Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് മുന്നിൽ നിർത്തും! ക്രൂശിച്ച സി പി എം പ്രതിസന്ധിയിലാവും;പുതിയ കേസ് വരുന്നു; സഖാക്കൾ ജാഗ്രതൈ!

23 JULY 2023 02:53 PM IST
മലയാളി വാര്‍ത്ത
അന്തരിച്ച ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിൻ്റെ  കുടുംബത്തെയും പരസ്യമായി അപമാനിച്ച   മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും  സി പി എമ്മിനുമെതിരെ യു ഡി എഫ് കോടതിയെ സമീപിക്കാനുള്ള  സാധ്യത ആരായുന്നു . സോളാർ കേസിലെ  ആരോപണങ്ങളെല്ലാം തെറ്റാണെന്ന സി ബി ഐ യുടെ കണ്ടെത്തലിൻ്റെയും അദ്ദേഹത്തിൻ്റെ മരണത്തിൻ്റെയും  പശ്ചാത്തലത്തിലാണ് നടപടി.        അച്ചുതാനന്ദൻ്റെ ആരോപണം സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വെളിപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് വീണ്ടും  ജീവൻ വയ്ക്കുന്നത്. ഷിബു ബേബി ജോൺ തന്നെ കോടതിയെ സമീപിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.         അന്ന് പാർട്ടി എഴുതിക്കൊടുത്തത് വിഎസ് നിയമസഭയിൽ വായിക്കുകയാണ് ചെയ്തതെന്ന് ഷിബു പറഞ്ഞു.  ഇക്കാര്യത്തിൽ തെറ്റു സംഭവിച്ചെന്ന് സിപിഎം ആത്മാർഥമായി പറയണ‌മെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. സോളർ വിഷയത്തിൽ നീചമായ രീതിയിൽ വ്യക്തിഹത്യ  നടത്തിയവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയെ വാഴ്ത്തുന്നതെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്നാണ് ബിജു രാധാകൃഷ്ണൻ എറണാകുളം ഗസ്റ്റ് ഹൗസിൽവച്ച് അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ എന്റെ അടുത്ത് സ്വകാര്യമായി പറഞ്ഞ ഒരു കാര്യം ഞാൻ പുറത്തു പറയില്ല എന്നാണ് എതിരാളികൾ ആഞ്ഞടിച്ചപ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞത്. ഉപയോഗിച്ച സാധനത്തിന്റെ ഗുണം കൊണ്ടാണ് വിനായകന്റെ മനസ്സിലുള്ളത് പുറത്തുവന്നതെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു.        
‘‘കഴിഞ്ഞ മൂന്നു ദിവസം ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം ഈ നാട്ടിലെ സാധാരണ ജനങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായി പല പ്രതികരണങ്ങളും നിരന്തരം നമുക്കു വീക്ഷിക്കാൻ പറ്റി. വിനായകനേപ്പോലുള്ളവരുടെ പ്രതികരണങ്ങൾ വന്നു. അതിൽ, കഴിച്ച അല്ലെങ്കിൽ ഉപയോഗിച്ച സാധനത്തിന്റെ ഗുണം കൊണ്ടാണ് ഉള്ളിലുള്ളത് പുറത്തുവന്നത്. പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. ഉമ്മൻ ചാണ്ടി മഹാനാണ് എന്ന് പറഞ്ഞ് പലരും മത്സരിച്ച് പ്രസ്താവനകൾ കൊടുക്കുമ്പോൾ, ഞങ്ങൾക്ക് തെറ്റു പറ്റി എന്നൊരു ഏറ്റുപറച്ചിൽ കൂടി അതിനിടെ ഞാൻ പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയ എതിർപ്പുകളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം ഏറ്റവും നീചമായ രീതിയിൽ വ്യക്തിഹത്യ നടത്തുകയാണ് അവർ ചെയ്തത്. ഇതൊക്കെയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. ഇംഗ്ലിഷിൽ ഹിറ്റിങ് ബിലോ ദി ബെൽറ്റ് എന്ന് പറയുന്ന രീതിയിലായിരുന്നു ആക്രമണം.’    

