ഗവർണറെ പുകച്ച് പുറത്ത് ചാടിക്കണം! കേന്ദ്രത്തിൽ കളിച്ചത് ഇങ്ങനെ; സബാഷ്.. പിണറായിയെ ഒതുക്കാൻ ഇറങ്ങിയത് കൊണ്ടോ?

ബില്ലുകളില്‍ ഒപ്പിടാതിരിക്കുകയും ഓര്‍ഡിനന്‍സുകളില്‍ പ്രതികൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യംചെയ്‌ത് സംസ്‌ഥാന സര്‍ക്കാര്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. ഈ വിഷയങ്ങളില്‍ നേരത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നേര്‍ക്കുനേര്‍ പോര്‍വിളി നടന്നിരുന്നെങ്കിലും പിന്നീട് ഒത്തുതീര്‍പ്പിലെത്തിയിരുന്നു.
എന്നാല്‍, അതിനുശേഷവും ഗവര്‍ണര്‍ നിലപാട് മാറ്റിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിമര്‍ശനം. ഈ സാഹചര്യത്തിൽ ഗവർണറെ ഒതുക്കാനാണ് സർക്കാരും ഒപ്പം എൽഡിഎഫും ശ്രമിക്കുന്നത്. ഇതിന്റെ സാമ്പൾ വെടിക്കെട്ട് പലയിടത്തും ആരംഭിച്ച് കഴിഞ്ഞു. അതിന്റെ ഒരു തുടർച്ചയാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നമുക്ക് കാണുവാൻ സാധിച്ചത്.
ഗവർണർ പദവി നിർത്തലാക്കണമെന്ന് ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ചുള്ള സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കി പത്രമാണ് ഗവർണർ പദവി എന്നാണ് ബിനോയ് വിശ്വത്തിന്റെ വാദം. ഓഗസ്റ്റ് മാസത്തിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തി വെയ്‌ക്കുന്നത് ഭാരിച്ച ചിലവാണെന്നും ബിനോയ് വിശ്വം എംപി പറയുന്നു.
ഗവർണർമാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചതെന്നും എംപി വ്യക്തമാക്കി. കേരളത്തിലും തമിഴ്നാട്ടിലും ഡൽഹിയിലുമടക്കം സർക്കാരിന്റെ അഴിമതികൾക്കെതിരെ ഗവർണർമാർ ശബ്ദം ഉയർത്തുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബില്ലുമായി ഇടത് എം.പി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
പിണറായി വിജയൻ സർക്കാർ നടത്തുന്ന അഴിമതികളെയും സർവകലാശാലകളിൽ നടത്തുന്ന വഴിവിട്ട നിയമനങ്ങളെയും ചോദ്യം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നതു മുതൽ സിപിഎം അസ്വസ്ഥരാണ്. ഇതിന് മുമ്പ്, ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2020-ൽ ടിഎന്‍ പ്രതാപന്‍ എംപിയും ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഗവർണമാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്. കേരളം തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിനോയ് വിശ്വത്തിന്‍റെ ബില്ല് രാജ്യമൊട്ടാകെ ശ്രദ്ധ നേടിയേക്കും.
അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചു വയ്‌ക്കുന്ന ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാമെന്നു മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്. നരിമാന്‍, കെ.കെ. വേണുഗോപാല്‍ എന്നിവര്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയ സാഹചര്യത്തിലാണു നടപടികള്‍ക്കു വേഗം കൂട്ടുന്നത്.
ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിനു കാലാവധി നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ടാകും സുപ്രീം കോടതിയെ സമീപിക്കുക. അടിയന്തരമായി ആവശ്യമില്ലാത്ത മന്ത്രിസഭാ തീരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അത്രവേഗം അംഗീകാരം നല്‍കേണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഇത് പലപ്പോഴും ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ബില്ലുകളില്‍ തീരുമാനം എടുക്കാനുള്ള സമയക്രമം ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ് വിശദീകരിച്ചിട്ടുള്ളതെന്ന് അടുത്തിടെ തെലങ്കാന ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യംചെയ്യാമെന്നാണു നിയമോപദേശം.
https://www.facebook.com/Malayalivartha


























