ വെളിപ്പെടുത്തുന്നു. ലീനയ്ക്ക് ബോധം നഷ്ടമായശേഷമാണ് മർദനം അവസാനിപ്പിച്ചതെന്നും സരമ്മ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