‘‘രണ്ട് പെൺമക്കളുടെ അച്ഛനായ, പേരക്കുട്ടികളുമുള്ള അദ്ദേഹത്തെ സ്ത്രീവിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തി പ്രതികരണം നടത്തിയവർ തന്നെയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി മഹാനാണ് എന്ന് പറയുന്നത്. വേണമെങ്കിൽ വിഎസിന്റെ പേരു പറഞ്ഞു പോകാം. പക്ഷേ ആ അഞ്ച് വർഷക്കാലവും വിഎസ് സ്വന്തമായി ഒന്നും പറഞ്ഞില്ല. ആ അഞ്ച് വർഷവും ആരോ എഴുതിക്കൊടുത്തത് വായിക്കുകയാണ് അദ്ദേഹം ചെയ്തത്. അപ്പോൾ അതിനു പിന്നിൽ ആ പാർട്ടിയുടെ നിലപാടു തന്നെയായിരുന്നു എന്നത് വ്യക്തമല്ലേ?’          

‘‘ഞാൻ ഉമ്മൻ ചാണ്ടിയുടെ മഹത്വം കാണുന്നത് ഇതിലൊന്നുമല്ല. ഈ വിഷയം പൊന്തിവന്നപ്പോൾ അതിന് ഏറ്റവും വിശ്വാസ്യത നൽകിയത്, ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് കണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. നിയമസഭയിൽ ഉൾപ്പെടെ അക്കാര്യം പറഞ്ഞ് എതിരാളികൾ ആഞ്ഞടിച്ചപ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞത്, എന്റെ അടുത്ത് സ്വകാര്യമായി പറഞ്ഞ ഒരു കാര്യം ഞാൻ പുറത്തു പറയില്ല എന്നാണ്. അതാണ് പല അഭ്യൂഹങ്ങൾക്കും വഴിവച്ചത്.’    

‘‘അന്ന് താൻ ഒറ്റയ്ക്കായിരുന്നില്ല, ഒപ്പം ഒരു മാധ്യമപ്രവർത്തകനും ഉണ്ടായിരുന്നു എന്നും അദ്ദേഹം അന്നുതന്നെ പറഞ്ഞിരുന്നു. അവിടെ സംഭവിച്ചത് എന്താണെന്ന് മരിക്കുന്നതുവരെ ഉമ്മൻ ചാണ്ടി പുറത്തു പറഞ്ഞില്ല എന്നതിലാണ് ഞാൻ അദ്ദേഹത്തിന്റെ മഹത്വം കാണുന്നത്. എന്താണ് അവിടെ പറഞ്ഞതെന്ന് ഞങ്ങളിൽ കുറച്ചു പേർക്കൊക്കെ അറിയാമായിരുന്നു. ബിജു രാധാകൃഷ്ണൻ പറഞ്ഞത്, ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് അയാളുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്നാണ്. മരിക്കുന്നതു വരെ അദ്ദേഹം അത് വെളിപ്പെടുത്തിയില്ല എന്നു പറയുമ്പോൾ, ആരെയാണോ അദ്ദേഹം സംരക്ഷിക്കാൻ ശ്രമിച്ചത് അവർ തന്നെ പിൽക്കാല‍ത്ത് ഈ അവിഹിത ബന്ധം കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജരേഖകൾ പോലും ചമച്ചു എന്നുള്ള സാഹചര്യമുണ്ട്. എന്നിട്ടു പോലും അദ്ദേഹം ഒന്നും വെളിപ്പെടുത്തിയില്ല. അതിലാണ് അദ്ദേഹത്തിന്റെ മഹത്വമെന്ന് ഞാൻ കരുതുന്നു.’      
‘‘ഒരു സിഡിയുടെ കാര്യം ബിജു രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. എന്റെ പേരിലും ഒരു സിഡി ഉണ്ട് എന്നു പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ, വേറൊരു മന്ത്രിയുടെ, അങ്ങനെ മൂന്നു പേരുടെ സിഡി ഉണ്ടെന്നാണ് പറഞ്ഞത്. ഞാൻ അത് പുച്ഛിച്ചു തള്ളിയെങ്കിലും, ആ സിഡി എടുക്കാൻ പോയ ദിവസം ഒരു അങ്കലാപ്പ് ഉണ്ടായി. ഇവർ പോയി എന്താണ് എടുത്തുകൊണ്ടു വരുന്നത് എന്ന് ആർക്കറിയാം. ഞാൻ അന്ന് അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് അറിയാമോ? അപ്പോൾ ഈ മനുഷ്യൻ അനുഭവിച്ച ടെൻഷൻ എത്രത്തോളമായിരിക്കും?’

