ഛർദ്ദിച്ച പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ചു; കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി...എട്ടിന്റെ പണി കൊടുത്ത് കെഎസ്ആർടിസി...അന്വേഷണം ആരംഭിച്ചു....

ശസ്ത്രക്രിയക്ക് പോകുന്ന പെൺകുട്ടിയോട് മരുന്ന് കഴിച്ചതോടെ ഛർദിച്ചതോടെ , അത് കഴുകിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞു വയ്യാത്ത സഹോദരിയെയും പിടിച്ചു ഇരുത്തി കെ എസ ആർ ടി സി ജീവനക്കാർ കാണിച്ച ക്രൂരത ഇന്നലെ ചർച്ചയായിരുന്നു. അതും പെൺകുട്ടിയുടെ അച്ഛൻ ഒരു കെ എസ് ആർ ടി വി ഉദ്യോഗസ്ഥൻ കൂടെ ആയി ഇരിക്കുന്ന സമയത്ത്. ഏതായാലും ഈ ചെയ്തതിനോട് സമൂഹ മാധ്യമങ്ങളിൽ നിറയെ വിമർശനങ്ങൾ ആയിരുന്നു ഉയർന്നു കേട്ട് കൊണ്ട് ഇരുന്നിരുന്നത്. ഇപ്പോഴിതാ വിമർശനം ഉയർന്നപ്പോൾ കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി..കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ എംപാനൽ ഡ്രൈവറെ സർവീസിൽനിന്ന് മാറ്റിനിർത്തി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽനിന്ന് മാറ്റിനിർത്തിയത്.മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ പെൺകുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ചുവെന്ന് ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 –ാം നമ്പർ ചെമ്പൂര്- വെള്ളറട ബസിലാണ് പെൺകുട്ടി ഛർദിച്ചത്. ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കവെ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും ചേർന്ന് ബസ് കഴുകി വൃത്തിയാക്കി. ഇതിനുശേഷമാണ് പോകാൻ അനുവദിച്ചത്. ബസ് വൃത്തിയാക്കാൻ പ്രത്യേക ജീവനക്കാരുള്ളപ്പോഴാണ് യാത്രക്കാരായ രണ്ട് പെൺകുട്ടികളെക്കൊണ്ട് ബസ് കഴുകിച്ചത്.ബസ് കഴുകേണ്ടിവന്ന പെൺകുട്ടിയുടെ അച്ഛനും കെ എസ് ആർ ടി സിയിലെ ഡ്രൈവറാണ്. സംഭവത്തെക്കുറിച്ച് പരാതി നൽകിയോ എന്ന് വ്യക്തമല്ല.നെയ്യാറ്റിന്കര ഡിപ്പോയിലെ rnc 105 നമ്പർ ചെമ്പൂര് വെള്ളറട ബസിലാണ് ഈ സംഭവം നടന്നത്. ഡ്രൈവറിന്റെ സീറ്റിലെ പിന്നിലായിരുന്നു അവർ ഇരുന്നിരുന്നേ. പല്ലിന് രോഗ ബാധ്യത ഉള്ളതിനാൽ പെൺകുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി മരുന്നും അകഴിച്ചിരുന്നു.
തുടർന്ന് യാത്രക്കിടെ പെൺകുട്ടി ഛർദിക്കുക ആയിരുന്നു. തുടർന്ന് ഡ്രൈവർ അവിടുന്നു മുതൽ പെൺകുട്ടിയോട് കയർത്തു സംസാരിക്കുക ആയിരുന്നു. വണ്ടി കഴുകിയിട്ട് പോയാൽ മതിയെന്ന് പറയുകയും ചെയ്തു.കഴുകുന്നതിൽ തെറ്റില്ല, മാത്രമല്ല, അത് മര്യാദയുമാണ്.പക്ഷെ അത് നിർബന്ധിച്ചിട്ടാകരുത്.അല്പമെങ്കിലും മര്യാദയോട് കൂടി പെരുമാറിയിരുനെകിൽ ഒരു പക്ഷെ ആ കുട്ടികൾക്കും വിഷമം ഉണ്ടാകില്ലായിരുന്നു. ഇവിടെയൊക്കെയാണ് നമ്മൾ മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കേണ്ടത്. ഒരുപക്ഷെ വഴിയിൽ ഒരു സഹായം ചോദിച്ചു നിൽക്കുന്നവർ നമ്മുടെ ആരും അല്ലായിരിക്കാം. പക്ഷെ ഒരു നിമിഷമെങ്കിലും അവരെ സഹായിക്കാനുള്ള മനുഷ്യത്വം നമ്മുക് ഉണ്ടാവണം.
https://www.facebook.com/Malayalivartha


























