കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം... മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകും.... നാളെ വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്....കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ്...

ഒരു അനുസ്മരണം കൊണ്ടൊന്നും തീരുന്നതല്ല ആ ജനകീയ നേതാവിന്റെ ജീവിതം എന്ന് നമ്മുക്ക് നന്നയി അറിയാം, എന്നിരുന്നാലും . കെപിസിസി യുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നാളെ നടക്കും...മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി എത്തും.കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.നാളെ വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.
അതിനുള്ള കാരണവും ഉമ്മൻചാണ്ടിയെന്ന് ജനകീയ നേതാവിന്റെ ജീവിതം തന്നെയാണ് . അദ്ദേഹത്തിന്റെ അവസാനയാത്രയിൽ ഒരു നോക്ക് കാണാൻ എത്തിയവരുടെ ജന സാഗരം കണ്ടതിന്റെ അന്താളിപ്പ് ഇപ്പോഴും ഇവിടുത്തെ നേതാക്കൾക്ക് മാറിയിട്ടില്ല. തന്നെ ഉപദ്രവിച്ചവരെ പോലും സ്നേഹം കൊണ്ട് കീഴടക്കിയാണ് അദ്ദേഹം യാത്രയായത്, അതിൽ കൂടുതൽ എന്താണ് വേണ്ടത് , ഒരു ജനകീയ നേതാവിന്, അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെ മുനകൾ എറിഞ്ഞവരെല്ലാം മാപ്പു ചോദിച്ചും കുറ്റം ഏറ്റു പറഞ്ഞു വന്ന കാഴ്ചകളും നമ്മൾ കണ്ടതാണ്. എന്തിനേറെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും അദ്ദേഹത്തെ മാനസികമായി തളർത്തിയവരിൽ മുൻപിൽ ആണ് സ്ഥാനം.
വ്യക്തിപരവുമായ കുടുംബത്തെ പോലും വലിച്ചിഴ്ച്ച് അപമാനിച്ചു. അത് ഇന്ന് പിണറായി വിജയനെതിരെ അദ്ദേഹത്തിന്റെ മകൾക്കെതിരെ കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയരുമ്പോൾ എത്രത്തോളം ദേഷ്യം കാണിക്കുന്നുണ്ടെന്ന് നമ്മൾ കണ്ടതാണ് , ആരോപണം ഉയർത്തിയവരെയെല്ലാം ഇവിടെ നിന്നും അടിച്ചോടിക്കാൻ ഒരു നിമിഷം മതി ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്. അത് ചെയ്യും ചെയ്യും. പക്ഷെ ഉമ്മൻ ചാണ്ടിയെന്നു പറയുന്ന വ്യക്തി അതല്ല ചെയ്തത്. മനസ് സോളാർ കേസിൽ നീറി പുകഞ്ഞപ്പോഴും..അദ്ദേഹം പറഞ്ഞത് സത്യം ഒരു നാൾ പുറത്തു വരുമെന്നാണ് , അത് വരികയും ചെയ്തു. കാലം അത് തെളിയിച്ചു. ഒരുപക്ഷെ ഞാൻ തുടക്കത്തിൽ പറഞ്ഞത് പോലെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.അതൊരുപക്ഷേ ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യനോട് ചെയ്ത പാപത്തിന്റെ കുറ്റബോധം കൂടെ ഉള്ളിൽ കിടന്നു പുകയുന്നത് കൊണ്ടും ,
അത് ഏറ്റു പറയുവാൻ കൂടിയായി കൂടെ ആ വരവ്, ഏതായാലും മുഖ്യമന്ത്രിയുടെ വരവിനേയും, അദ്ദേഹത്തിന്റെ വാക്കുകൾക്കായും കാത്തിരിക്കുകയാണ് നാളെ...ഔദ്യോഗിക ബഹുമതികളൊന്നും ഇല്ലാതെയാണ് സംസ്കാരം നടന്നത്. ഔദ്യോഗിക ബഹുമതി വേണ്ടന്ന തീരുമാനം ഉമ്മൻ ചാണ്ടിയുടെ കുടുംബം പൊതുഭരണ വകുപ്പിന് രേഖാമൂലം എഴുതി നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ അഭിലാഷം അനുസരിച്ചാണ് എഴുതി നൽകിയതെന്നും കുടുംബം അറിയിച്ചു. തനിക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകൾ വേണ്ടെന്ന ആഗ്രഹം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നതായി കുടുംബവും കോൺഗ്രസ് നേതാക്കളും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.എന്നാൽ മുയമന്ത്രി ആ തീരുമാനം അവസാന നിമിഷം മാറ്റിക്കുവാൻ വേണ്ടി നീക്കങ്ങൾ നടത്തി, ചീഫ് സെക്രട്ടറിയെ കൊണ്ട് നേരിട്ട് കുടുംബവുമായി സംസാരിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും തീരുമാനം മാറിയില്ല. ഒരുപക്ഷെ തന്നെ ദ്രോഹിച്ച ഈ സർക്കാരിനോടുള്ള ചെറിയാ മധുര പ്രതികാരം ആവാം ഇതെന്നും നമ്മുക്ക് പറയാം...
https://www.facebook.com/Malayalivartha


