‘‘നെഞ്ചിലേക്ക് കല്ലെറിഞ്ഞു എന്നതിലോ അതിന്റെ വേദനയോ അല്ല, നെഞ്ചിൽ കഠാര കുത്തിയിറക്കുന്ന വേദന അനുഭവിച്ച് ആ മനുഷ്യൻ കേരളത്തിലെ സാധാരണ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു എന്നു പറയുമ്പോൾ മഹത്വം മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. അദ്ദേഹം രാഷ്ട്രീയ പ്രവർത്തിന് പുതിയൊരു പാത വെട്ടിത്തുറന്നിട്ടിട്ടാണ് പോയിരിക്കുന്നത്. ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കേണ്ട ഒട്ടനവധി പാഠങ്ങൾ പകർന്നു നൽകിയാണ് അദ്ദേഹം പോയത്. ഇനിയെങ്കിലും ഈ വൃത്തികെട്ട രാഷ്ട്രീയം ഇനി കേരളത്തിൽ ഉണ്ടാകില്ല എന്ന പൊതുതീരുമാനം ഉണ്ടാകണം എന്നാണ് എനിക്കു പറയാനുള്ളത്.’ – ഷിബു ബേബി ജോൺ പറഞ്ഞു.         ഷിബു വെളിപ്പെടുത്തൽ നടത്തുമ്പോൾ കേസിനെ കുറിച്ച് ഒരു ആലോചനയും ഉണ്ടായിരുന്നില്ല. എന്നാൽ പുതുപ്പള്ളിയിൽ ഉപതെരഞ്ഞടുപ്   വരുന്ന സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ  നിരപരാധിത്വവും അദ്ദേഹത്തിൻെറ സങ്കടവും പരമാവധി മുതലെടുക്കാൻ തന്നെ കോൺഗ്രസ് ആലോചിക്കുന്നു. ഇത് ഒരു ഇലക്ഷൻ തന്ത്രമായി മാറിയിരിക്കുകയാണ് ഇതിനോട് ചാണ്ടി ഉമ്മന്  താൽപ്പര്യം ഇല്ലെങ്കിലും യു ഡി എഫ് വിവാദം വലുതാക്കും.ഉമ്മൻ ചാണ്ടിക്ക്  രോഗം വന്നതും അത്   മൂർച്ഛിച്ചതുമൊക്കെ സോളാർ കേസിൻ്റെ ആദർഭാവത്തോടെയാണെന്ന കാര്യം കേരളത്തിനറിയാം.    മുമ്പ് കെ എം.മാണി രോഗാതുരനായതു ബാർ കേസിൻെറ ആവിർഭാവത്തോടെയാണ്.  ഇനി  ഒരു നേതാവിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന തോന്നൽ പല കോൺഗ്രസ് നേതാക്കൾക്കുമുണ്ട്.               ഷിബുവിൻെറ വെളിപ്പെടുത്തൽ കേരളത്തിന്  മുമ്പേ അറിയാമായിരുന്നു. എന്നാൽ പലർക്കും സംശയങ്ങൾ ബാക്കിയുണ്ടായിരുന്നു .ഷിബുവിൻ്റെ വെളിപ്പെടുത്തലിലുള്ള ഇടത് എം എൽ എ സോളാർ കേസിൽ  അദ്ദേഹത്തിൻ്റെതായ പങ്ക് വഹിച്ചതായി  കോൺഗ്രസ് കരുതുന്നു. ഇതിലെ ഇടത് എം എ എ ഇപ്പോൾ  ഇടതു മുന്നണിയുമായി  ആശയ ഭിന്നതയിലാണ്. യു ഡി എഫിൽ തിരികെയെത്താനും ഇദ്ദേഹത്തിന്  ആലോചനയുണ്ട് എന്നാൽ യു ഡി എഫിന് ഇതിൽ താൽപ്പര്യമില്ല. മന്ത്രിയാകാൻ ആഗ്രഹിച്ചുള്ള  കടന്നുവരവാണ് ഇതെന്ന് അവർക്കറിയാം.           സോളാർ കേസ് ഉപയോഗിച്ച് അതിലെ പ്രതി സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന എല്ലാവർക്കുമറിയാം. നിയമ സംവിധാനങ്ങളൊക്കെ ഇക്കാര്യം മനസിലാക്കി കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രതി പ്രചരിപ്പിച്ചത് ഒരു ഘട്ടത്തിൽ കേരള രാഷ്ട്രീയത്തെ വഴിതിരിച്ചുവിടാൻ സോളാർ പ്രതിക്ക് കഴിഞ്ഞു.അന്ന് ഉമ്മൻ ചാണ്ടിക്ക് തുടർ ഭരണം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു. അത് ഇല്ലാതാക്കിയത് സോളാർ പ്രതിയും അവർക്ക് കൂട്ടുനിന്ന ചില കോൺഗ്രസ് നേതാക്കളും ചേർന്നാണ്.ബാർ കോഴ ആരോപണം ഉയർന്നതും കോൺഗ്രസ് ക്യാമ്പിൽ നിന്നു തന്നെയായിരുന്നു. കോൺഗ്രസിന് ഭരണം നഷ്ടപ്പെടുന്നത് കണ്ട് ഗൂഢമായി ആഹ്ലാദിച്ച നിരവധി കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടി മാത്രമല്ല ഉമ്മൻ ചാണ്ടിയും ആരോപണങ്ങളോടെ ഇല്ലാതായി. വലിയ പ്രതിസന്ധിയിലാണ്  എത്തിച്ചേർന്നത്.          ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിൻ്റെ കുടുംബവും അനുഭവിച്ച മാനസികവ്യഥ വിവരിക്കാൻ കഴിയില്ല. സി പി എം സോളാർ കേസിലെ പ്രതിയെ സർവാത്മനാ സ്വാഗതം ചെയ്തു. അവർ സെക്രട്ടേറിയറ്റ്  വളഞ്ഞു. സമരത്തിന് പുതിയ ഭാഷ്യം രചിച്ചു.അതു വരെ സി പി എം നേതാക്കളെ തൊടാതെ നിന്ന ഉമ്മൻ ചാണ്ടിക്ക് വലിയ പണിയാണ് ഇതോടെ കിട്ടിയത്. സി പി എമ്മുമായി സമരസപ്പെടാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ഇത് ബാധിച്ചു. തൻെറ കാലഘട്ടം അവസാനിക്കുകയാണെന്ന ബോധ്യം അദ്ദേഹത്തിന്  ഇതോടെ വന്നു  ചേർന്നു.  പിന്നീട് വർധിച്ച മന ക്ഷോഭത്തോടെയാണ് അദ്ദേഹം ജീവിച്ചത്.ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ്  യു.ഡി എഫ്. ആലോചിക്കുന്നത്.    കോടതിയിൽ കേസ് ജയിക്കുമെന്ന തന്നെയാണ് യു ഡി എഫ് കരുതുന്നത് ജയിച്ചാൽ അത് പാർട്ടിക്ക് വലിയ കരുത്തായി മാറും. ഉമ്മൻ ചാണ്ടിയുടെ കൈയിൽ സോളാർ കേസുമായി ബന്ധപ്പെട്ട എല്ലാ  രേഖകളുമുണ്ട്. ഇതെല്ലാം കോടതിയിലെത്തിയാൽ അദ്ദേഹം നിരപരാധിയാണെന്ന് കോടതിക്ക് പറയേണ്ടി വരും. ഇതാണ് യു ഡി എഫിന് മുന്നിലുള്ള അജണ്ട.ബാർ കേസിൽ കെ.എം.മാണിയും കുറ്റവിമുക്തനായിരുന്നു. അതിനാൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലഘട്ടത്തിൽ ഉയർന്ന എല്ലാ ആരോപണങ്ങളും പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയും. അഴിമതിയുടെ പേരു പറഞ്ഞാണ് അന്ന് ഇടതു മുന്നണി അധികാരത്തിൽ എത്തിയത്.       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends